കൊച്ചി: ആറു വർഷം മുൻപു മലയാളത്തിലെ പ്രശസ്തയായ നടിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം നടത്തിയത് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയശേഷം ഭീഷണിപ്പെടുത്തി പണം തട്ടാനാണെന്നു പോലീസ്. സംഭവത്തിൽ അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തതിൽനിന്നാണ് ഇക്കാര്യത്തിൽ പോലീസിനു വ്യക്തമായ സൂചന ലഭിച്ചത്.
2011 നവംബറിൽ ‘ഓർക്കുട്ട് ഒരു ഓർമക്കൂട്ട്’ എന്ന സിനിമയിൽ അഭിനയിക്കാനായി എത്തിയ സമയത്താണു നടിയെ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമം നടത്തിയത്. സിനിമയുടെ നിർമാതാവായ ജോണി സാഗരികയുടെ ഡ്രൈവറായി ജോലി ചെയ്തിരുന്ന സുനിൽ കുമാർ എന്ന പൾസർ സുനിയുടെ നിർദേശ പ്രകാരം അഷ്റഫ്, സുനീഷ്, എബിൻ, ബിബിൻ എന്നിവർ ചേർന്നാണു പദ്ധതി ആസൂത്രണം ചെയ്തത്.
കൊച്ചിയിൽ യുവനടിയെ വാഹനത്തിൽ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച സംഭവത്തിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ആറു വർഷം മുൻപു നടന്ന സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചത്. രണ്ടു കേസുകളിലും പൾസർ സുനിയാണു മുഖ്യപ്രതി. ബുധനാഴ്ച അറസ്റ്റിലായ സുനി ഒഴികെയുള്ള പ്രതികളെ ഇന്നലെ എറണാകുളം എസിജെഎം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തശേഷം കാക്കനാട് ജില്ലാ ജയിലിലേക്കു മാറ്റി.
പ്രതികൾ കുറ്റം സമ്മതിച്ചതായും ഇവരെ കസ്റ്റഡിയിൽ ലഭിച്ച ശേഷം തുടർ നടപടികളിലേക്കു കടക്കുമെന്നും സെൻട്രൽ സിഐ എ. അനന്തലാൽ പറഞ്ഞു.
2011 നവംബറിൽ ‘ഓർക്കുട്ട് ഒരു ഓർമക്കൂട്ട്’ എന്ന സിനിമയിൽ അഭിനയിക്കാനായി എത്തിയ സമയത്താണു നടിയെ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമം നടത്തിയത്. സിനിമയുടെ നിർമാതാവായ ജോണി സാഗരികയുടെ ഡ്രൈവറായി ജോലി ചെയ്തിരുന്ന സുനിൽ കുമാർ എന്ന പൾസർ സുനിയുടെ നിർദേശ പ്രകാരം അഷ്റഫ്, സുനീഷ്, എബിൻ, ബിബിൻ എന്നിവർ ചേർന്നാണു പദ്ധതി ആസൂത്രണം ചെയ്തത്.
കൊച്ചിയിൽ യുവനടിയെ വാഹനത്തിൽ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച സംഭവത്തിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ആറു വർഷം മുൻപു നടന്ന സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചത്. രണ്ടു കേസുകളിലും പൾസർ സുനിയാണു മുഖ്യപ്രതി. ബുധനാഴ്ച അറസ്റ്റിലായ സുനി ഒഴികെയുള്ള പ്രതികളെ ഇന്നലെ എറണാകുളം എസിജെഎം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തശേഷം കാക്കനാട് ജില്ലാ ജയിലിലേക്കു മാറ്റി.
പ്രതികൾ കുറ്റം സമ്മതിച്ചതായും ഇവരെ കസ്റ്റഡിയിൽ ലഭിച്ച ശേഷം തുടർ നടപടികളിലേക്കു കടക്കുമെന്നും സെൻട്രൽ സിഐ എ. അനന്തലാൽ പറഞ്ഞു.