എരുമേലി/മുണ്ടക്കയം : മദ്യവിൽപന നടത്തിയെന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷയിൽ ഡ്രൈവറുമായി എക്സൈസുകാർ പോകുന്നതിനിടെ നിർത്തിയിട്ട സ്വകാര്യ ബസിൽ ഓട്ടോ ഇടിച്ച് ഓട്ടോ ഡ്രൈവർ തക്ഷണം മരിച്ചു. പുലിക്കല്ല് ചിറയ്ക്കൽ മോഹനൻ (51) ആണ് മരിച്ചത്. എക്സൈസിന്റെ നിർദേശപ്രകാരം ഇയാളാണ് ഓട്ടോ റിക്ഷ ഓടിച്ചിരുന്നത്. ഓട്ടോയിലുണ്ടായിരുന്ന രണ്ട് എക്സൈസ് സിവിൽ ഓഫീസർമാരെ ഗുരുതരമായ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകുന്നേരം 4.30ന് എരുമേലി-മുണ്ടക്കയം ദേശീയപാതയിൽ പുലിക്കുന്ന് ടോപ്പിന് താഴെ ഇറക്കത്തിന് സമീപമുള്ള വളവിലായിരുന്നു അപകടം. പുഞ്ചവയൽ നാഷണൽ ബാർബർ ഷോപ്പുടമയുമാണ് മരിച്ച മോഹനൻ.
എരുമേലി എക്സൈസ് റേഞ്ച് ഓഫീസിലെ സിവിൽ ഓഫീസർമാരായ ടി.എസ്. രതീഷ് (36), ഈപ്പൻ ടി. മാത്യു (38)എന്നിവർക്കാണ് ഗുരുതര പരിക്കേറ്റത്. എരുമേലിയിൽ നിന്നു മുണ്ടക്കയത്തിന് പോവുകയായിരുന്ന ’ബർസാത്’ സ്വകാര്യ ബസ് യാത്രക്കാരെ സ്റ്റോപ്പിൽ ഇറക്കികൊണ്ടിരിക്കുന്പോഴാണ് എതിരെ വന്ന ഓട്ടോറിക്ഷ ഇടിച്ചത്.
ബസിലേക്ക് പ്രതി മോഹനൻ ഓട്ടോ ഇടിച്ചുകയറ്റുകയായിരുന്നെന്നു ഓട്ടോയ്ക്കുളളിലുണ്ടായിരുന്ന പരിക്കേറ്റ എക്സൈസുകാർ പറഞ്ഞു. ആറു മാസം മുന്പ് മദ്യ വിൽപനയുടെ പേരിൽ ഓട്ടോറിക്ഷയുമായി മോഹനനെ എക്സൈസ് പിടികൂടി കേസെടുത്തിരുന്നതാണ്.
തുടർന്ന് ഓട്ടോയുമായി ജാമ്യത്തിലിറങ്ങിയ മോഹനൻ വീണ്ടും വിദേശ മദ്യം അനധികൃതമായി ഓട്ടോയിലെത്തിച്ച് വിൽക്കുന്നതായി വിവരം ലഭിച്ചതിനെത്തുടർന്നാണ് ഇന്നലെ പുഞ്ചവയലിൽ വച്ചു പിടികൂടിയതെന്നു റെയ്ഡിന് നേതൃത്വം നൽകിയ എരുമേലി റേഞ്ച് ഇൻസ്പെക്ടർ ജെ.എസ്. ബിനു പറഞ്ഞു. മോഹനന്റെ വീട്ടിൽ മദ്യം സൂക്ഷിച്ചുണ്ടെന്നറിഞ്ഞു മഫ്തിയിലായിരുന്ന എക്സൈസ് സിവിൽ ഓഫീസർമാരായ രതീഷ്, ഈപ്പൻ എന്നിവരെ ഓട്ടോയിൽ മോഹനനൊപ്പം വീട്ടിലേക്ക് പറഞ്ഞുവിട്ട ശേഷം ജീപ്പിൽ ഇൻസ്പെക്ടർ പിന്നാലെ വരുന്പോഴായിരുന്നു അപകടം. മരിച്ച മോഹനന്റെ മൃതദേഹം പോസ്റ്റ്മാർട്ടത്തിന് ശേഷം ഇന്നു സംസ്കരിക്കും. ബിന്ദുവാണ് ഭാര്യ. അജിത്, സുജിത് എന്നിവർ മക്കളാണ്.
