പാനൂർ(കണ്ണൂർ): പൊട്ടിവീണ വൈദ്യുത ലൈനിൽനിന്നു ഷോക്കേറ്റ് വിദ്യാർഥി മരിച്ചു. പെരിങ്ങത്തൂർ എൻഎഎം ഹയർ സെക്കൻഡറി സ്കൂൾ പത്താംക്ലാസ് വിദ്യാർഥി എലാങ്കോട്ടെ വാഴയിൽപീടികയിൽ ദാവൂദ്-സാബിറ ദമ്പതികളുടെ മകൻ ഫത്തീം ശബാബ് (14) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് സ്കൂളിനുമുന്നിലെ റോഡിൽ പൊട്ടിവീണ വൈദ്യുതലൈനിൽനിന്നു ഷോക്കേറ്റത്.
വൈദ്യുത ലൈൻ പുലർച്ചെ പൊട്ടിവീണിരുന്നുവെന്നും ഇക്കാര്യം പെരിങ്ങത്തൂർ ഇലക്ട്രിസിറ്റി ഓഫീസിൽ അറിയിച്ചെങ്കിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കാട്ടിയ അനാസ്ഥയാണ് വിദ്യാർഥിയുടെ മരണത്തിനു കാരണമെന്നും നാട്ടുകാർ ആരോപിച്ചു. എന്നാൽ ലൈൻ പൊട്ടിവീണത് ആരും അറിയിച്ചില്ലെന്നും വൈദ്യുതിയില്ലെന്നു മാത്രമാണ് ഫോണിൽ വിളിച്ചു പറഞ്ഞതെന്നുമാണ് കെഎസ്ഇബി അധികൃതർ പറഞ്ഞത്. സംഭവത്തെത്തുടർന്ന് പ്രകോപിതരായ വിദ്യാർഥികൾ പെരിങ്ങത്തൂർ കെഎസ്ഇബി ഓഫീസിലെത്തി ബഹളംവയ്ക്കുകയും റോഡ് ഉപരോധിക്കുകയും ചെയ്തു. സംഭവത്തിൽ ജില്ലാ കളക്ടർ ഇടപെടണമെന്നാവശ്യപ്പെട്ടാണ് വിദ്യാർഥികൾ സമരരംഗത്തിറങ്ങിയത്.
സ്ഥലത്തെത്തിയ ഡെപ്യൂട്ടി തഹസിൽദാരും തലശേരി ഡിവൈഎസ്പിയും വിദ്യാർഥികളുമായി ചർച്ച നടത്തി. ഫത്തീം ശബാബിന്റെ മൃതദേഹം തലശേരി ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം സ്കൂൾ അങ്കണത്തിൽ പൊതുദർശനത്തിനു വച്ചു. പിന്നീട് എലാങ്കോട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ കബറടക്കി. ഫത്തീം ശബാബിന്റെ സഹോദരങ്ങൾ: ഫർസീന, ഫൈസാൻ, ഷിസാ മെഹ്റിൻ.
വൈദ്യുത ലൈൻ പുലർച്ചെ പൊട്ടിവീണിരുന്നുവെന്നും ഇക്കാര്യം പെരിങ്ങത്തൂർ ഇലക്ട്രിസിറ്റി ഓഫീസിൽ അറിയിച്ചെങ്കിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കാട്ടിയ അനാസ്ഥയാണ് വിദ്യാർഥിയുടെ മരണത്തിനു കാരണമെന്നും നാട്ടുകാർ ആരോപിച്ചു. എന്നാൽ ലൈൻ പൊട്ടിവീണത് ആരും അറിയിച്ചില്ലെന്നും വൈദ്യുതിയില്ലെന്നു മാത്രമാണ് ഫോണിൽ വിളിച്ചു പറഞ്ഞതെന്നുമാണ് കെഎസ്ഇബി അധികൃതർ പറഞ്ഞത്. സംഭവത്തെത്തുടർന്ന് പ്രകോപിതരായ വിദ്യാർഥികൾ പെരിങ്ങത്തൂർ കെഎസ്ഇബി ഓഫീസിലെത്തി ബഹളംവയ്ക്കുകയും റോഡ് ഉപരോധിക്കുകയും ചെയ്തു. സംഭവത്തിൽ ജില്ലാ കളക്ടർ ഇടപെടണമെന്നാവശ്യപ്പെട്ടാണ് വിദ്യാർഥികൾ സമരരംഗത്തിറങ്ങിയത്.
സ്ഥലത്തെത്തിയ ഡെപ്യൂട്ടി തഹസിൽദാരും തലശേരി ഡിവൈഎസ്പിയും വിദ്യാർഥികളുമായി ചർച്ച നടത്തി. ഫത്തീം ശബാബിന്റെ മൃതദേഹം തലശേരി ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം സ്കൂൾ അങ്കണത്തിൽ പൊതുദർശനത്തിനു വച്ചു. പിന്നീട് എലാങ്കോട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ കബറടക്കി. ഫത്തീം ശബാബിന്റെ സഹോദരങ്ങൾ: ഫർസീന, ഫൈസാൻ, ഷിസാ മെഹ്റിൻ.