എരുമേലി: സർക്കാർ സാങ്കേതിക അനുമതി ലഭിച്ച എരുമേലിയിലെ നിർദിഷ്ട വിമാനത്താവള നിർമാണത്തിനു മൂവായിരം കോടി രൂപ മുതൽമുടക്കാമെന്ന് ഒരു പൊതു മേഖലാ ബാങ്കിന്റെയും രണ്ടായിരം കോടി രൂപ മുടക്കാമെന്ന് ഒരു വിദേശ മലയാളി സംഘടനയുടെയും ഉറപ്പ് മുഖ്യമന്ത്രിയെ കണ്ട് താൻ കത്തിലൂടെ അറിയിച്ചിട്ടുണ്ടെന്നു പി.സി. ജോർജ് എംഎൽഎ. ഇവിടെ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ആറ് കിലോമീറ്റർ റണ്വേ ലഭിക്കുന്ന രാജ്യത്തെ ഏക വിമാനത്താവളം കൂടിയായി എരുമേലി മാറുമെന്ന് അദ്ദേഹം പറഞ്ഞു. പരിസ്ഥിതി പ്രശ്നങ്ങളൊന്നുമില്ലെന്നുളളതും നാലു കിലോമീറ്റർ അകലെ നിർദിഷ്ട അങ്കമാലി - അഴുത റെയിൽവേയുടെ സ്റ്റേഷൻ യാഥാർഥ്യമാകുമെന്നതും വിമാനത്താവളത്തിന് അനുകൂല ഘടകമാണ്.
ചെറുവള്ളി എസ്റ്റേറ്റിലെ റബർ മരങ്ങൾ പിഴുതുമാറ്റിയാൽ മാത്രം മതി വിമാനത്താവള നിർമാണത്തിനെന്നുള്ളത് ഏറ്റവും വലിയ പ്രത്യേകതയാണ്. നിരവധി സ്ഥലങ്ങൾ പരിഗണിച്ചതിൽ എല്ലാ വിദഗ്ധരും ഏക സ്വരത്തിൽ അനുയോജ്യമെന്നറിയിച്ചതു ചെറുവള്ളി മാത്രമാണ്. ഒരിഞ്ചു വനഭൂമി പോലും ചെറുവളളിയിൽ വേണ്ടി വരുന്നില്ല. എസ്റ്റേറ്റ് വിട്ടുതരാൻ തയാറായ ബിലീവേഴ്സ് ചർച്ച് അധ്യക്ഷൻ കെ.പി. യോഹന്നാനോടും അനുമതി നൽകിയ കേന്ദ്ര-സംസ്ഥാന സർക്കാരുകളോടും വിവാദങ്ങളില്ലാതെ ഒരുമിച്ച് പ്രവർത്തിച്ച റാന്നി എംഎൽഎ രാജു ഏബ്രഹാമിനോടും അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുകയാണെന്നും ജോർജ് പറഞ്ഞു.
ഏതാനും ചില വ്യവസായികൾ വിമാനത്താവളം വരാതിരിക്കാൻ പാരകൾ പണിതെങ്കിലും അതൊന്നും വിലപ്പോയില്ലെന്നു പറഞ്ഞ ജോർജ് ആറ് വർഷം മുന്പ് വിമാനത്താവള പദ്ധതി അവതരിപ്പിച്ചതു താനാണെന്നും കൂട്ടിച്ചേർത്തു.
സർക്കാർ ഒളിച്ചുകളിക്കുന്നെന്നു ബിജെപി
എരുമേലി: നിർദിഷ്ട വിമാനത്താവളത്തിനു ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുകയാണോ എസ്റ്റേറ്റ് കൈവശം വച്ചിരിക്കുന്ന ബിലീവേഴ്സ് ചർച്ചിനെ പങ്കാളിയാക്കുകയാണോയെന്നു വ്യക്തമാക്കാതെ സർക്കാർ ഒളിച്ചുകളിക്കുകയാണെന്നു ബിജെപി ജില്ലാ പ്രസിഡന്റ് എൻ. ഹരി. എരുമേലിയിൽ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിലാണ് എൻ. ഹരി ഇക്കാര്യം ഉന്നയിച്ചത്.
സർക്കാർ ഭൂമിയായ ചെറുവള്ളി എസ്റ്റേറ്റ് കെ.പി. യോഹന്നാൻ അനധികൃതമായി കൈവശം വച്ചിരിക്കുകയാണെന്നാണു കോടതികളിൽ സർക്കാർ പറഞ്ഞിട്ടുളളത്. സർക്കാരിന്റെ അന്വേഷണ ഏജൻസികളും ഇതു പറയുന്നു. എസ്റ്റേറ്റ് ഏറ്റെടുത്ത് സർക്കാരിലേക്കു കണ്ടുകെട്ടാൻ സ്പെഷൽ ഓഫിസർ രാജമാണിക്യം നടപടി ആരംഭിച്ചതുമാണ്. കോടതി ഈ നടപടി തുടരാൻ അനുമതി നൽകിയ സാഹചര്യത്തിലാണു ഇപ്പോഴത്തെ നീക്കം. ഇക്കാര്യത്തിൽ മുഖ്യമന്ത്രി വ്യക്തത വരുത്തണം.ചെറുവള്ളി എസ്റ്റേറ്റ് സർക്കാർഭൂമിയായി ഏറ്റെടുക്കാതെ വിമാനത്താവളം സ്ഥാപിക്കാനുളള ശ്രമം ദുരൂഹമാണെന്ന് എൻ. ഹരി പറഞ്ഞു.
