തിരുവനന്തപുരം: അഴിമതിയും കോഴയും സംബന്ധിച്ച ചർച്ചകളിലെല്ലാം എതിരാളികൾക്കെതിരേ ആഞ്ഞടിക്കുന്ന ബിജെപിക്ക് ഇരുട്ടടിയായി മെഡിക്കൽ കോളജ് കോഴ വിവാദം. വർക്കലയിലെ സ്വകാര്യ മെഡിക്കൽ കോളജിന് അനുമതി വാങ്ങി നൽകാമെന്നു വാഗ്ദാനം ചെയ്ത് 5.60 കോടി ബിജെപി നേതാക്കൾ കൈപ്പറ്റിയെന്ന ആരോപണമാണ് പാർട്ടിയെ വരിഞ്ഞുമുറുക്കുന്നത്.
കോഴ വാങ്ങിയതായി ആരോപണം നേരിട്ട സഹകരണ സെൽ ചെയർമാൻ വിനോദിനെ പുറത്താക്കിയതുകൊണ്ടു മാത്രം ബിജെപി സംസ്ഥാന ഘടകത്തിനു തലയൂരാനാവില്ലെന്നാണ് പാർട്ടിക്കാർ തന്നെ പറയുന്നത്. പാർട്ടിയുടെ തന്നെ അന്വേഷണ കമ്മീഷൻ നൽകിയ കുറ്റപത്രത്തെ തള്ളാനോ കൊള്ളാനോ വയ്യാത്ത അവസ്ഥ. ഒരു നേതാവിനെ പാർട്ടിയിൽനിന്നു പുറത്താക്കിയതോടെ ഫലത്തിൽ ആരോപണം ബിജെപിയും ശരിവച്ചിരിക്കുകയാണ്.
അന്വേഷണം വേണം
കോഴ വിവാദത്തെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഭരണ പരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദനും കെപിസിസി മുൻ പ്രസിഡന്റ് വി.എം. സുധീരനും രംഗത്ത് എത്തിയിട്ടുണ്ട്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രി പിണറായി വിജയനു കത്തും നൽകിയിരുന്നു. ഇതു കൂടാതെയുള്ള പരാതികളും ഡിജിപിക്കു ലഭിച്ചിരുന്നു. തിരുവനന്തപുരം നഗരസഭാ മുൻ കൗണ്സിലർ സുക്കാർനോവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്.
ദേശീയ വിഷയം
അതേസമയം, ബിജെപി നേതാക്കൾ ഉൾപ്പെട്ട കോഴ വിവാദം ദേശീയ തലത്തിലേക്കു കൊണ്ടു വരാനുള്ള ശ്രമത്തിലാണു കോണ്ഗ്രസ്. സംസ്ഥാനത്തെ ബിജെപിയുടെ വളർച്ചയെ പ്രതിരോധിക്കാനും ദേശീയ തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെ പ്രതിക്കൂട്ടിലാക്കാനും ഇത്തരം നീക്കത്തിലൂടെ കഴിയുമെന്നാണു കോണ്ഗ്രസ് കണക്കു കൂട്ടൽ. ഇതിന്റെ ഭാഗമായി പ്രതിപക്ഷം ലോക്സഭ സ്തംഭിപ്പിക്കുക വഴി കോഴയാരോപണം ദേശീയതലത്തിലും ചർച്ചയാക്കാൻ കഴിഞ്ഞതെന്നാണു കോണ്ഗ്രസ് നേതാക്കൾ പറയുന്നത്.
ചോരിപ്പോര്
ബിജെപി സംസ്ഥാന നേതാക്കളായ കെ.പി. ശ്രീശനും എ.കെ. നാസറുമാണ് കോഴയാരോപണത്തെക്കുറിച്ച് അന്വേഷിച്ച് സംസ്ഥാന നേതൃത്വത്തിന് റിപ്പോർട്ട് സമർപ്പിച്ചത്. ഗുരുതര സ്വഭാവമുള്ള റിപ്പോർട്ട് തള്ളിയാൽ അത് അഴിമതി മൂടിവച്ചുവെന്ന ആക്ഷേപത്തിന് വഴിയൊരുക്കാമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു റിപ്പോർട്ട്. പാർട്ടിക്കുള്ളിലെ ചേരിപ്പോരാണ് റിപ്പോർട്ട് പുറത്താകാൻ ഇടയാക്കിയത്. അന്വേഷണ റിപ്പോർട്ടിൽ പേരു പരാമർശിക്കപ്പെട്ട എം.ടി. രമേശ്, ഒരു ചേരിയുടെ പ്രമുഖനാണ്.
