മറയൂർ: ചെറിയൊരു ബഹളം കേട്ടാണ് കുട്ടികൾ തിരിഞ്ഞു നോക്കിയത്, അതാ സ്കൂൾ മുറ്റത്തൊരാന! കാട്ടാനശല്യം രൂക്ഷമായ മറയൂർ മേഖലയിലെ തലയാർ തേയില ഫാക്ടറി ഭാഗത്തുള്ള വാഗുവരൈ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ വളപ്പിലാണ് കാട്ടാന കയറിയത്.
ഒറ്റതിരിഞ്ഞ് നടക്കുന്ന പിടിയാനയാണ് തലയാർ ഭാഗത്തെ ജനജീവിതത്തിനു ഭീഷണിയായിരിക്കുന്നത്. രാത്രി എസ്റ്റേറ്റ് ലയങ്ങൾക്കു സമീപം ചുറ്റിത്തിരിഞ്ഞ കാട്ടാന തിരികെ പോയെന്നാണു പ്രദേശവാസികൾ കരുതിയിരുന്നത്. ഇന്നലെ രാവിലെ എട്ടോടെ സ്കൂളിലേക്കുള്ള വഴിയിൽ നിലയുറപ്പിച്ചിരിക്കുന്ന കട്ടാനയെ സമീപവാസികൾ തുരത്താൻ ശ്രമിച്ചപ്പോൾ സ്കൂൾ കോന്പൗണ്ടിലേക്കു കയറുകയാ യിരുന്നു.
പിന്നീടു പ്രദേശവാസികൾ തുരത്തി ഓടിക്കുകയായിരുന്നു. തലയാർ, വാഗുവരