തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിനെത്തുടർന്ന് ഇന്നലെ ആരംഭിക്കാനിരുന്ന പണിമുടക്ക് മാറ്റിയ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎൻഎ) ഒത്തുതീർപ്പുണ്ടായില്ലെങ്കിൽ വ്യാഴാഴ്ച മുതൽ പണിമുടക്കുമെന്ന് അറിയിച്ചു. വ്യാഴാഴ്ച നാലിന് നഴ്സിംഗ് യൂണിയനുകളുമായി മുഖ്യ മന്ത്രി ചർച്ച നടത്തുന്നുണ്ട്. അന്നു രാവിലെ മിനിമം വേജസ് കമ്മിറ്റിയും വ്യവസായബന്ധ സമിതിയും (ഐആർസി) യോഗം ചേർന്ന് റിപ്പോർട്ട് സമർപ്പിക്കും.
കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ജില്ലാ ഭരണകൂടം സ്വീകരിച്ച അസാധാരണ നടപടിക്കെതിരേ തിരുവനന്തപുരത്തെ നഴ്സിംഗ് കൗണ്‍സിൽ ആസ്ഥാനത്തേക്ക് യുഎൻഎയുടെ നേതൃത്വത്തിൽ നഴ്സുമാർ പ്രതിഷേധമാർച്ച് നടത്തി.
ജില്ലാ കളക്ടർമാരുടെ തീരുമാനം ആലോചനയില്ലാത്തതാണെന്നും നഴ്സിംഗ് വിദ്യാർഥികൾക്ക് രോഗികളെ ശുശ്രൂഷിക്കാൻ കഴിയില്ലെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി.
കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ജില്ലാ ഭരണകൂടം സ്വീകരിച്ച അസാധാരണ നടപടിക്കെതിരേ തിരുവനന്തപുരത്തെ നഴ്സിംഗ് കൗണ്‍സിൽ ആസ്ഥാനത്തേക്ക് യുഎൻഎയുടെ നേതൃത്വത്തിൽ നഴ്സുമാർ പ്രതിഷേധമാർച്ച് നടത്തി.
ജില്ലാ കളക്ടർമാരുടെ തീരുമാനം ആലോചനയില്ലാത്തതാണെന്നും നഴ്സിംഗ് വിദ്യാർഥികൾക്ക് രോഗികളെ ശുശ്രൂഷിക്കാൻ കഴിയില്ലെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി.