തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഒൻപത്, പത്ത് ക്ലാസുകളിലെ അധ്യാപക - വിദ്യാർഥി അനുപാതം 1:40 ആക്കി കുറച്ച് ഉത്തരവായി. നിലവിൽ നിയമനാംഗീകാരമുള്ള അധ്യാപകർ 2017-18 അധ്യയന വർഷം തസ്തിക നഷ്ടം സംഭവിച്ച് പുറത്താകുന്ന സ്ഥിതി ഒഴിവാക്കാനായാണിത്. സർക്കാർ നേരത്തേ പുറപ്പെടുവിച്ച ഉത്തരവ് അനുസരിച്ച് 1: 50 ആയിരുന്നു അനുപാതം. ഈ അനുപാതം പ്രഖ്യാപിച്ചതോടെ നിരവധി അധ്യാപകരുടെ ജോലി നഷ്ടമാകുന്ന സ്ഥിതിവിശേഷം ഉണ്ടായിരുന്നു.
അധ്യാപക സംഘടനകൾക്കിടയിൽ ശക്തമായ പ്രതിഷേധവും ഉയർന്നു. ഈ പശ്ചാത്തലത്തിലാണ് സർക്കാർ പുതിയ ഉത്തരവ് ഇറക്കിയത്.
അധ്യാപക- വിദ്യാർഥി അനുപാതം 1: 40 ആയി കുറയ്ക്കുന്നതു വഴി മുന്പ് പുനർവിന്യസിക്കപ്പെട്ട അധ്യാപകരെ മാതൃവിദ്യാലയത്തിലേക്കു തിരിച്ചുവിളിക്കും. എന്നാൽ, അനുപാതം കുറയ്ക്കുന്നതിലൂടെ സ്കൂളുകളിൽ അധിക തസ്തികകൾ സൃഷ്ടിച്ച് പുതിയ നിയമനം അനുവദിക്കുന്നതല്ല. ഇപ്രകാരം സംരക്ഷണം അനുവദിക്കുന്പോൾ ഹൈസ്കൂൾ അസിസ്റ്റന്റിന്റെ (കോർ സബ്ജക്ട്) കാര്യത്തിൽ നിർദിഷ്ട വിഷയാനുപാതം കർശനമായും പാലിച്ചിരിക്കണം. ഭാഷാധ്യാപകരെ നിലനിർത്തുന്നതിനും മേല്പറഞ്ഞ അനുപാതം അനുവദിക്കാവുന്നതാണ്.
ഒന്നു മുതൽ അഞ്ചുവരെ ക്ലാസുകളിൽ അധ്യാപക-വിദ്യാർഥി അനുപാതം 1:30 ആയും ആറു മുതൽ എട്ടു വരെ ക്ലാസുകളിൽ അനുപാതം 1:35 ആയും സർക്കാർ നേരത്തെ ഉത്തരവായിരുന്നു.
അധ്യാപക സംഘടനകൾക്കിടയിൽ ശക്തമായ പ്രതിഷേധവും ഉയർന്നു. ഈ പശ്ചാത്തലത്തിലാണ് സർക്കാർ പുതിയ ഉത്തരവ് ഇറക്കിയത്.
അധ്യാപക- വിദ്യാർഥി അനുപാതം 1: 40 ആയി കുറയ്ക്കുന്നതു വഴി മുന്പ് പുനർവിന്യസിക്കപ്പെട്ട അധ്യാപകരെ മാതൃവിദ്യാലയത്തിലേക്കു തിരിച്ചുവിളിക്കും. എന്നാൽ, അനുപാതം കുറയ്ക്കുന്നതിലൂടെ സ്കൂളുകളിൽ അധിക തസ്തികകൾ സൃഷ്ടിച്ച് പുതിയ നിയമനം അനുവദിക്കുന്നതല്ല. ഇപ്രകാരം സംരക്ഷണം അനുവദിക്കുന്പോൾ ഹൈസ്കൂൾ അസിസ്റ്റന്റിന്റെ (കോർ സബ്ജക്ട്) കാര്യത്തിൽ നിർദിഷ്ട വിഷയാനുപാതം കർശനമായും പാലിച്ചിരിക്കണം. ഭാഷാധ്യാപകരെ നിലനിർത്തുന്നതിനും മേല്പറഞ്ഞ അനുപാതം അനുവദിക്കാവുന്നതാണ്.
ഒന്നു മുതൽ അഞ്ചുവരെ ക്ലാസുകളിൽ അധ്യാപക-വിദ്യാർഥി അനുപാതം 1:30 ആയും ആറു മുതൽ എട്ടു വരെ ക്ലാസുകളിൽ അനുപാതം 1:35 ആയും സർക്കാർ നേരത്തെ ഉത്തരവായിരുന്നു.