അതിനിടെ, പാർട്ടിതല അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ ഉചിതമായ വേദിയിൽ ചർച്ച ചെയ്യുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ പറഞ്ഞു. ആരെങ്കിലും കോഴ വാങ്ങിയിട്ടുണ്ടെങ്കിൽ ശക്തമായ നടപടിയുണ്ടാകുമെന്നു പറഞ്ഞ മുൻ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരൻ, ഇന്നു നടക്കുന്ന കോർ കമ്മിറ്റി യോഗം തീരുന്നതു വരെ കാത്തിരിക്കാനാണു പറഞ്ഞത്.
അമിത്ഷായെ ഞെട്ടിച്ചു
2019ൽ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നില മെച്ചപ്പെടുത്തിയേ മതിയാകൂവെന്നു ദേശീയ അധ്യക്ഷൻ അമിത്ഷാ പ്രഖ്യാപിച്ചു മടങ്ങിയ ശേഷം ബിജെപി സംസ്ഥാന ഘടകത്തെ കൂടുതൽ പ്രതിസന്ധിയിൽ എത്തിച്ചിരിക്കുകയാണു പുതിയ ആരോപണം. നേരത്തെ വാജ്പേയ് ഭരണ കാലത്തു പെട്രോൾ പമ്പ് കുംഭകോണത്തിന്റെ പേരിലും ബിജെപി സംസ്ഥാന ഘടകം ആരോപണത്തിൽ പെട്ടിരുന്നു. സംസ്ഥാനത്തു നടക്കുന്ന പല സംഭവങ്ങളിലും സിബിഐ അന്വേഷണം ആവശ്യപ്പെട്ടു വന്ന ബിജെപി സംസ്ഥാന ഘടകത്തിന് ഇനി സിബിഐ അന്വേഷണം എന്ന വാക്കു തന്നെ പറയാൻ പറ്റാത്ത സ്ഥിതിയിലേക്ക് എത്തിയിരിക്കുകയാണ്. കോഴ ആരോപണത്തേക്കുറിച്ച് കോണ്ഗ്രസ് സിബിഐ അന്വേഷണം ആവശ്യപ്പെടുമ്പോൾ വിജിലൻസ് അന്വേഷണം നടത്തണമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടെയുള്ള നേതാക്കൾ ആവശ്യപ്പെട്ടിട്ടുള്ളത്.
കോഴ വാങ്ങിയതായി ആരോപണം നേരിട്ട സഹകരണ സെൽ ചെയർമാൻ വിനോദിനെ പുറത്താക്കിയതുകൊണ്ടു മാത്രം ബിജെപി സംസ്ഥാന ഘടകത്തിനു തലയൂരാനാവില്ലെന്നാണ് പാർട്ടിക്കാർ തന്നെ പറയുന്നത്. പാർട്ടിയുടെ തന്നെ അന്വേഷണ കമ്മീഷൻ നൽകിയ കുറ്റപത്രത്തെ തള്ളാനോ കൊള്ളാനോ വയ്യാത്ത അവസ്ഥ. ഒരു നേതാവിനെ പാർട്ടിയിൽനിന്നു പുറത്താക്കിയതോടെ ഫലത്തിൽ ആരോപണം ബിജെപിയും ശരിവച്ചിരിക്കുകയാണ്.
അന്വേഷണം വേണം
കോഴ വിവാദത്തെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഭരണ പരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദനും കെപിസിസി മുൻ പ്രസിഡന്റ് വി.എം. സുധീരനും രംഗത്ത് എത്തിയിട്ടുണ്ട്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രി പിണറായി വിജയനു കത്തും നൽകിയിരുന്നു. ഇതു കൂടാതെയുള്ള പരാതികളും ഡിജിപിക്കു ലഭിച്ചിരുന്നു. തിരുവനന്തപുരം നഗരസഭാ മുൻ കൗണ്സിലർ സുക്കാർനോവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്.
