തിരുവനന്തപുരം: നഴ്സിംഗ് ട്രെയ്നിമാരുടെ സ്റ്റൈപ്പൻഡ് കാലോചിതമായി കൂട്ടാൻ ഇന്നലെ നഴ്സിംഗ് സമരവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയുടെ ചേംബറിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ട്രെയ്നിംഗ് കാലാവധിയും സ്റ്റൈപ്പൻഡ് പുതുക്കുന്ന കാര്യവും പുതുതായി രൂപീകരിക്കുന്ന സമിതിയുടെ പരിഗണനയ്ക്കു വിട്ടു. സമരം നടത്തിയതിന്റെ പേരിൽ ഒരു തരത്തിലുളള പ്രതികാര നടപടിയും ഉണ്ടാവരുതെന്നു മുഖ്യമന്ത്രി മാനേജ്മെന്റുകളോടു നിർദേശിച്ചു.
സമരം നടത്തിയവർ ആശുപത്രികളുടെ പ്രവർത്തനത്തിൽ പൂർണമായും സഹകരിക്കുകയും വേണം. ഈ രീതിയിൽ ആരോഗ്യരംഗത്ത് നല്ല അന്തരീക്ഷം ഉണ്ടാക്കണമെന്ന് മുഖ്യമന്ത്രി ഇരുവിഭാഗങ്ങളോടും അഭ്യർഥിച്ചു. സുപ്രീംകോടതി നിർദേശിച്ച കുറഞ്ഞ ശന്പളത്തിൽനിന്നു കേരളത്തിന് ഒരുതരത്തിലും പിറകോട്ടുപോകാൻ സാധ്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്ലാമേഖലയിലും ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ചു മെച്ചപ്പെട്ട വേതനമുളള സംസ്ഥാനമാണു കേരളം. ഇവിടുത്തെ മെച്ചപ്പെട്ട ജീവിതനിലവാരം വേതനവ്യവസ്ഥയുമായി ബന്ധപ്പെട്ടതാണ്. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുളള നഴ്സുമാർക്കു മെച്ചപ്പെട്ട വേതനത്തിന് അർഹതയുണ്ട്. ചർച്ചയിൽ മാനേജ്മെന്റ് പ്രതിനിധികൾ നല്ല നിലപാടാണു സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നഴ്സുമാരുടെ സംഘടനാ പ്രതിനിധികൾ, മിനിമം വേജസ് കമ്മിറ്റിയിൽ പ്രാതിനിധ്യമുളള ട്രേഡ് യൂണിയൻ പ്രതിനിധികൾ, സ്വകാര്യ ആശുപത്രികളുടെ പ്രതിനിധികൾ എന്നിവരുമായി വെവ്വേറെ ഉഭയകക്ഷി ചർച്ച നടത്തിയ ശേഷമാണ് മുഖ്യമന്ത്രി എല്ലാവരുമായി ഒരുമിച്ച് ചർച്ച നടത്തിയത്.
ആരോഗ്യമന്ത്രി കെ.കെ. ശൈലജ, നിയമമന്ത്രി എ.കെ. ബാലൻ, തൊഴിൽമന്ത്രി ടി.പി. രാമകൃഷ്ണൻ, തൊഴിൽ അഡീഷണൽ ചീഫ് സെക്രട്ടറി ടോം ജോസ്, കാത്തലിക് ഹോസ്പിറ്റൽ അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ഫാ.തോമസ് വൈക്കത്തുപറന്പിൽ, ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കൽ പ്രാക്ട്രീഷണേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ.സി.എം.അബൂബക്കർ, യുഎൻഎ സംസ്ഥാന പ്രസിഡന്റ് എം. ജാസ്മിൻഷ, ഐഎൻഎ പ്രസിഡന്റ് ലിബിൻ തോമസ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
സമരം നടത്തിയവർ ആശുപത്രികളുടെ പ്രവർത്തനത്തിൽ പൂർണമായും സഹകരിക്കുകയും വേണം. ഈ രീതിയിൽ ആരോഗ്യരംഗത്ത് നല്ല അന്തരീക്ഷം ഉണ്ടാക്കണമെന്ന് മുഖ്യമന്ത്രി ഇരുവിഭാഗങ്ങളോടും അഭ്യർഥിച്ചു. സുപ്രീംകോടതി നിർദേശിച്ച കുറഞ്ഞ ശന്പളത്തിൽനിന്നു കേരളത്തിന് ഒരുതരത്തിലും പിറകോട്ടുപോകാൻ സാധ്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്ലാമേഖലയിലും ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ചു മെച്ചപ്പെട്ട വേതനമുളള സംസ്ഥാനമാണു കേരളം. ഇവിടുത്തെ മെച്ചപ്പെട്ട ജീവിതനിലവാരം വേതനവ്യവസ്ഥയുമായി ബന്ധപ്പെട്ടതാണ്. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുളള നഴ്സുമാർക്കു മെച്ചപ്പെട്ട വേതനത്തിന് അർഹതയുണ്ട്. ചർച്ചയിൽ മാനേജ്മെന്റ് പ്രതിനിധികൾ നല്ല നിലപാടാണു സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നഴ്സുമാരുടെ സംഘടനാ പ്രതിനിധികൾ, മിനിമം വേജസ് കമ്മിറ്റിയിൽ പ്രാതിനിധ്യമുളള ട്രേഡ് യൂണിയൻ പ്രതിനിധികൾ, സ്വകാര്യ ആശുപത്രികളുടെ പ്രതിനിധികൾ എന്നിവരുമായി വെവ്വേറെ ഉഭയകക്ഷി ചർച്ച നടത്തിയ ശേഷമാണ് മുഖ്യമന്ത്രി എല്ലാവരുമായി ഒരുമിച്ച് ചർച്ച നടത്തിയത്.
ആരോഗ്യമന്ത്രി കെ.കെ. ശൈലജ, നിയമമന്ത്രി എ.കെ. ബാലൻ, തൊഴിൽമന്ത്രി ടി.പി. രാമകൃഷ്ണൻ, തൊഴിൽ അഡീഷണൽ ചീഫ് സെക്രട്ടറി ടോം ജോസ്, കാത്തലിക് ഹോസ്പിറ്റൽ അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ഫാ.തോമസ് വൈക്കത്തുപറന്പിൽ, ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കൽ പ്രാക്ട്രീഷണേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ.സി.എം.അബൂബക്കർ, യുഎൻഎ സംസ്ഥാന പ്രസിഡന്റ് എം. ജാസ്മിൻഷ, ഐഎൻഎ പ്രസിഡന്റ് ലിബിൻ തോമസ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.