കൊച്ചി: നാടകരംഗത്ത് നൽകിയിട്ടുള്ള സമഗ്ര സംഭാവനകൾ പരിഗണിച്ചു വർഷം തോറും ചാവറ ഇടയനാടക ദേശീയ പുരസ്കാരം നൽകുന്നു. സിഎംഐ സഭയുടെ വിദ്യാഭ്യാസ മാധ്യമ വിഭാഗവും എറണാകുളം ചാവറ കൾച്ചറൽ സെന്ററും ചേർന്നാണു പുരസ്ക്കാരം നൽകുക. 50,001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണു പുരസ്കാരം.
1856-57 കാലഘട്ടത്തിൽ താപസവൈദികനായ ചാവറ കുര്യാക്കോസ് ഏലിയാസ് എഴുതിയ ഇടയ നാടകങ്ങൾ, ഇന്ത്യൻ ഭാഷയിലെ തന്നെ ആദ്യനാടകമാണെന്നു കണ്ടെത്തിയതിനെത്തുടർന്നു കേരളസാഹിത്യ അക്കാഡമി ഇടയനാടകങ്ങൾ സമാഹരിച്ചു പ്രസിദ്ധപ്പെടുത്തിയിരുന്നു. ഇതോനടുബന്ധിച്ചാണ് പുരസ്കാരം നൽകുന്നത്. എം.കെ. സാനു ചെയർമാനും നെടുമുടിവേണു, ഡോ. ബി. ഇക്ബാൽ, തോമസ് ജേക്കബ്, ടി.എം. ഏബ്രഹാം, ഫാ. സെബാസ്റ്റ്യൻ തെക്കേടത്ത് എന്നിവർ അംഗങ്ങളും ജോണ്‍പോൾ കണ്‍വീനറുമായ ജൂറിയാണ് പുരസ്ക്കാര ജേതാവിനെ തെരഞ്ഞെടുക്കുക. പുരസ്കാര ജേതാവിനെ സാംസ്ക്കാരിക സമിതികൾക്കും വ്യക്തികൾക്കും നിർദേശിക്കാം.
നിർദേശിക്കുന്ന വ്യക്തിയുടെ ബയോഡാറ്റ സഹിതം ശിപാർശകൾ ഡയറക്ടർ, ചാവറ കൾച്ചറൽ സെന്റർ, കാരിക്കാമുറി, കൊച്ചി- 682011 എന്ന വിലാസത്തിൽ ഓഗസ്റ്റ് 17നകം ലഭിക്കുന്ന വിധം അയച്ചിരിക്കണമെന്ന് സിഎംഐ സഭ വിദ്യാഭ്യാസ മാധ്യമ വിഭാഗം ജനറൽ കൗണ്‍സിലർ ഫാ. സെബാസ്റ്റ്യൻ തെക്കേടത്ത്, ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. റോബി കണ്ണൻചിറ, ജൂറി കണ്‍വിനർ ജോണ്‍പോൾ എന്നിവർ അറിയിച്ചു.
1856-57 കാലഘട്ടത്തിൽ താപസവൈദികനായ ചാവറ കുര്യാക്കോസ് ഏലിയാസ് എഴുതിയ ഇടയ നാടകങ്ങൾ, ഇന്ത്യൻ ഭാഷയിലെ തന്നെ ആദ്യനാടകമാണെന്നു കണ്ടെത്തിയതിനെത്തുടർന്നു കേരളസാഹിത്യ അക്കാഡമി ഇടയനാടകങ്ങൾ സമാഹരിച്ചു പ്രസിദ്ധപ്പെടുത്തിയിരുന്നു. ഇതോനടുബന്ധിച്ചാണ് പുരസ്കാരം നൽകുന്നത്. എം.കെ. സാനു ചെയർമാനും നെടുമുടിവേണു, ഡോ. ബി. ഇക്ബാൽ, തോമസ് ജേക്കബ്, ടി.എം. ഏബ്രഹാം, ഫാ. സെബാസ്റ്റ്യൻ തെക്കേടത്ത് എന്നിവർ അംഗങ്ങളും ജോണ്‍പോൾ കണ്‍വീനറുമായ ജൂറിയാണ് പുരസ്ക്കാര ജേതാവിനെ തെരഞ്ഞെടുക്കുക. പുരസ്കാര ജേതാവിനെ സാംസ്ക്കാരിക സമിതികൾക്കും വ്യക്തികൾക്കും നിർദേശിക്കാം.
നിർദേശിക്കുന്ന വ്യക്തിയുടെ ബയോഡാറ്റ സഹിതം ശിപാർശകൾ ഡയറക്ടർ, ചാവറ കൾച്ചറൽ സെന്റർ, കാരിക്കാമുറി, കൊച്ചി- 682011 എന്ന വിലാസത്തിൽ ഓഗസ്റ്റ് 17നകം ലഭിക്കുന്ന വിധം അയച്ചിരിക്കണമെന്ന് സിഎംഐ സഭ വിദ്യാഭ്യാസ മാധ്യമ വിഭാഗം ജനറൽ കൗണ്‍സിലർ ഫാ. സെബാസ്റ്റ്യൻ തെക്കേടത്ത്, ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. റോബി കണ്ണൻചിറ, ജൂറി കണ്‍വിനർ ജോണ്‍പോൾ എന്നിവർ അറിയിച്ചു.