ചങ്ങനാശേരി: കെഎസ്ആർടിസി മാനേജ്മെന്റ് ഏകപക്ഷീയമായി നടപ്പാക്കിയ ഷെഡ്യൂൾ പരിഷ്കരണം അശാസ്ത്രീയവും അധാർമികവുമാണെന്നു ട്രാൻസ്പോർട്ട് ഡ്രൈവേഴ്സ് യൂണിയൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സണ്ണി തോമസും സംസ്ഥാന ജനറൽ സെക്രട്ടറി ആർ.അയ്യപ്പനും പറഞ്ഞു.
അശാസ്ത്രീയമായ ഷെഡ്യൂൾ പരിഷ്കരണത്തിൽ ബുദ്ധിമുട്ടുന്നതു ഡ്രൈവർ വിഭാഗമാണ്. എട്ടു മണിക്കൂർ ജോലിയിൽ ആറര മണിക്കൂർ സ്റ്റിയറിംഗ് ഡ്യൂട്ടി എന്നതാണു നിയമാനുസൃതം അംഗീകരിച്ചിട്ടുള്ള ഒരു ഡ്യൂട്ടി. എന്നാൽ, മാനേജ്മെന്റ് നടപ്പാക്കിയ സിംഗിൾ ഡ്യൂട്ടിയും ഒന്നര ഡ്യൂട്ടിയും ഈ മാനദണ്ഡങ്ങൾ ആകെ ലംഘിച്ചുള്ളതാണ്.
ഒരേ റൂട്ടിൽ ഒരേ കിലോമീറ്ററും ഒരേ ക്ലാസ് സർവീസുമായി ഓപ്പറേറ്റ് ചെയ്യുന്ന സർവീസുകൾക്കു വ്യത്യസ്ത ഡ്യൂട്ടി പാറ്റേണാണ് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നത്. ഓടുന്ന സമയവും കിലോമീറ്ററും മാനദണ്ഡമാക്കാതെ ഓരോ ബസിനും ലഭിക്കുന്ന കളക്ഷന്റെ അടിസ്ഥാനത്തിൽ ശന്പളവും ഡ്യൂട്ടിയും നിശ്ചയിക്കുന്ന നടപടി തുല്യജോലിക്കു തുല്യ വേതനം എന്ന പൊതുതത്വത്തിന്റെ ലംഘനമാണ്.
ഒരു ഡ്യൂട്ടിയുടെ നിശ്ചിത സമയത്തിനു മുൻപായി ബസ് ബ്രേക്ക് ഡൗണായാൽ ഓടിയ സമയത്തിന്റെ മണിക്കൂർ കണക്കാക്കി ഡ്രൈവർക്കും കണ്ടക്ടർക്കും ശന്പളം കൊടുത്ത് ഡ്യൂട്ടി കണക്കാക്കാതിരിക്കുന്ന അപരിഷ്കൃത നയം അംഗീകരിക്കില്ലെന്നു സണ്ണി തോമസും ആർ.അയ്യപ്പനും അഭിപ്രായപ്പെട്ടു.
അശാസ്ത്രീയമായ ഷെഡ്യൂൾ പരിഷ്കരണത്തിൽ ബുദ്ധിമുട്ടുന്നതു ഡ്രൈവർ വിഭാഗമാണ്. എട്ടു മണിക്കൂർ ജോലിയിൽ ആറര മണിക്കൂർ സ്റ്റിയറിംഗ് ഡ്യൂട്ടി എന്നതാണു നിയമാനുസൃതം അംഗീകരിച്ചിട്ടുള്ള ഒരു ഡ്യൂട്ടി. എന്നാൽ, മാനേജ്മെന്റ് നടപ്പാക്കിയ സിംഗിൾ ഡ്യൂട്ടിയും ഒന്നര ഡ്യൂട്ടിയും ഈ മാനദണ്ഡങ്ങൾ ആകെ ലംഘിച്ചുള്ളതാണ്.
ഒരേ റൂട്ടിൽ ഒരേ കിലോമീറ്ററും ഒരേ ക്ലാസ് സർവീസുമായി ഓപ്പറേറ്റ് ചെയ്യുന്ന സർവീസുകൾക്കു വ്യത്യസ്ത ഡ്യൂട്ടി പാറ്റേണാണ് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നത്. ഓടുന്ന സമയവും കിലോമീറ്ററും മാനദണ്ഡമാക്കാതെ ഓരോ ബസിനും ലഭിക്കുന്ന കളക്ഷന്റെ അടിസ്ഥാനത്തിൽ ശന്പളവും ഡ്യൂട്ടിയും നിശ്ചയിക്കുന്ന നടപടി തുല്യജോലിക്കു തുല്യ വേതനം എന്ന പൊതുതത്വത്തിന്റെ ലംഘനമാണ്.
ഒരു ഡ്യൂട്ടിയുടെ നിശ്ചിത സമയത്തിനു മുൻപായി ബസ് ബ്രേക്ക് ഡൗണായാൽ ഓടിയ സമയത്തിന്റെ മണിക്കൂർ കണക്കാക്കി ഡ്രൈവർക്കും കണ്ടക്ടർക്കും ശന്പളം കൊടുത്ത് ഡ്യൂട്ടി കണക്കാക്കാതിരിക്കുന്ന അപരിഷ്കൃത നയം അംഗീകരിക്കില്ലെന്നു സണ്ണി തോമസും ആർ.അയ്യപ്പനും അഭിപ്രായപ്പെട്ടു.