ആറ് കിലോമീറ്റർ റണ്വേ ലഭിക്കുന്ന രാജ്യത്തെ ഏക വിമാനത്താവളം കൂടിയായി എരുമേലി മാറുമെന്ന് അദ്ദേഹം പറഞ്ഞു. പരിസ്ഥിതി പ്രശ്നങ്ങളൊന്നുമില്ലെന്നുളളതും നാലു കിലോമീറ്റർ അകലെ നിർദിഷ്ട അങ്കമാലി - അഴുത റെയിൽവേയുടെ സ്റ്റേഷൻ യാഥാർഥ്യമാകുമെന്നതും വിമാനത്താവളത്തിന് അനുകൂല ഘടകമാണ്.
ചെറുവള്ളി എസ്റ്റേറ്റിലെ റബർ മരങ്ങൾ പിഴുതുമാറ്റിയാൽ മാത്രം മതി വിമാനത്താവള നിർമാണത്തിനെന്നുള്ളത് ഏറ്റവും വലിയ പ്രത്യേകതയാണ്. നിരവധി സ്ഥലങ്ങൾ പരിഗണിച്ചതിൽ എല്ലാ വിദഗ്ധരും ഏക സ്വരത്തിൽ അനുയോജ്യമെന്നറിയിച്ചതു ചെറുവള്ളി മാത്രമാണ്. ഒരിഞ്ചു വനഭൂമി പോലും ചെറുവളളിയിൽ വേണ്ടി വരുന്നില്ല. എസ്റ്റേറ്റ് വിട്ടുതരാൻ തയാറായ ബിലീവേഴ്സ് ചർച്ച് അധ്യക്ഷൻ കെ.പി. യോഹന്നാനോടും അനുമതി നൽകിയ കേന്ദ്ര-സംസ്ഥാന സർക്കാരുകളോടും വിവാദങ്ങളില്ലാതെ ഒരുമിച്ച് പ്രവർത്തിച്ച റാന്നി എംഎൽഎ രാജു ഏബ്രഹാമിനോടും അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുകയാണെന്നും ജോർജ് പറഞ്ഞു.
ഏതാനും ചില വ്യവസായികൾ വിമാനത്താവളം വരാതിരിക്കാൻ പാരകൾ പണിതെങ്കിലും അതൊന്നും വിലപ്പോയില്ലെന്നു പറഞ്ഞ ജോർജ് ആറ് വർഷം മുന്പ് വിമാനത്താവള പദ്ധതി അവതരിപ്പിച്ചതു താനാണെന്നും കൂട്ടിച്ചേർത്തു.
സർക്കാർ ഒളിച്ചുകളിക്കുന്നെന്നു ബിജെപി
എരുമേലി: നിർദിഷ്ട വിമാനത്താവളത്തിനു ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുകയാണോ എസ്റ്റേറ്റ് കൈവശം വച്ചിരിക്കുന്ന ബിലീവേഴ്സ് ചർച്ചിനെ പങ്കാളിയാക്കുകയാണോയെന്നു വ്യക്തമാക്കാതെ സർക്കാർ ഒളിച്ചുകളിക്കുകയാണെന്നു ബിജെപി ജില്ലാ പ്രസിഡന്റ് എൻ. ഹരി. എരുമേലിയിൽ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിലാണ് എൻ. ഹരി ഇക്കാര്യം ഉന്നയിച്ചത്.
സർക്കാർ ഭൂമിയായ ചെറുവള്ളി എസ്റ്റേറ്റ് കെ.പി. യോഹന്നാൻ അനധികൃതമായി കൈവശം വച്ചിരിക്കുകയാണെന്നാണു കോടതികളിൽ സർക്കാർ പറഞ്ഞിട്ടുളളത്. സർക്കാരിന്റെ അന്വേഷണ ഏജൻസികളും ഇതു പറയുന്നു. എസ്റ്റേറ്റ് ഏറ്റെടുത്ത് സർക്കാരിലേക്കു കണ്ടുകെട്ടാൻ സ്പെഷൽ ഓഫിസർ രാജമാണിക്യം നടപടി ആരംഭിച്ചതുമാണ്. കോടതി ഈ നടപടി തുടരാൻ അനുമതി നൽകിയ സാഹചര്യത്തിലാണു ഇപ്പോഴത്തെ നീക്കം. ഇക്കാര്യത്തിൽ മുഖ്യമന്ത്രി വ്യക്തത വരുത്തണം.ചെറുവള്ളി എസ്റ്റേറ്റ് സർക്കാർഭൂമിയായി ഏറ്റെടുക്കാതെ വിമാനത്താവളം സ്ഥാപിക്കാനുളള ശ്രമം ദുരൂഹമാണെന്ന് എൻ. ഹരി പറഞ്ഞു.