തിരുവനന്തപുരം: ദേശീയപാത വികസനത്തിനുള്ള സ്ഥലമെടുപ്പു നടപടികളുമായി മുന്നോട്ടുപോകാൻ ജില്ലാ കളക്ടർമാർക്കു സർക്കാർ നിർദേശം നൽകി. ദേശീയപാത 45 മീറ്റർ വീതിയിൽ നിർമിക്കാൻ ഏറ്റെടുക്കേണ്ടി വരുന്ന ഭൂമിയുടെ കണക്കെടുപ്പു വേഗത്തിൽ പൂർത്തിയാക്കാനും നിർദേശം നൽകി.
സ്ഥലമെടുപ്പു തടസപ്പെടുത്താൻ ചില സമ്മർദ ശക്തികൾ നടത്തുന്ന ശ്രമങ്ങളെ അവഗണിച്ചു നിയമപരമായ നടപടികളുമായി മുന്നോട്ടുപോകാൻ നിർദേശിച്ചിട്ടുണ്ട്. അനാവശ്യ സമര പരിപാടികളുമായി എത്തുന്നവരെ ആവശ്യമെങ്കിൽ അടിച്ചമർത്തണമെന്നു തന്നെയാണു മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയിട്ടുള്ള നിർദേശമെന്നും കളക്ടർമാരെ അറിയിച്ചു.
ഇന്നലെ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്റെയും പൊതുമരാമത്തു മന്ത്രി ജി. സുധാകരന്റെയും നേതൃത്വത്തിൽ നടത്തിയ അവലോകന യോഗത്തിലാണു ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാൻ നിർദേശം നൽകിയത്. ദേശീയപാതകൾ നാലുവരിപ്പാതകളാക്കി വികസിപ്പിക്കുന്നതിന് ആവശ്യമായ ഭൂമി കണ്ടെത്തുന്നതിനു കളക്ടർമാർ ആവശ്യമായ നടപടികൾ സ്വീകരിക്കണം. സർവേ നടപടികൾ പൂർത്തിയാക്കിയിട്ടില്ലാത്ത ജില്ലകളിൽ ഇതിന് ആവശ്യമായ നടപടികൾ വേഗം പൂർത്തിയാക്കണം.
സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ടു കേന്ദ്ര സർക്കാരിന്റെ നാഷണൽ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥർ ആവശ്യമായ ക്രമീകരണം ഒരുക്കുന്നില്ലെന്നു യോഗത്തിൽ പൊതുമരാമത്തു മന്ത്രി ജി. സുധാകരൻ തുറന്നടിച്ചു. ഭൂമി ഏറ്റെടുക്കലിന് ആവശ്യമായ ക്രമീകരണം വേഗത്തിലാക്കാൻ കേന്ദ്ര സഹായം തേടുമെന്നു യോഗത്തിൽ പങ്കെടുത്ത ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യയുടെ പ്രതിനിധികൾ യോഗത്തെ അറിയിച്ചു.
വാതക പൈപ്പ് ലൈൻ പദ്ധതിക്കാവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിലും ഉദ്യോഗസ്ഥർ അമാന്തം കാട്ടരുതെന്നു മന്ത്രിമാർ അറിയിച്ചു. ഏഴു ജില്ലകളിലെ ജില്ലാ കളക്ടർമാർ, കളക്ടർമാർ പങ്കെടുക്കാത്ത ജില്ലകളിൽ നിന്നുള്ള െ ഡപ്യൂട്ടി കളക്ടർമാർ എന്നിവർ യോഗത്തിനെത്തി. കണ്ണൂർ ജില്ലയിൽ നിന്നു റവന്യു ഉദ്യോഗസ്ഥരാരും യോഗത്തിന് എത്തിയില്ല.
സ്ഥലമെടുപ്പു തടസപ്പെടുത്താൻ ചില സമ്മർദ ശക്തികൾ നടത്തുന്ന ശ്രമങ്ങളെ അവഗണിച്ചു നിയമപരമായ നടപടികളുമായി മുന്നോട്ടുപോകാൻ നിർദേശിച്ചിട്ടുണ്ട്. അനാവശ്യ സമര പരിപാടികളുമായി എത്തുന്നവരെ ആവശ്യമെങ്കിൽ അടിച്ചമർത്തണമെന്നു തന്നെയാണു മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയിട്ടുള്ള നിർദേശമെന്നും കളക്ടർമാരെ അറിയിച്ചു.
ഇന്നലെ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്റെയും പൊതുമരാമത്തു മന്ത്രി ജി. സുധാകരന്റെയും നേതൃത്വത്തിൽ നടത്തിയ അവലോകന യോഗത്തിലാണു ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാൻ നിർദേശം നൽകിയത്. ദേശീയപാതകൾ നാലുവരിപ്പാതകളാക്കി വികസിപ്പിക്കുന്നതിന് ആവശ്യമായ ഭൂമി കണ്ടെത്തുന്നതിനു കളക്ടർമാർ ആവശ്യമായ നടപടികൾ സ്വീകരിക്കണം. സർവേ നടപടികൾ പൂർത്തിയാക്കിയിട്ടില്ലാത്ത ജില്ലകളിൽ ഇതിന് ആവശ്യമായ നടപടികൾ വേഗം പൂർത്തിയാക്കണം.
സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ടു കേന്ദ്ര സർക്കാരിന്റെ നാഷണൽ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥർ ആവശ്യമായ ക്രമീകരണം ഒരുക്കുന്നില്ലെന്നു യോഗത്തിൽ പൊതുമരാമത്തു മന്ത്രി ജി. സുധാകരൻ തുറന്നടിച്ചു. ഭൂമി ഏറ്റെടുക്കലിന് ആവശ്യമായ ക്രമീകരണം വേഗത്തിലാക്കാൻ കേന്ദ്ര സഹായം തേടുമെന്നു യോഗത്തിൽ പങ്കെടുത്ത ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യയുടെ പ്രതിനിധികൾ യോഗത്തെ അറിയിച്ചു.
വാതക പൈപ്പ് ലൈൻ പദ്ധതിക്കാവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിലും ഉദ്യോഗസ്ഥർ അമാന്തം കാട്ടരുതെന്നു മന്ത്രിമാർ അറിയിച്ചു. ഏഴു ജില്ലകളിലെ ജില്ലാ കളക്ടർമാർ, കളക്ടർമാർ പങ്കെടുക്കാത്ത ജില്ലകളിൽ നിന്നുള്ള െ ഡപ്യൂട്ടി കളക്ടർമാർ എന്നിവർ യോഗത്തിനെത്തി. കണ്ണൂർ ജില്ലയിൽ നിന്നു റവന്യു ഉദ്യോഗസ്ഥരാരും യോഗത്തിന് എത്തിയില്ല.