ഇന്നലെ വൈകുന്നേരം 4.30ന് എരുമേലി-മുണ്ടക്കയം ദേശീയപാതയിൽ പുലിക്കുന്ന് ടോപ്പിന് താഴെ ഇറക്കത്തിന് സമീപമുള്ള വളവിലായിരുന്നു അപകടം. പുഞ്ചവയൽ നാഷണൽ ബാർബർ ഷോപ്പുടമയുമാണ് മരിച്ച മോഹനൻ.
എരുമേലി എക്സൈസ് റേഞ്ച് ഓഫീസിലെ സിവിൽ ഓഫീസർമാരായ ടി.എസ്. രതീഷ് (36), ഈപ്പൻ ടി. മാത്യു (38)എന്നിവർക്കാണ് ഗുരുതര പരിക്കേറ്റത്. എരുമേലിയിൽ നിന്നു മുണ്ടക്കയത്തിന് പോവുകയായിരുന്ന ’ബർസാത്’ സ്വകാര്യ ബസ് യാത്രക്കാരെ സ്റ്റോപ്പിൽ ഇറക്കികൊണ്ടിരിക്കുന്പോഴാണ് എതിരെ വന്ന ഓട്ടോറിക്ഷ ഇടിച്ചത്.
ബസിലേക്ക് പ്രതി മോഹനൻ ഓട്ടോ ഇടിച്ചുകയറ്റുകയായിരുന്നെന്നു ഓട്ടോയ്ക്കുളളിലുണ്ടായിരുന്ന പരിക്കേറ്റ എക്സൈസുകാർ പറഞ്ഞു. ആറു മാസം മുന്പ് മദ്യ വിൽപനയുടെ പേരിൽ ഓട്ടോറിക്ഷയുമായി മോഹനനെ എക്സൈസ് പിടികൂടി കേസെടുത്തിരുന്നതാണ്.
തുടർന്ന് ഓട്ടോയുമായി ജാമ്യത്തിലിറങ്ങിയ മോഹനൻ വീണ്ടും വിദേശ മദ്യം അനധികൃതമായി ഓട്ടോയിലെത്തിച്ച് വിൽക്കുന്നതായി വിവരം ലഭിച്ചതിനെത്തുടർന്നാണ് ഇന്നലെ പുഞ്ചവയലിൽ വച്ചു പിടികൂടിയതെന്നു റെയ്ഡിന് നേതൃത്വം നൽകിയ എരുമേലി റേഞ്ച് ഇൻസ്പെക്ടർ ജെ.എസ്. ബിനു പറഞ്ഞു. മോഹനന്റെ വീട്ടിൽ മദ്യം സൂക്ഷിച്ചുണ്ടെന്നറിഞ്ഞു മഫ്തിയിലായിരുന്ന എക്സൈസ് സിവിൽ ഓഫീസർമാരായ രതീഷ്, ഈപ്പൻ എന്നിവരെ ഓട്ടോയിൽ മോഹനനൊപ്പം വീട്ടിലേക്ക് പറഞ്ഞുവിട്ട ശേഷം ജീപ്പിൽ ഇൻസ്പെക്ടർ പിന്നാലെ വരുന്പോഴായിരുന്നു അപകടം. മരിച്ച മോഹനന്റെ മൃതദേഹം പോസ്റ്റ്മാർട്ടത്തിന് ശേഷം ഇന്നു സംസ്കരിക്കും. ബിന്ദുവാണ് ഭാര്യ. അജിത്, സുജിത് എന്നിവർ മക്കളാണ്.