കൊച്ചി: വ്യാജരേഖയുണ്ടാക്കി ജോലി നേടുകയും സഹോദരന്മാർക്ക് ഇതേ തരത്തിൽ ജോലി തരപ്പെടുത്തുകയും ചെയ്ത കേസിൽ പ്രതിയായ പോലീസുകാരൻ അന്വേഷണ ഉദ്യോഗസ്ഥൻ മുന്പാകെ കീഴടങ്ങാൻ ഹൈക്കോടതി നിർദേശിച്ചു. തിരുവനന്തപുരം പുളിമൂട് സ്വദേശി രാജേഷ് കുമാർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തള്ളിയാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ഇയാൾ 21നകം കീഴടങ്ങണമെന്നും ഉത്തരവിൽ പറയുന്നു. 2003 ഓഗസ്റ്റിൽ ഹരിയാനയിൽ നടന്ന ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കി രാജേഷ് കുമാർ 2007ൽ സ്പോർട്സ് ക്വോട്ടായിൽ പോലീസിൽ ജോലി നേടിയെന്നാണ് കേസ്. മതിയായ യോഗ്യതയുള്ള സുനിൽ കുമാർ എന്ന ഉദ്യോഗാർഥിയെ മറികടന്നാണ് രാജേഷ് ജോലി നേടിയത്.
പോലീസിൽ ജോലി നേടിയ ശേഷം രാജേഷ് കുമാർ തന്റെ സഹോദരന്മാരായ സുരേഷ് കുമാർ, കൃഷ്ണകുമാർ, ആനന്ദകുമാർ എന്നിവർക്കും ഇതേപോലെ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് പോലീസിൽ ജോലി നേടിക്കൊടുത്തിരുന്നു.
ഇയാൾ 21നകം കീഴടങ്ങണമെന്നും ഉത്തരവിൽ പറയുന്നു. 2003 ഓഗസ്റ്റിൽ ഹരിയാനയിൽ നടന്ന ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കി രാജേഷ് കുമാർ 2007ൽ സ്പോർട്സ് ക്വോട്ടായിൽ പോലീസിൽ ജോലി നേടിയെന്നാണ് കേസ്. മതിയായ യോഗ്യതയുള്ള സുനിൽ കുമാർ എന്ന ഉദ്യോഗാർഥിയെ മറികടന്നാണ് രാജേഷ് ജോലി നേടിയത്.
പോലീസിൽ ജോലി നേടിയ ശേഷം രാജേഷ് കുമാർ തന്റെ സഹോദരന്മാരായ സുരേഷ് കുമാർ, കൃഷ്ണകുമാർ, ആനന്ദകുമാർ എന്നിവർക്കും ഇതേപോലെ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് പോലീസിൽ ജോലി നേടിക്കൊടുത്തിരുന്നു.