കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഗൂഢാലോചനയിൽ ഉൾപ്പെട്ടതായി പോലീസ് കരുതുന്ന ദിലീപിന്റെ മാനേജർ അപ്പുണ്ണി എവിടെയെന്ന കാര്യത്തിൽ ഇതുവരെയും ഉത്തരമായില്ല. ദിലീപ് പോലീസ് കസ്റ്റഡിയിലുണ്ടായിരുന്നപ്പോൾ മുതൽ അപ്പുണ്ണിക്കായി അന്വേഷണം ആരംഭിച്ചിരുന്നെങ്കിലും ദിവസങ്ങൾ പിന്നിട്ടിട്ടും കണ്ടെത്താൻ സാധിച്ചിട്ടില്ല. അപ്പുണ്ണിയുടെ വീട്ടുകാർക്കും ഇയാൾ എവിടെയാണെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നാണ് വിവരം.
ദിലീപിന്റെ ഡ്രൈവറായി തുടങ്ങി മാനേജർ വരെ ഉയർന്ന വിശ്വസ്തനാണ് അപ്പുണ്ണി. ഇയാൾ അറിയാതെ ദിലീപ് ഗൂഢാലോചന നടത്തില്ലെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ദിലീപ് കസ്റ്റഡിയിലുണ്ടായിരുന്നപ്പോൾ അപ്പുണ്ണിയെ ഒപ്പമിരുത്തി ചോദ്യം ചെയ്തിരുന്നെങ്കിൽ ഗൂഢാലോചന സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസിനു ലഭിക്കുമായിരുന്നു.
എന്നാൽ, വീട്ടിലടക്കം പരിശോധന നടത്തിയെങ്കിലും അപ്പുണ്ണിയെ കണ്ടെത്താനായിട്ടില്ല. ഒളിവിൽ കഴിഞ്ഞ്അപ്പുണ്ണി മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കാനുള്ള നീക്കവും പോലീസ് മുന്നിൽ കാണുന്നുണ്ട്. സുനിയുടെ സഹതടവുകാരനായ വിഷ്ണവും തമ്മിൽ കൂടിക്കാഴ്ച നടത്തിയതിന്റെ തെളിവുകൾ പോലീസിനു ലഭിച്ചിരുന്നു. ഏലൂരിൽ വച്ചാണ് ഇവർ തമ്മിൽ കണ്ടത്.
അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പായതോടെയാണ് അപ്പുണ്ണി ഒളിവിൽ പോയത്. പൾസർ സുനിയുടെ മുൻ അഭിഭാഷകനായ പ്രതീഷ് ചാക്കോയെയും പോലീസ് തെരയുകയാണ്.
ദിലീപിന്റെ ഡ്രൈവറായി തുടങ്ങി മാനേജർ വരെ ഉയർന്ന വിശ്വസ്തനാണ് അപ്പുണ്ണി. ഇയാൾ അറിയാതെ ദിലീപ് ഗൂഢാലോചന നടത്തില്ലെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ദിലീപ് കസ്റ്റഡിയിലുണ്ടായിരുന്നപ്പോൾ അപ്പുണ്ണിയെ ഒപ്പമിരുത്തി ചോദ്യം ചെയ്തിരുന്നെങ്കിൽ ഗൂഢാലോചന സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസിനു ലഭിക്കുമായിരുന്നു.
എന്നാൽ, വീട്ടിലടക്കം പരിശോധന നടത്തിയെങ്കിലും അപ്പുണ്ണിയെ കണ്ടെത്താനായിട്ടില്ല. ഒളിവിൽ കഴിഞ്ഞ്അപ്പുണ്ണി മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കാനുള്ള നീക്കവും പോലീസ് മുന്നിൽ കാണുന്നുണ്ട്. സുനിയുടെ സഹതടവുകാരനായ വിഷ്ണവും തമ്മിൽ കൂടിക്കാഴ്ച നടത്തിയതിന്റെ തെളിവുകൾ പോലീസിനു ലഭിച്ചിരുന്നു. ഏലൂരിൽ വച്ചാണ് ഇവർ തമ്മിൽ കണ്ടത്.
അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പായതോടെയാണ് അപ്പുണ്ണി ഒളിവിൽ പോയത്. പൾസർ സുനിയുടെ മുൻ അഭിഭാഷകനായ പ്രതീഷ് ചാക്കോയെയും പോലീസ് തെരയുകയാണ്.