തിരുവനന്തപുരം: കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ്മെട്രോ പദ്ധതികൾക്കു ആവശ്യമായ സ്ഥലമെടുപ്പു വേഗത്തിലാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. ലൈറ്റ് മെട്രോയ്ക്ക് ഏതു സാങ്കേതികവിദ്യ ഉപയോഗിക്കണമെന്നതു സംബന്ധിച്ചു ശിപാർശ നൽകാൻ ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരനെ ചുമതലപ്പെടുത്തി.
തിരുവനന്തപുരം ലൈറ്റ് മെട്രോ ടെക്നോസിറ്റി മുതൽ കരമന വരെ 21.8 കിലോ മീറ്ററിലാണു വിഭാവനം ചെയ്തിട്ടുള്ളത്. കരമനയിൽ നിന്നു പാപ്പനംകോട് വരെ നീട്ടുന്ന കാര്യത്തിൽ പഠനം നടത്താൻ യോഗം തീരുമാനിച്ചു. പദ്ധതിയിൽ വരുന്ന ഉള്ളൂർ ഫ്ളൈ ഓവർ മെഡിക്കൽ കോളജ് വരെ നീട്ടുന്ന കാര്യത്തിലും പഠനം വേണമെന്ന് നിശ്ചയിച്ചു.
തിരുവനന്തപുരം ലൈറ്റ് മെട്രോ ടെക്നോസിറ്റി മുതൽ കരമന വരെ 21.8 കിലോ മീറ്ററിലാണു വിഭാവനം ചെയ്തിട്ടുള്ളത്. കരമനയിൽ നിന്നു പാപ്പനംകോട് വരെ നീട്ടുന്ന കാര്യത്തിൽ പഠനം നടത്താൻ യോഗം തീരുമാനിച്ചു. പദ്ധതിയിൽ വരുന്ന ഉള്ളൂർ ഫ്ളൈ ഓവർ മെഡിക്കൽ കോളജ് വരെ നീട്ടുന്ന കാര്യത്തിലും പഠനം വേണമെന്ന് നിശ്ചയിച്ചു.