കോട്ടയം: സഭാ സമാധാനം പുനഃസ്ഥാപിക്കാനുളള നടപടി തുടരണമെന്ന് ഓർത്തഡോക്സ് സഭ. സുപ്രീം കോടതി വിധി അനുസരിച്ചും 1934ലെ സഭാ ഭരണഘടനയുടെ അടിസ്ഥാനത്തിലും മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിൽ സമാധാനം പുനഃസ്ഥാപിക്കാനായുളള നടപടികളുമായി മുന്നോട്ടു പോകുമെന്ന് ഓർത്തഡോക്സ് സഭ. തുടർനടപടി കൈക്കൊളളുന്നതിനു കാതോലിക്കാബാവയെ സഹായിക്കാനായി നിയോഗിച്ചിട്ടുളള സമിതിയുടെ യോഗം കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ചേർന്നു.
ചർച്ച ചെയ്ത നിർദേശങ്ങൾ കാതോലിക്കാ ബാവായ്ക്കു സമർപ്പിക്കും. സമിതി പ്രസിഡന്റ് ഡോ. മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. കണ്‍വീനർ ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലീത്താ, അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ എന്നിവർ ഇതുവരെ കൈക്കൊണ്ട നടപടികളുടെ റിപ്പോർട്ട് സമർപ്പിച്ചു.
ചർച്ച ചെയ്ത നിർദേശങ്ങൾ കാതോലിക്കാ ബാവായ്ക്കു സമർപ്പിക്കും. സമിതി പ്രസിഡന്റ് ഡോ. മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. കണ്‍വീനർ ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലീത്താ, അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ എന്നിവർ ഇതുവരെ കൈക്കൊണ്ട നടപടികളുടെ റിപ്പോർട്ട് സമർപ്പിച്ചു.