തിരുവനന്തപുരം: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് എംഎൽഎമാരായ മുകേഷിൽനിന്നും അൻവർ സാദത്തിൽ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തു. എംഎൽഎ ഹോസ്റ്റലിൽ രഹസ്യമായാണ് ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയത്. അൻവർ സാദത്തിന്റെ മൊഴി ഇന്നലെ രാവിലെയും മുകേഷിന്റേത് ഉച്ചയോടെയുമാണ് രേഖപ്പെടുത്തിയത്.
പി.ടി. തോമസിന്റെ മൊഴി രേഖപ്പെടുത്താൻ അന്വേഷണ സംഘം എത്തിയപ്പോൾ സ്പീക്കറുടെ ഓഫീസ് എതിർപ്പ് പ്രകടിപ്പിച്ചു. സ്പീക്കറുടെ മുൻകൂർ അനുമതിയില്ലാതെ എംഎൽഎയുടെ മൊഴി രേഖപ്പെടുത്താനാകില്ലെന്ന് ഓഫീസ് നിലപാടെടുത്തതോടെ അന്വേഷണ സംഘം മടങ്ങി. ചോദ്യാവലി തയാറാക്കിയാണ് അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയത്. ദിലീപുമായി നടത്തിയ മൊബൈൽ ഫോണ് സംഭാഷണത്തെക്കുറിച്ചാണ് പ്രധാനമായും അൻവർ സാദത്തിനോട് ചോദിച്ചത്. പൾസർ സുനിയുമായുള്ള ബന്ധത്തെക്കുറിച്ചാണു മുകേഷിൽ നിന്ന് അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയത്. പൾസർ സുനി ഒരു വർഷം തന്റെ ഡ്രൈവറായിരുന്നുവെന്നും കുടുംബാംഗങ്ങളുമായി സുനിക്ക് നല്ല ബന്ധമുണ്ടായിരുന്നുവെന്നും മുകേഷ് മൊഴി നൽകി. നോർത്ത് പറവൂർ സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴി രേഖപ്പെടുത്തിയത്.
അതേസമയം,എംഎൽഎ ഹോസ്റ്റലിൽ എംഎൽഎമാരുടെ മൊഴി രേഖപ്പെടുത്തുന്നതിനു മുൻകൂർ അനുമതി വാങ്ങാതിരുന്നതിൽ നിയമസഭാ സ്പീക്കർ അതൃപ്തി അറിയിച്ചു. സംസ്ഥാന പോലീസ് മേധാവിയെ സ്പീക്കർ ഇക്കാര്യം അറിയിക്കുമെന്ന് അദ്ദേഹത്തിന്റെ ഓഫീസുമായി അടുപ്പമുള്ള വൃത്തങ്ങൾ സൂചിപ്പിച്ചു.
പി.ടി. തോമസിന്റെ മൊഴി രേഖപ്പെടുത്താൻ അന്വേഷണ സംഘം എത്തിയപ്പോൾ സ്പീക്കറുടെ ഓഫീസ് എതിർപ്പ് പ്രകടിപ്പിച്ചു. സ്പീക്കറുടെ മുൻകൂർ അനുമതിയില്ലാതെ എംഎൽഎയുടെ മൊഴി രേഖപ്പെടുത്താനാകില്ലെന്ന് ഓഫീസ് നിലപാടെടുത്തതോടെ അന്വേഷണ സംഘം മടങ്ങി. ചോദ്യാവലി തയാറാക്കിയാണ് അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയത്. ദിലീപുമായി നടത്തിയ മൊബൈൽ ഫോണ് സംഭാഷണത്തെക്കുറിച്ചാണ് പ്രധാനമായും അൻവർ സാദത്തിനോട് ചോദിച്ചത്. പൾസർ സുനിയുമായുള്ള ബന്ധത്തെക്കുറിച്ചാണു മുകേഷിൽ നിന്ന് അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയത്. പൾസർ സുനി ഒരു വർഷം തന്റെ ഡ്രൈവറായിരുന്നുവെന്നും കുടുംബാംഗങ്ങളുമായി സുനിക്ക് നല്ല ബന്ധമുണ്ടായിരുന്നുവെന്നും മുകേഷ് മൊഴി നൽകി. നോർത്ത് പറവൂർ സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴി രേഖപ്പെടുത്തിയത്.
അതേസമയം,എംഎൽഎ ഹോസ്റ്റലിൽ എംഎൽഎമാരുടെ മൊഴി രേഖപ്പെടുത്തുന്നതിനു മുൻകൂർ അനുമതി വാങ്ങാതിരുന്നതിൽ നിയമസഭാ സ്പീക്കർ അതൃപ്തി അറിയിച്ചു. സംസ്ഥാന പോലീസ് മേധാവിയെ സ്പീക്കർ ഇക്കാര്യം അറിയിക്കുമെന്ന് അദ്ദേഹത്തിന്റെ ഓഫീസുമായി അടുപ്പമുള്ള വൃത്തങ്ങൾ സൂചിപ്പിച്ചു.