ദേശീയ വിഷയം
അതേസമയം, ബിജെപി നേതാക്കൾ ഉൾപ്പെട്ട കോഴ വിവാദം ദേശീയ തലത്തിലേക്കു കൊണ്ടു വരാനുള്ള ശ്രമത്തിലാണു കോണ്ഗ്രസ്. സംസ്ഥാനത്തെ ബിജെപിയുടെ വളർച്ചയെ പ്രതിരോധിക്കാനും ദേശീയ തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെ പ്രതിക്കൂട്ടിലാക്കാനും ഇത്തരം നീക്കത്തിലൂടെ കഴിയുമെന്നാണു കോണ്ഗ്രസ് കണക്കു കൂട്ടൽ. ഇതിന്റെ ഭാഗമായി പ്രതിപക്ഷം ലോക്സഭ സ്തംഭിപ്പിക്കുക വഴി കോഴയാരോപണം ദേശീയതലത്തിലും ചർച്ചയാക്കാൻ കഴിഞ്ഞതെന്നാണു കോണ്ഗ്രസ് നേതാക്കൾ പറയുന്നത്.
ചോരിപ്പോര്
ബിജെപി സംസ്ഥാന നേതാക്കളായ കെ.പി. ശ്രീശനും എ.കെ. നാസറുമാണ് കോഴയാരോപണത്തെക്കുറിച്ച് അന്വേഷിച്ച് സംസ്ഥാന നേതൃത്വത്തിന് റിപ്പോർട്ട് സമർപ്പിച്ചത്. ഗുരുതര സ്വഭാവമുള്ള റിപ്പോർട്ട് തള്ളിയാൽ അത് അഴിമതി മൂടിവച്ചുവെന്ന ആക്ഷേപത്തിന് വഴിയൊരുക്കാമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു റിപ്പോർട്ട്. പാർട്ടിക്കുള്ളിലെ ചേരിപ്പോരാണ് റിപ്പോർട്ട് പുറത്താകാൻ ഇടയാക്കിയത്. അന്വേഷണ റിപ്പോർട്ടിൽ പേരു പരാമർശിക്കപ്പെട്ട എം.ടി. രമേശ്, ഒരു ചേരിയുടെ പ്രമുഖനാണ്.
അതിനിടെ, പാർട്ടിതല അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ ഉചിതമായ വേദിയിൽ ചർച്ച ചെയ്യുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ പറഞ്ഞു. ആരെങ്കിലും കോഴ വാങ്ങിയിട്ടുണ്ടെങ്കിൽ ശക്തമായ നടപടിയുണ്ടാകുമെന്നു പറഞ്ഞ മുൻ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരൻ, ഇന്നു നടക്കുന്ന കോർ കമ്മിറ്റി യോഗം തീരുന്നതു വരെ കാത്തിരിക്കാനാണു പറഞ്ഞത്.
അമിത്ഷായെ ഞെട്ടിച്ചു
2019ൽ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നില മെച്ചപ്പെടുത്തിയേ മതിയാകൂവെന്നു ദേശീയ അധ്യക്ഷൻ അമിത്ഷാ പ്രഖ്യാപിച്ചു മടങ്ങിയ ശേഷം ബിജെപി സംസ്ഥാന ഘടകത്തെ കൂടുതൽ പ്രതിസന്ധിയിൽ എത്തിച്ചിരിക്കുകയാണു പുതിയ ആരോപണം. നേരത്തെ വാജ്പേയ് ഭരണ കാലത്തു പെട്രോൾ പമ്പ് കുംഭകോണത്തിന്റെ പേരിലും ബിജെപി സംസ്ഥാന ഘടകം ആരോപണത്തിൽ പെട്ടിരുന്നു. സംസ്ഥാനത്തു നടക്കുന്ന പല സംഭവങ്ങളിലും സിബിഐ അന്വേഷണം ആവശ്യപ്പെട്ടു വന്ന ബിജെപി സംസ്ഥാന ഘടകത്തിന് ഇനി സിബിഐ അന്വേഷണം എന്ന വാക്കു തന്നെ പറയാൻ പറ്റാത്ത സ്ഥിതിയിലേക്ക് എത്തിയിരിക്കുകയാണ്. കോഴ ആരോപണത്തേക്കുറിച്ച് കോണ്ഗ്രസ് സിബിഐ അന്വേഷണം ആവശ്യപ്പെടുമ്പോൾ വിജിലൻസ് അന്വേഷണം നടത്തണമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടെയുള്ള നേതാക്കൾ ആവശ്യപ്പെട്ടിട്ടുള്ളത്.