കോട്ടയം: പെട്രോൾ പന്പുകളിൽ പെട്രോൾ, ഡീസൽ എന്നിവ കുപ്പികളിലും ജാറുകളിലും വിൽക്കുന്നതു പോലീസ് നിരോധിച്ചു. കോട്ടയം ജില്ലയിലെ എല്ലാ പെട്രോൾ പന്പുകൾക്കും ഇതു സംബന്ധിച്ചു നോട്ടീസ് നൽകിയായി ജില്ലാ പോലീസ് ചീഫ് എൻ. രാമചന്ദ്രൻ പറഞ്ഞു.
കുപ്പികളിലും മറ്റും പെട്രോൾ വാങ്ങി കുറ്റകൃത്യങ്ങൾക്കു വിനിയോഗിക്കുന്ന സംഭവങ്ങൾ പലേടത്തും ആവർത്തിക്കുന്ന സാഹചര്യത്തിലാണ് ഈ നടപടി. കഴിഞ്ഞദിവസം പത്തനംതിട്ടയിൽ വീട്ടിൽ കടന്നുകയറിയ യുവാവ് പെൺകുട്ടിയെ പെട്രോൾ ഒഴിച്ചു കത്തിച്ചിരുന്നു. ആലപ്പുഴയിൽ ചിട്ടി തർക്കത്തെത്തുടർന്നും, കോട്ടയം എസ്എംഇയിലും പെട്രോൾ ഒഴിച്ചു കത്തിക്കൽ നടന്നിരുന്നു.
വാഹനങ്ങളിലും കൈവശവും പെട്രോൾ കുപ്പിയിലും ജാറുകളിലും കൈവശം വയ്ക്കുന്നതും കൊണ്ടുപോകുന്നതും കുറ്റകരമാണ്. ഇന്ധനം വീടുകളിലും കടകളിലും വർക്ക് ഷോപ്പുകളിലും ചില്ലറ വിൽക്കുന്നതും കരുതലായി വയ്ക്കുന്നതും അനുവദനീയമല്ല. ജനറേറ്റർ, കട്ടിംഗ് യന്ത്രങ്ങൾ തുടങ്ങിയ പ്രവർത്തിപ്പിക്കാൻ പെട്രോളോ ഡീസലോ വേണ്ടവർ ഇതിനുള്ള പെർമിറ്റ് വാങ്ങി മാത്രമെ പ്രത്യേകമായി കരുതി വയ്ക്കാൻ അനുവദിക്കൂ.
ബങ്കുകളിൽ ഇതുസംബന്ധിച്ച അറിയിപ്പ് പ്രദർശിപ്പിക്കണമെന്നാണു പോലീസ് നിർദേശം.
കുപ്പികളിലും മറ്റും പെട്രോൾ വാങ്ങി കുറ്റകൃത്യങ്ങൾക്കു വിനിയോഗിക്കുന്ന സംഭവങ്ങൾ പലേടത്തും ആവർത്തിക്കുന്ന സാഹചര്യത്തിലാണ് ഈ നടപടി. കഴിഞ്ഞദിവസം പത്തനംതിട്ടയിൽ വീട്ടിൽ കടന്നുകയറിയ യുവാവ് പെൺകുട്ടിയെ പെട്രോൾ ഒഴിച്ചു കത്തിച്ചിരുന്നു. ആലപ്പുഴയിൽ ചിട്ടി തർക്കത്തെത്തുടർന്നും, കോട്ടയം എസ്എംഇയിലും പെട്രോൾ ഒഴിച്ചു കത്തിക്കൽ നടന്നിരുന്നു.
വാഹനങ്ങളിലും കൈവശവും പെട്രോൾ കുപ്പിയിലും ജാറുകളിലും കൈവശം വയ്ക്കുന്നതും കൊണ്ടുപോകുന്നതും കുറ്റകരമാണ്. ഇന്ധനം വീടുകളിലും കടകളിലും വർക്ക് ഷോപ്പുകളിലും ചില്ലറ വിൽക്കുന്നതും കരുതലായി വയ്ക്കുന്നതും അനുവദനീയമല്ല. ജനറേറ്റർ, കട്ടിംഗ് യന്ത്രങ്ങൾ തുടങ്ങിയ പ്രവർത്തിപ്പിക്കാൻ പെട്രോളോ ഡീസലോ വേണ്ടവർ ഇതിനുള്ള പെർമിറ്റ് വാങ്ങി മാത്രമെ പ്രത്യേകമായി കരുതി വയ്ക്കാൻ അനുവദിക്കൂ.
ബങ്കുകളിൽ ഇതുസംബന്ധിച്ച അറിയിപ്പ് പ്രദർശിപ്പിക്കണമെന്നാണു പോലീസ് നിർദേശം.