തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിന്റെ ഗൂഢാലോചനയിൽ അറസ്റ്റിലായ നടൻ ദിലീപ് ചാലക്കുടിയിൽ ഭൂമി കൈയേറിയെന്ന ആരോപണത്തെക്കുറിച്ച് റവന്യു ഉന്നതതല സംഘം അന്വേഷണം നടത്താൻ റവന്യു മന്ത്രിയുടെ നിർദേശം. ദിലീപിന്റെ ചാലക്കുടിയിലെ ഡി സിനിമാസ് എന്ന തിയറ്റർ സമുച്ചയം നിർമിച്ച സ്ഥലത്തിന്റെ ഒരു ഭാഗം കൈയേറ്റ ഭൂമിയിലാണെന്നും ബാക്കി സ്ഥലത്തിൽ ദുരൂഹത നിലനിൽക്കുന്നുണ്ടെന്നുമുള്ള തൃശൂർ ജില്ലാ കളക്ടർ എ. കൗശികന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു റവന്യു മന്ത്രി ഉന്നതതല അന്വേഷണം നടത്താൻ നിർദേശം നൽകിയത്.
റവന്യു ഉദ്യോഗസ്ഥരുടെ ഒത്താശയില്ലാതെ ഭൂമി കൈയേറ്റം നടത്താൻ സാധിക്കാത്ത സാഹചര്യത്തിലാണു ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കാൻ നിർദേശിച്ചിട്ടുള്ളത്. ചാലക്കുടിയിലെ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ടു റവന്യു ഉന്നത തല അന്വേഷണം വേണമെന്ന ശിപാർശയും ജില്ലാ കളക്ടറുടെ റിപ്പോർട്ടിലുണ്ട്.
കൊച്ചി ദേവസ്വത്തിന്റെ കൈവശമുള്ള ഭൂമി വലിയ കോയിത്തമ്പുരാൻ കോവിലകത്തിന്റെ പേരിലും കണ്ണമ്പുഴ ഭഗവതി ദേവസ്വത്തിന്റെ പേരിലുമുള്ള ഭൂമിയിലാണ് അവ്യക്തത നിലനിൽക്കുന്നത്. ഈ ഭൂമിയിൽ ഒരു ഭാഗം എട്ടു പേർക്ക് എങ്ങനെ ലഭിച്ചുവെന്ന് അന്വേഷിക്കണം. ഇവർക്ക് ഈ ഭൂമി എങ്ങനെ സ്വന്തമായെന്നും അവർ ഇത് എങ്ങനെ പോക്കുവരവു ചെയ്ത് കരം അടച്ചുവെന്നും വ്യക്തമല്ല. ഇതുസംബന്ധിച്ച പല രേഖകളും ഇപ്പോൾ കാണാനില്ല.
ഇതേക്കുറിച്ച് ഉന്നത തല അന്വേഷണം നടത്തണമെന്നു മധ്യ മേഖലാ റവന്യു വിജിലൻസിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടറും നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ദിലീപിന് ഇതു കൈമാറിയവരുടെ യഥാർഥ ഉടമസ്ഥതയിലുള്ള സ്ഥലം തന്നെയാണോ എന്നാണു സംശയം. ക്ഷേത്രത്തിന്റെ ഉൗട്ടുപുര നിർമാണത്തിനായി നൽകിയ ഭൂമിയാണോ ഇതെന്നും പരിശോധിച്ചാലേ വ്യക്തമാകൂ. ഈ സാഹചര്യത്തിലാണ് മുഴുവൻ ഭൂമിയുടെയും പഴയ കാലത്തേത് ഉൾപ്പെടെയുള്ള ഉടമസ്ഥാവകാശ രേഖകൾ വിശദമായി പരിശോധിക്കാൻ റവന്യു വകുപ്പ് നിർദേശിക്കുന്നത്.
സന്തോഷ് എന്ന അഭിഭാഷകൻ ലാൻഡ് റവന്യു കമ്മിഷണർക്കു പരാതി നൽകിയിരുന്നു. ഇതു പരിശോധിക്കാൻ അന്നത്തെ ജില്ലാ കളക്ടർക്കു കൈമാറി. എന്നാൽ ദിലീപിന് അനുകൂലമായ തീരുമാനമാണ് അന്നത്തെ കളക്ടർ എം.എസ്. ജയ സ്വീകരിച്ചത്. കളക്ടറുടെ തീരുമാനത്തിൽ പിഴവുണ്ടെന്നു കണ്ടു ലാൻഡ് റവന്യു കമ്മിഷണർ റദ്ദാക്കി. തുടർന്നു വിശദ അന്വേഷണം നടത്താൻ കളക്ടറോട് ആവശ്യപ്പെട്ടുവെങ്കിലും നടപടികൾ ഇഴഞ്ഞുനീങ്ങുകയാണ് ഉണ്ടായത്. കഴിഞ്ഞ വർഷം സെപ്റ്റംബർ 28നും ഒക്ടോബർ ആറിനും ബന്ധപ്പെട്ട കക്ഷികളെ വിളിച്ചു വരുത്തി ഹിയറിംഗ് നടത്തിയിരുന്നുവെന്നു മന്ത്രിക്കു സമർപ്പിച്ച കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നു.
കുമരകത്തെ ഭൂമി കൈയേറ്റം: കളക്ടർ അന്വേഷിക്കും
തിരുവനന്തപുരം: കോട്ടയം കുമരകം വില്ലേജിലെ പന്ത്രണ്ടാം ബ്ലോക്കിൽ നടൻ ദിലീപ് പുറമ്പോക്കു ഭൂമി കൈയേറിയെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കോട്ടയം ജില്ലാ കളക്ടർക്കു റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ നിർദേശം നൽകി.
