+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആറു വർഷം മുൻപ് നടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസ്: സുനിയുടെ അറസ്റ്റ് രേഖപ്പെടുത്തി

കൊച്ചി: ആറു വർഷം മുൻപ് മലയാളത്തിലെ പ്രശസ്തയായ നടിയെ എറണാകുളത്തു തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ പ
ആറു വർഷം മുൻപ് നടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസ്: സുനിയുടെ അറസ്റ്റ് രേഖപ്പെടുത്തി
കൊച്ചി: ആറു വർഷം മുൻപ് മലയാളത്തിലെ പ്രശസ്തയായ നടിയെ എറണാകുളത്തു തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ പൾസർ സുനിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ കാക്കനാട് ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുന്ന സുനിയെ ജയിലിലെത്തിയാണ് സെൻട്രൽ പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ സുനിയെ കസ്റ്റഡിയിൽ ലഭിക്കാനുള്ള അപേക്ഷ പോലീസ് നാളെ സമർപ്പിക്കും.

2011 നവംബറിൽ "ഓർക്കൂട്ട് ഓർമക്കൂട്ട്’എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടിയെ ടെന്പോ ട്രാവലറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചുവെന്നാണു കേസ്. നിർമാതാവ് ജോണി സാഗരികയുടെ പരാതിയിൽ നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന പൾസർ സുനി ഉൾപ്പെടെയുള്ളവർക്കെതിരേ തിങ്കളാഴ്ചയാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ പൾസർ സുനി ഉൾപ്പെടെ അഞ്ചുപേർ ഉൾപ്പെട്ടിട്ടുള്ളതായി പോലീസ് പറയുന്നു.

ഇതിൽ കോതമംഗലം സ്വദേശിയായ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്യുകയാണെന്നും സുനിയെ കസ്റ്റഡിയിൽ ലഭിച്ചശേഷം ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുമെന്നും അസിസ്റ്റന്‍റ് പോലീസ് കമ്മീഷണർ കെ. ലാൽജി പറഞ്ഞു. തട്ടിക്കൊണ്ടുപോകലിനിരയായ നടിയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തി. സംഘത്തിൽ ബാക്കിയുള്ളവരിൽ മൂന്നു പേരെക്കൂടി പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ‌

2011ൽ നടിയെ തട്ടിക്കൊണ്ടുപോയ കേസിലുൾപ്പെട്ട ഡ്രൈവർ, ഹോട്ടലിന്‍റെ റെപ്രസെന്‍റേറ്റീവ്, സഹായി എന്നിവരെക്കുറിച്ചാണു പോലീസിനു വിവരം ലഭിച്ചിരിക്കുന്നത്. നടിയുടെ ഭാഗത്തുനിന്നു കൂടുതൽ വിവരങ്ങൾ ലഭ്യമായാൽ അറസ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്കു പോലീസ് കടക്കും.

സംഭവ സമയത്തു പൾസർ സുനി ജോണി സാഗരികയുടെ ഡ്രൈവറായിരുന്നു. എറണാകുളത്തുനിന്നു സിനിമയുടെ ലൊക്കേഷനിലേക്കു പോകവേ വാഹനത്തിന്‍റെ റൂട്ട് മാറിപ്പോകുന്നതു കണ്ട നടി ഭർത്താവിനെയും നിർമാതാവിനെയും അറിയിച്ചതിനെത്തുടർന്നു ഇവരെ കുന്പളത്തുള്ള റമദ ഹോട്ടലിൽ എത്തിക്കുകയായിരുന്നു.

ഈ സമയത്ത് ഈ ഹോട്ടലിൽ നടിക്കായി മുറി ബുക്കുചെയ്തിരുന്നില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. അന്നു നടിയുടെ ഭർത്താവ് പരാതി പറഞ്ഞിരുന്നെങ്കിലും ആരും കേസിനെക്കുറിച്ച് രേഖാമൂലം പരാതി നൽകിയിരുന്നില്ലെന്നു പോലീസ് പറയുന്നു. അന്നു നടിയുടെ കൂടെ മറ്റൊരു നടികൂടി എത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും അവസാന നിമിഷം ഇവർ യാത്ര ഒഴിവാക്കി.

സുനിയെ ചോദ്യം ചെയ്തതിനിടെ ലഭിച്ച ചില സൂചനകളുടെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച ഉച്ചയോടെ ജോണി സാഗരികയെ എറണാകുളം സെൻട്രൽ പോലീസ് വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു.എൻജിനിയറിംഗ് വിദ്യാർഥിയായിരുന്ന കോതമംഗലം സ്വദേശി പഠനചെലവിനു പണം കണ്ടെത്താനാണ് കരാർ അടിസ്ഥാനത്തിൽ കാർ ഡ്രൈവറായി ജോലി ചെയ്തിരുന്നത്. നടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഇയാൾക്കു പങ്കുണ്ടോയെന്നറിയാനാണ് പോലീസ് ഇപ്പോൾ ശ്രമിക്കുന്നത്.

പൾസർ സുനിയുടെ ലക്ഷ്യത്തെപ്പറ്റി ധാരണയില്ലെന്നാണ് ഇയാൾ ചോദ്യം ചെയ്തപ്പോൾ പറഞ്ഞത്. സുനി പറഞ്ഞതനുസരിച്ചു നടിയുടെ ബാഗ് വണ്ടിയിലേക്കെടുത്തുവച്ചത് ഇയാളാണ്. എന്നാൽ, വാഹനം ഓടിച്ചത് മറ്റൊരാളാണ്. സെൻട്രൽ സിഐ അനന്തലാലിന്‍റെ നേതൃത്വത്തിലാണ് ഇന്നലെ വൈകുന്നേരം അഞ്ചരയോടെ സുനിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.