തിരുവനന്തപുരം: മെഡിക്കൽ കോ ളജ് അനുവദിക്കാൻ ബിജെപിയുടെ സംസ്ഥാന നേതാക്കൾ കോഴ വാങ്ങിയതായി ബിജെപി നിയോഗിച്ച അന്വേഷണ സമിതിയുടെ കണ്ടെത്തൽ. ബിജെപി സഹകരണ സെൽ കണ്വീനർ ആർ.എസ്. വിനോദിന് 5.60 കോടി രൂപ നൽകിയെന്നാണു കണ്ട ത്തൽ.
മെഡിക്കൽ കോളജിനു കേന്ദ്രാനുമതി വാങ്ങി നൽകാമെന്നു വാഗ്ദാനം ചെയ്ത് വർക്കല എസ്.ആർ. കോളജ് ഉടമ ആർ. ഷാജിയിൽനിന്ന് 5.60 കോടി രൂപയാണ് വാങ്ങിയത്. കെ.പി. ശ്രീശൻ, എ.കെ. നസീർ തുടങ്ങിയ രണ്ടംഗ സമിതിയായിരുന്നുആ രോപണം അന്വേഷിച്ചത്. അന്വേഷണ റിപ്പോർട്ട് പാർട്ടി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും പാർട്ടിയുടെ സംസ്ഥാന ചുമതലയുള്ള ആർ. സുഭാഷിനും കൈമാറിയിരുന്നു. നേതാക്കൾക്കെതിരേ അതീവ ഗുരുതരമായ കണ്ടെത്തലുകളാണു റിപ്പോർട്ടിലുള്ളത്.
ഷാജിയുടെ പരാതിയെത്തുടർന്നാണു പാർട്ടി അന്വേഷണ കമ്മീഷനെ നിയമിച്ചത്. 2017 മേയ് 19നാണ് പരാതി നൽകിയത്. പണം നൽകിയെങ്കിലും കാര്യം നടന്നില്ല. ഡൽഹിയിലുള്ള ഏജന്റ് സതീഷ് നായർക്ക് നൽകാനാണു പണം വാങ്ങിയതെന്നും ഷാജി പറയുന്നു.
ബിജെപി നേതാവ് എം.ടി. രമേശിന്റെ പേരും റിപ്പോർട്ടിലുണ്ട്. ഷാജിയുടെ മൊഴിയുടെ ഭാഗത്താണ് എം.ടി. രമേശിന്റെ പേരു പറയുന്നത്.
മെഡിക്കൽ കോളജിനു കേന്ദ്രാനുമതി വാങ്ങി നൽകാമെന്നു വാഗ്ദാനം ചെയ്ത് വർക്കല എസ്.ആർ. കോളജ് ഉടമ ആർ. ഷാജിയിൽനിന്ന് 5.60 കോടി രൂപയാണ് വാങ്ങിയത്. കെ.പി. ശ്രീശൻ, എ.കെ. നസീർ തുടങ്ങിയ രണ്ടംഗ സമിതിയായിരുന്നുആ രോപണം അന്വേഷിച്ചത്. അന്വേഷണ റിപ്പോർട്ട് പാർട്ടി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും പാർട്ടിയുടെ സംസ്ഥാന ചുമതലയുള്ള ആർ. സുഭാഷിനും കൈമാറിയിരുന്നു. നേതാക്കൾക്കെതിരേ അതീവ ഗുരുതരമായ കണ്ടെത്തലുകളാണു റിപ്പോർട്ടിലുള്ളത്.
ഷാജിയുടെ പരാതിയെത്തുടർന്നാണു പാർട്ടി അന്വേഷണ കമ്മീഷനെ നിയമിച്ചത്. 2017 മേയ് 19നാണ് പരാതി നൽകിയത്. പണം നൽകിയെങ്കിലും കാര്യം നടന്നില്ല. ഡൽഹിയിലുള്ള ഏജന്റ് സതീഷ് നായർക്ക് നൽകാനാണു പണം വാങ്ങിയതെന്നും ഷാജി പറയുന്നു.
ബിജെപി നേതാവ് എം.ടി. രമേശിന്റെ പേരും റിപ്പോർട്ടിലുണ്ട്. ഷാജിയുടെ മൊഴിയുടെ ഭാഗത്താണ് എം.ടി. രമേശിന്റെ പേരു പറയുന്നത്.