തിരുവനന്തപുരം: കൊള്ളലാഭം പ്രതീക്ഷിക്കുന്ന സ്വാശ്രയ മെഡിക്കൽ കോളജ് മാനേജ്മെന്റുകളെ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം. സ്വരാജ് പത്രസമ്മേളനത്തിൽ അറിയിച്ചു.ഫീസ് റഗുലേറ്ററി കമ്മിറ്റിയുമായി സർക്കാർ ചർച്ച നടത്തണം.
കൊള്ളലാഭം കൊയ്യുന്ന മേഖലയായി വിദ്യാഭ്യാസം മാറാൻ ഡിവൈഎഫ്ഐ അനുവദിക്കില്ല. ഇതിനെതിരേ അതിശക്തമായ വിദ്യാർഥി പ്രക്ഷോഭം ഉയർത്തും. കഴിഞ്ഞ വർഷം 25,000 രൂപ ഫീസ് നിരക്കിൽ നാനൂറിനു മുകളിൽ സീറ്റുകൾ അനുവദിച്ചിരുന്നെങ്കിൽ ഇത്തവണ 85 ശതമാനം സീറ്റിലും അഞ്ചു ലക്ഷം രൂപയാണ് ഫീസ് നിരക്ക്. 20 ശതമാനം സീറ്റിൽ മാത്രമാണ് 25,000 രൂപ ഫീസ് നിരക്കിൽ പഠിക്കാൻ സാധിക്കുന്നത്.
കൊള്ളലാഭം കൊയ്യുന്ന മേഖലയായി വിദ്യാഭ്യാസം മാറാൻ ഡിവൈഎഫ്ഐ അനുവദിക്കില്ല. ഇതിനെതിരേ അതിശക്തമായ വിദ്യാർഥി പ്രക്ഷോഭം ഉയർത്തും. കഴിഞ്ഞ വർഷം 25,000 രൂപ ഫീസ് നിരക്കിൽ നാനൂറിനു മുകളിൽ സീറ്റുകൾ അനുവദിച്ചിരുന്നെങ്കിൽ ഇത്തവണ 85 ശതമാനം സീറ്റിലും അഞ്ചു ലക്ഷം രൂപയാണ് ഫീസ് നിരക്ക്. 20 ശതമാനം സീറ്റിൽ മാത്രമാണ് 25,000 രൂപ ഫീസ് നിരക്കിൽ പഠിക്കാൻ സാധിക്കുന്നത്.