തിരുവനന്തപുരം: നീറ്റ് പരീക്ഷ എഴുതാനെത്തിയ പെണ്‍കുട്ടിയുടെ അടിവസ്ത്രം അഴിച്ചുമാറ്റിയ പരീക്ഷാ നിരീക്ഷകർക്കെതിരേ അടിയന്തരമായി അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിക്കണമെന്നു മനുഷ്യാവകാശ കമ്മീഷൻ.
പരീക്ഷാ നടത്തിപ്പുകാരുടെ പ്രവൃത്തി ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്നും കർശന നടപടിയുണ്ടായാൽ മാത്രമേ ഇത്തരം ഗുരുതര അവകാശലംഘനം ആവർത്തിക്കാതിരിക്കുകയുള്ളൂവെന്നും കമ്മീഷൻ ആക്റ്റിംഗ് അധ്യക്ഷൻ പി.മോഹനദാസ് ഉത്തരവിൽ പറഞ്ഞു. സംഭവം പെണ്‍കുട്ടിയുടെ അഭിമാനത്തെ വ്രണപ്പെടുത്തിയതായി കമ്മീഷൻ കണ്ടെത്തി. കുറ്റകാർക്കു കർശന ശിക്ഷ ലഭിച്ചാൽ മറ്റുള്ളവർക്കും പാഠമാകുമെന്നും കമ്മീഷൻ പറഞ്ഞു.
ഇതു സംബന്ധിച്ചു പരിയാരം മെഡിക്കൽ കോളജ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ച ശേഷം പരിയാരം എസ്ഐ രണ്ടു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
പരീക്ഷാ നടത്തിപ്പുകാരുടെ പ്രവൃത്തി ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്നും കർശന നടപടിയുണ്ടായാൽ മാത്രമേ ഇത്തരം ഗുരുതര അവകാശലംഘനം ആവർത്തിക്കാതിരിക്കുകയുള്ളൂവെന്നും കമ്മീഷൻ ആക്റ്റിംഗ് അധ്യക്ഷൻ പി.മോഹനദാസ് ഉത്തരവിൽ പറഞ്ഞു. സംഭവം പെണ്‍കുട്ടിയുടെ അഭിമാനത്തെ വ്രണപ്പെടുത്തിയതായി കമ്മീഷൻ കണ്ടെത്തി. കുറ്റകാർക്കു കർശന ശിക്ഷ ലഭിച്ചാൽ മറ്റുള്ളവർക്കും പാഠമാകുമെന്നും കമ്മീഷൻ പറഞ്ഞു.
ഇതു സംബന്ധിച്ചു പരിയാരം മെഡിക്കൽ കോളജ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ച ശേഷം പരിയാരം എസ്ഐ രണ്ടു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.