കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചന കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു പരിഗണിക്കും. കഴിഞ്ഞ 15ന് അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യഹർജി തള്ളിയ സാഹചര്യത്തിൽ തിങ്കളാഴ്ചയാണ് ദിലീപിന്റെ അഭിഭാഷകനായ കെ. രാംകുമാർ ഹൈക്കോടതിയെ സമീപിച്ചത്.
കോടതി തിങ്കളാഴ്ച ഹർജി പരിഗണിച്ചപ്പോൾ സർക്കാരിന്റെ നിലപാടറിയിക്കാൻ അഞ്ചു ദിവസം അനുവദിക്കണമെന്നു പ്രോസിക്യൂഷൻ ഡയറക്ടർ കോടതിയിൽ പറഞ്ഞിരുന്നു. പ്രതിഭാഗം ഈ ആവശ്യം എതിർത്തതോടെ ഹർജി ഇന്നു പരിഗണിക്കാനായി മാറ്റുകയായിരുന്നു. ദിലീപിനു ജാമ്യം ലഭിക്കുന്നതിനെ ശക്തമായി എതിർക്കുമെന്നും കേസിൽ കൂടുതൽ അറസ്റ്റുകളുണ്ടാവുമെന്നും എറണാകുളം റൂറൽ എസ്പി എ.വി. ജോർജ് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി പറഞ്ഞു. ദിലീപ് ഗൂഢാലോചന നടത്തിയതിനു വ്യക്തമായ തെളിവുകൾ പോലീസിനു ലഭിച്ചിട്ടുണ്ട്. കേസിൽ നടിമാരെ സാക്ഷികളാക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. തെളിവുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ പേരെ അറസ്റ്റു ചെയ്യുന്ന കാര്യം പരിശോധിച്ചു വരികയാണെന്നും എസ്പി പറഞ്ഞു.
പലതവണ കസ്റ്റഡിയിൽ ചോദ്യം ചെയ്തിട്ടും പോലീസിന് സംഭവവുമായി തന്നെ ബന്ധപ്പെടുത്താനുള്ള തെളിവുകൾ ലഭിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ദിലീപ് ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. കേസിലെ മുഖ്യപ്രതി പൾസർ സുനിയടക്കമുള്ളവർ അറസ്റ്റിലായശേഷം കഴിഞ്ഞ ഏപ്രിലിൽ പോലീസ് അന്തിമ റിപ്പോർട്ട് കോടതിയിൽ സമർ
പ്പിച്ചു.
നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ടു ഗൂഢാലോചനയൊന്നുമില്ലെന്നാണ് അന്നു പോലീസ് പറഞ്ഞിരുന്നത്. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ഇതു ശരിവയ്ക്കുകയും ചെയ്തതാണ്.
ഇതിനുശേഷം മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പോലീസ് പല തവണ ചോദ്യം ചെയ്തിരുന്നു. സിനിമയിലെ തന്റെ ഭാവി നശിപ്പിക്കാൻ ഗൂഢാലോചനയുണ്ടെന്നു വ്യക്തമാക്കി പരാതി നൽകുകയും ചെയ്തു. ഒന്നാം പ്രതിയുമായി ബന്ധമുണ്ടെന്നത് ആരോപണം മാത്രമാണ്. തന്നെ ആക്രമിച്ചതിനു കാരണം വ്യക്തി വൈരാഗ്യമാണെന്നു കരുതുന്നില്ലെന്ന് ഇരയായ നടിയും പറഞ്ഞിട്ടുണ്ട്.
പോലീസ് ഹാജരാക്കിയ 19 തെളിവുകളും താനുമായി ബന്ധമുള്ളതല്ലെന്നും ജയിലിൽനിന്നു പൾസർ എഴുതിയ കത്തു വ്യാജമാണെന്നും തന്നെ ഭീഷണിപ്പെടുത്തിയാണ് കത്തെഴുതിച്ചതെന്നു സഹതടവുകാരൻ വ്യക്തമാക്കിയിട്ടുള്ള സാഹചര്യത്തിൽ ഒന്നാം പ്രതിയുടെ മൊഴിയല്ലാതെ തനിക്കെതിരേ തെളിവുകളൊന്നുമില്ലെന്നതടക്കമുള്ള കാര്യങ്ങളും ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ദിലീപിനു ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുമെന്നും തെളിവുകൾ നശിപ്പിക്കാനുള്ള നീക്കം നടത്തുമെന്നുമായിരുന്നു പ്രോസിക്യൂഷന്റെ നിലപാട്.