കുമരകത്തു പുറമ്പോക്കു ഭൂമി കൈയേറിയെന്ന ആരോപണത്തെ തുടർന്നാണു മന്ത്രിയുടെ നിർദേശം. കോട്ടയം കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കാനാണു തീരുമാനം. പ്രദേശത്തെ രണ്ടര ഏക്കർ സ്ഥലം കൈയേറി ഉയർന്ന വിലയ്ക്കു വിൽപന നടത്തിയെന്നായിരുന്നു ആരോപണം.
റവന്യു ഉദ്യോഗസ്ഥരുടെ ഒത്താശയില്ലാതെ ഭൂമി കൈയേറ്റം നടത്താൻ സാധിക്കാത്ത സാഹചര്യത്തിലാണു ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കാൻ നിർദേശിച്ചിട്ടുള്ളത്. ചാലക്കുടിയിലെ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ടു റവന്യു ഉന്നത തല അന്വേഷണം വേണമെന്ന ശിപാർശയും ജില്ലാ കളക്ടറുടെ റിപ്പോർട്ടിലുണ്ട്.
കൊച്ചി ദേവസ്വത്തിന്റെ കൈവശമുള്ള ഭൂമി വലിയ കോയിത്തമ്പുരാൻ കോവിലകത്തിന്റെ പേരിലും കണ്ണമ്പുഴ ഭഗവതി ദേവസ്വത്തിന്റെ പേരിലുമുള്ള ഭൂമിയിലാണ് അവ്യക്തത നിലനിൽക്കുന്നത്. ഈ ഭൂമിയിൽ ഒരു ഭാഗം എട്ടു പേർക്ക് എങ്ങനെ ലഭിച്ചുവെന്ന് അന്വേഷിക്കണം. ഇവർക്ക് ഈ ഭൂമി എങ്ങനെ സ്വന്തമായെന്നും അവർ ഇത് എങ്ങനെ പോക്കുവരവു ചെയ്ത് കരം അടച്ചുവെന്നും വ്യക്തമല്ല. ഇതുസംബന്ധിച്ച പല രേഖകളും ഇപ്പോൾ കാണാനില്ല.
ഇതേക്കുറിച്ച് ഉന്നത തല അന്വേഷണം നടത്തണമെന്നു മധ്യ മേഖലാ റവന്യു വിജിലൻസിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടറും നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ദിലീപിന് ഇതു കൈമാറിയവരുടെ യഥാർഥ ഉടമസ്ഥതയിലുള്ള സ്ഥലം തന്നെയാണോ എന്നാണു സംശയം. ക്ഷേത്രത്തിന്റെ ഉൗട്ടുപുര നിർമാണത്തിനായി നൽകിയ ഭൂമിയാണോ ഇതെന്നും പരിശോധിച്ചാലേ വ്യക്തമാകൂ. ഈ സാഹചര്യത്തിലാണ് മുഴുവൻ ഭൂമിയുടെയും പഴയ കാലത്തേത് ഉൾപ്പെടെയുള്ള ഉടമസ്ഥാവകാശ രേഖകൾ വിശദമായി പരിശോധിക്കാൻ റവന്യു വകുപ്പ് നിർദേശിക്കുന്നത്.
സന്തോഷ് എന്ന അഭിഭാഷകൻ ലാൻഡ് റവന്യു കമ്മിഷണർക്കു പരാതി നൽകിയിരുന്നു. ഇതു പരിശോധിക്കാൻ അന്നത്തെ ജില്ലാ കളക്ടർക്കു കൈമാറി. എന്നാൽ ദിലീപിന് അനുകൂലമായ തീരുമാനമാണ് അന്നത്തെ കളക്ടർ എം.എസ്. ജയ സ്വീകരിച്ചത്. കളക്ടറുടെ തീരുമാനത്തിൽ പിഴവുണ്ടെന്നു കണ്ടു ലാൻഡ് റവന്യു കമ്മിഷണർ റദ്ദാക്കി. തുടർന്നു വിശദ അന്വേഷണം നടത്താൻ കളക്ടറോട് ആവശ്യപ്പെട്ടുവെങ്കിലും നടപടികൾ ഇഴഞ്ഞുനീങ്ങുകയാണ് ഉണ്ടായത്. കഴിഞ്ഞ വർഷം സെപ്റ്റംബർ 28നും ഒക്ടോബർ ആറിനും ബന്ധപ്പെട്ട കക്ഷികളെ വിളിച്ചു വരുത്തി ഹിയറിംഗ് നടത്തിയിരുന്നുവെന്നു മന്ത്രിക്കു സമർപ്പിച്ച കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നു.
കുമരകത്തെ ഭൂമി കൈയേറ്റം: കളക്ടർ അന്വേഷിക്കും
തിരുവനന്തപുരം: കോട്ടയം കുമരകം വില്ലേജിലെ പന്ത്രണ്ടാം ബ്ലോക്കിൽ നടൻ ദിലീപ് പുറമ്പോക്കു ഭൂമി കൈയേറിയെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കോട്ടയം ജില്ലാ കളക്ടർക്കു റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ നിർദേശം നൽകി.
കുമരകത്തു പുറമ്പോക്കു ഭൂമി കൈയേറിയെന്ന ആരോപണത്തെ തുടർന്നാണു മന്ത്രിയുടെ നിർദേശം. കോട്ടയം കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കാനാണു തീരുമാനം. പ്രദേശത്തെ രണ്ടര ഏക്കർ സ്ഥലം കൈയേറി ഉയർന്ന വിലയ്ക്കു വിൽപന നടത്തിയെന്നായിരുന്നു ആരോപണം.