തൃശൂർ: ആറു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് അഞ്ചുവർഷം കഠിനതടവ്. ഒല്ലൂർ സ്വദേശി കാക്കനാട്ട് വീട്ടിൽ രാമചന്ദ്രനെ(55)യാണ് അഞ്ചുവർഷം കഠിനതടവിനും 25,000 പിഴയ്ക്കും ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറുമാസം കൂടി ശിക്ഷ അനുഭവിക്കണം. പോക്സോ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ തൃശൂർ ഒന്നാം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി.
പീഡിപ്പിക്കപ്പെട്ട കുട്ടിക്ക് ആനുപാതികമായ നഷ്ടപരിഹാരം അനുവദിക്കാൻ ജില്ലാ ലീഗൽ സർവീസ് അഥോറിറ്റിയോട് കോടതി ഉത്തരവിട്ടിട്ടുണ്ട്.
2014 ജൂണിലായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടിൽ ടിവി കണ്ടുകൊണ്ടിരുന്ന കുട്ടിയെ പ്രതി ഉപദ്രവിച്ചുവെന്നായിരുന്നു പരാതി. മെഡിക്കൽ പരിശോധനയിൽ കുട്ടി ലൈഗിക പീഡനത്തിന് ഇരയായതായി തെളിഞ്ഞിരുന്നു.
പീഡിപ്പിക്കപ്പെട്ട കുട്ടിക്ക് ആനുപാതികമായ നഷ്ടപരിഹാരം അനുവദിക്കാൻ ജില്ലാ ലീഗൽ സർവീസ് അഥോറിറ്റിയോട് കോടതി ഉത്തരവിട്ടിട്ടുണ്ട്.
2014 ജൂണിലായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടിൽ ടിവി കണ്ടുകൊണ്ടിരുന്ന കുട്ടിയെ പ്രതി ഉപദ്രവിച്ചുവെന്നായിരുന്നു പരാതി. മെഡിക്കൽ പരിശോധനയിൽ കുട്ടി ലൈഗിക പീഡനത്തിന് ഇരയായതായി തെളിഞ്ഞിരുന്നു.