കാസർഗോഡ്: ലോക്കപ്പ് മർദനത്തെത്തുടർന്ന് തൃശൂർ പാവറട്ടിയിലെ വിനായകൻ എന്ന യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ കുറ്റക്കാരായ പോലീസുകാർക്കെതിരേ ആത്മഹത്യാപ്രേരണയ്ക്ക് കേസെടുക്കണമെന്ന് കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ. കാസർഗോഡ് ഗസ്റ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വഴിയരികിൽ ഒരു പെണ്‍കുട്ടിയുമായി സംസാരിച്ചു നിൽക്കുകയായിരുന്ന വിനായകനേയും സുഹൃത്തിനേയും സിവിൽ വേഷധാരികളായ പോലീസുകാർ സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ക്രൂരമായി മർദിക്കുകയുമായിരുന്നു. ഗുണ്ടകളെപ്പോലെയായിരുന്നു പോലീസിന്റെ പെരുമാറ്റം. ഇക്കാര്യത്തിൽ പോലീസുകാരനെ സസ്പെൻഡ് ചെയ്താൽ മാത്രം പോരാ, ആത്മഹത്യാപ്രേരണയ്ക്ക് കേസെടുക്കുകയും വേണം. പോലീസിനെ നിയന്ത്രിക്കാൻ കഴിയില്ലെങ്കിൽ മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണം. പോലീസിൽ ക്രിമിനലുകളുണ്ടെന്ന വസ്തുത ശരിവയ്ക്കുന്നതാണ് ഇപ്പോൾനടക്കുന്ന സംഭവങ്ങൾ -ഹസൻ ചൂണ്ടിക്കാട്ടി.
വഴിയരികിൽ ഒരു പെണ്‍കുട്ടിയുമായി സംസാരിച്ചു നിൽക്കുകയായിരുന്ന വിനായകനേയും സുഹൃത്തിനേയും സിവിൽ വേഷധാരികളായ പോലീസുകാർ സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ക്രൂരമായി മർദിക്കുകയുമായിരുന്നു. ഗുണ്ടകളെപ്പോലെയായിരുന്നു പോലീസിന്റെ പെരുമാറ്റം. ഇക്കാര്യത്തിൽ പോലീസുകാരനെ സസ്പെൻഡ് ചെയ്താൽ മാത്രം പോരാ, ആത്മഹത്യാപ്രേരണയ്ക്ക് കേസെടുക്കുകയും വേണം. പോലീസിനെ നിയന്ത്രിക്കാൻ കഴിയില്ലെങ്കിൽ മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണം. പോലീസിൽ ക്രിമിനലുകളുണ്ടെന്ന വസ്തുത ശരിവയ്ക്കുന്നതാണ് ഇപ്പോൾനടക്കുന്ന സംഭവങ്ങൾ -ഹസൻ ചൂണ്ടിക്കാട്ടി.