ദിലീപിന്റെ മുൻ ഭാര്യയായ മഞ്ജു വാര്യർ കേസിൽ സാക്ഷിയാണെന്നാണ് ഉന്നത പോലീസ് വൃത്തങ്ങളിൽനിന്നു ലഭിക്കുന്ന സൂചന. ദിലീപിന്റെ ഇപ്പോഴത്തെ ഭാര്യയായ കാവ്യാ മാധവനുമായുള്ള ബന്ധം ആക്രമിക്കപ്പെട്ട നടി, മഞ്ജുവിനെ അറിയിച്ചതിന്റെ വൈരാഗ്യമാണ് ഗൂഢാലോചന നടത്തിയതിന്റെ കാരണമെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
കോടതി തിങ്കളാഴ്ച ഹർജി പരിഗണിച്ചപ്പോൾ സർക്കാരിന്റെ നിലപാടറിയിക്കാൻ അഞ്ചു ദിവസം അനുവദിക്കണമെന്നു പ്രോസിക്യൂഷൻ ഡയറക്ടർ കോടതിയിൽ പറഞ്ഞിരുന്നു. പ്രതിഭാഗം ഈ ആവശ്യം എതിർത്തതോടെ ഹർജി ഇന്നു പരിഗണിക്കാനായി മാറ്റുകയായിരുന്നു. ദിലീപിനു ജാമ്യം ലഭിക്കുന്നതിനെ ശക്തമായി എതിർക്കുമെന്നും കേസിൽ കൂടുതൽ അറസ്റ്റുകളുണ്ടാവുമെന്നും എറണാകുളം റൂറൽ എസ്പി എ.വി. ജോർജ് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി പറഞ്ഞു. ദിലീപ് ഗൂഢാലോചന നടത്തിയതിനു വ്യക്തമായ തെളിവുകൾ പോലീസിനു ലഭിച്ചിട്ടുണ്ട്. കേസിൽ നടിമാരെ സാക്ഷികളാക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. തെളിവുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ പേരെ അറസ്റ്റു ചെയ്യുന്ന കാര്യം പരിശോധിച്ചു വരികയാണെന്നും എസ്പി പറഞ്ഞു.
പലതവണ കസ്റ്റഡിയിൽ ചോദ്യം ചെയ്തിട്ടും പോലീസിന് സംഭവവുമായി തന്നെ ബന്ധപ്പെടുത്താനുള്ള തെളിവുകൾ ലഭിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ദിലീപ് ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. കേസിലെ മുഖ്യപ്രതി പൾസർ സുനിയടക്കമുള്ളവർ അറസ്റ്റിലായശേഷം കഴിഞ്ഞ ഏപ്രിലിൽ പോലീസ് അന്തിമ റിപ്പോർട്ട് കോടതിയിൽ സമർ
പ്പിച്ചു.
നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ടു ഗൂഢാലോചനയൊന്നുമില്ലെന്നാണ് അന്നു പോലീസ് പറഞ്ഞിരുന്നത്. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ഇതു ശരിവയ്ക്കുകയും ചെയ്തതാണ്.
ഇതിനുശേഷം മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പോലീസ് പല തവണ ചോദ്യം ചെയ്തിരുന്നു. സിനിമയിലെ തന്റെ ഭാവി നശിപ്പിക്കാൻ ഗൂഢാലോചനയുണ്ടെന്നു വ്യക്തമാക്കി പരാതി നൽകുകയും ചെയ്തു. ഒന്നാം പ്രതിയുമായി ബന്ധമുണ്ടെന്നത് ആരോപണം മാത്രമാണ്. തന്നെ ആക്രമിച്ചതിനു കാരണം വ്യക്തി വൈരാഗ്യമാണെന്നു കരുതുന്നില്ലെന്ന് ഇരയായ നടിയും പറഞ്ഞിട്ടുണ്ട്.
പോലീസ് ഹാജരാക്കിയ 19 തെളിവുകളും താനുമായി ബന്ധമുള്ളതല്ലെന്നും ജയിലിൽനിന്നു പൾസർ എഴുതിയ കത്തു വ്യാജമാണെന്നും തന്നെ ഭീഷണിപ്പെടുത്തിയാണ് കത്തെഴുതിച്ചതെന്നു സഹതടവുകാരൻ വ്യക്തമാക്കിയിട്ടുള്ള സാഹചര്യത്തിൽ ഒന്നാം പ്രതിയുടെ മൊഴിയല്ലാതെ തനിക്കെതിരേ തെളിവുകളൊന്നുമില്ലെന്നതടക്കമുള്ള കാര്യങ്ങളും ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ദിലീപിനു ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുമെന്നും തെളിവുകൾ നശിപ്പിക്കാനുള്ള നീക്കം നടത്തുമെന്നുമായിരുന്നു പ്രോസിക്യൂഷന്റെ നിലപാട്.
ദിലീപിന്റെ മുൻ ഭാര്യയായ മഞ്ജു വാര്യർ കേസിൽ സാക്ഷിയാണെന്നാണ് ഉന്നത പോലീസ് വൃത്തങ്ങളിൽനിന്നു ലഭിക്കുന്ന സൂചന. ദിലീപിന്റെ ഇപ്പോഴത്തെ ഭാര്യയായ കാവ്യാ മാധവനുമായുള്ള ബന്ധം ആക്രമിക്കപ്പെട്ട നടി, മഞ്ജുവിനെ അറിയിച്ചതിന്റെ വൈരാഗ്യമാണ് ഗൂഢാലോചന നടത്തിയതിന്റെ കാരണമെന്നാണ് പോലീസിന്റെ കണ്ടെത്തൽ.