മറയൂർ: കാട്ടാനയുടെ ആക്രമണത്തിൽ അന്ധ യുവതി മരിച്ചതിനെത്തുടർന്ന് നാട്ടുകാർ അന്തർസംസ്ഥാന പാതയും കാന്തല്ലൂർ - മറയൂർ റോഡും ഉപരോധിച്ചു. പ്രകടനമായെത്തിയ നാട്ടുകാർ കാന്തല്ലൂർ ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിച്ചു.
യുവതിയുടെ മൃതദേഹവുമായി മറയൂർ ടൗണിൽ ഉച്ചകഴിഞ്ഞു രണ്ടുമുതൽ സ്ത്രീകൾ അടക്കമുള്ളവർ റോഡുപരോധിക്കുകയായിരുന്നു. ദേവികുളം തഹസീൽദാർ പി.കെ. ഷാജി എത്തി രാഷ്ട്രീയ പ്രതിനിധികളുമായി ചർച്ചനടത്തിയാണ് സമരം അവസാനിപ്പിച്ചത്. സമരക്കാർ ഉന്നയിച്ച ദ്രുത കർമസേനയും കുങ്കി ആനകളേയും എത്തിച്ച് ആക്രമണകാരികളായ കാട്ടാനകളെ പിടികൂടാമെന്ന് ജില്ലാ കളക്ടറുമായി ബന്ധപ്പെട്ട് ഉറപ്പുനൽകിയതിനെ തുടർന്ന് സമരക്കാർ മൃതദേഹവുമായി മടങ്ങി.
ചൊവ്വാഴ്ച രാത്രി ഏഴിന് കാന്തല്ലൂർ ഗ്രാമപഞ്ചായത്തിലെ കുണ്ടക്കാട് ഭാഗത്ത് വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന ബേബിയെ ഒറ്റായാൻ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ഏറെനേരത്തെ ശ്രമത്തിനൊടുവിൽ നാട്ടുകാർ ആനയെ തുരത്തിയശേഷം ബേബിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അന്ധയായ മകളെ ആക്രമിക്കുന്നതുകണ്ട് ഓടിയെത്തിയ മാതാവ് സരോജിനിയേയും കാട്ടാന ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ സരോജിനി ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പിതാവ് ഭാസ്കരനെയും കാട്ടാന ആക്രമിച്ചെങ്കിലും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
മറയൂരിലെ ആദ്യകാല കുടിയേറ്റ കർഷകരായ കുണ്ടക്കാട് വാഴപ്പള്ളിൽ വീട്ടിൽ ഭാസ്കരന്റെയും സരോജിനിയുടെയും ഏകമകളാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ബേബി. സഹോദരൻ ബിനു. ബേബിയുടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
യുവതിയുടെ മൃതദേഹവുമായി മറയൂർ ടൗണിൽ ഉച്ചകഴിഞ്ഞു രണ്ടുമുതൽ സ്ത്രീകൾ അടക്കമുള്ളവർ റോഡുപരോധിക്കുകയായിരുന്നു. ദേവികുളം തഹസീൽദാർ പി.കെ. ഷാജി എത്തി രാഷ്ട്രീയ പ്രതിനിധികളുമായി ചർച്ചനടത്തിയാണ് സമരം അവസാനിപ്പിച്ചത്. സമരക്കാർ ഉന്നയിച്ച ദ്രുത കർമസേനയും കുങ്കി ആനകളേയും എത്തിച്ച് ആക്രമണകാരികളായ കാട്ടാനകളെ പിടികൂടാമെന്ന് ജില്ലാ കളക്ടറുമായി ബന്ധപ്പെട്ട് ഉറപ്പുനൽകിയതിനെ തുടർന്ന് സമരക്കാർ മൃതദേഹവുമായി മടങ്ങി.
ചൊവ്വാഴ്ച രാത്രി ഏഴിന് കാന്തല്ലൂർ ഗ്രാമപഞ്ചായത്തിലെ കുണ്ടക്കാട് ഭാഗത്ത് വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന ബേബിയെ ഒറ്റായാൻ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ഏറെനേരത്തെ ശ്രമത്തിനൊടുവിൽ നാട്ടുകാർ ആനയെ തുരത്തിയശേഷം ബേബിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അന്ധയായ മകളെ ആക്രമിക്കുന്നതുകണ്ട് ഓടിയെത്തിയ മാതാവ് സരോജിനിയേയും കാട്ടാന ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ സരോജിനി ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പിതാവ് ഭാസ്കരനെയും കാട്ടാന ആക്രമിച്ചെങ്കിലും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
മറയൂരിലെ ആദ്യകാല കുടിയേറ്റ കർഷകരായ കുണ്ടക്കാട് വാഴപ്പള്ളിൽ വീട്ടിൽ ഭാസ്കരന്റെയും സരോജിനിയുടെയും ഏകമകളാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ബേബി. സഹോദരൻ ബിനു. ബേബിയുടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.