വാഴക്കുളം: തൊടുപുഴ-മൂവാറ്റുപുഴ റോഡിൽ വാഴക്കുളത്ത് വഴിയരികിൽ നിർത്തിയിട്ടിരുന്ന നാഷണൽ പെർമിറ്റ് ലോറിയുടെ പിന്നിലെ ഡിസ്കുകൾ ഉൾപ്പെടെ നാലു ടയറുകളും മോഷ്ടാക്കൾ അടിച്ചുമാറ്റി. പരിക്കപ്പീടിക ഈസ്റ്റേൺ കന്പനിക്കു സമീപത്ത് ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ലോറി ജാക്കി ഉപയോഗിച്ച് ഉയർത്തിയ ശേഷം പിൻഭാഗത്തെ നാലു ടയറുകളും അഴിച്ചുമാറ്റുകയായിരുന്നു. ലോറിക്കുള്ളിൽ സൂക്ഷിച്ചിരുന്ന വടവും പടുതയും കാണാതായിട്ടുണ്ട്. ലോറി ഉയർത്തി നിർത്തിയിരിക്കുന്ന ജാക്കി മോഷ്ടാക്കൾ കൊണ്ടുവന്നതാണ്.
സംസ്ഥാനപാതയോടു ചേർന്ന് കുറച്ച് താഴെയായുള്ള പഴയ റോഡരികിലാണ് ലോറി പാർക്ക് ചെയ്തിരുന്നത്. ഇവിടെ ടയർ ഊരിയെടുക്കുന്നത് പെട്ടെന്ന് ആരുടെയും ശ്രദ്ധയിൽപ്പെടില്ല. സമീപത്ത് രാത്രി ഷട്ടിൽകളി നടക്കാറുള്ളതിനാൽ അവർ പോയശേഷമാകാം മോഷണം നടന്നതെന്നാണ് കരുതുന്നത്. ഒന്നര ലക്ഷം രൂപയോളം നഷ്ടം കണക്കാക്കുന്നതായി വാഹന ഉടമ പ്രിൻസ് സെബാസ്റ്റ്യൻ പറഞ്ഞു. വാഴക്കുളം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
സംസ്ഥാനപാതയോടു ചേർന്ന് കുറച്ച് താഴെയായുള്ള പഴയ റോഡരികിലാണ് ലോറി പാർക്ക് ചെയ്തിരുന്നത്. ഇവിടെ ടയർ ഊരിയെടുക്കുന്നത് പെട്ടെന്ന് ആരുടെയും ശ്രദ്ധയിൽപ്പെടില്ല. സമീപത്ത് രാത്രി ഷട്ടിൽകളി നടക്കാറുള്ളതിനാൽ അവർ പോയശേഷമാകാം മോഷണം നടന്നതെന്നാണ് കരുതുന്നത്. ഒന്നര ലക്ഷം രൂപയോളം നഷ്ടം കണക്കാക്കുന്നതായി വാഹന ഉടമ പ്രിൻസ് സെബാസ്റ്റ്യൻ പറഞ്ഞു. വാഴക്കുളം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.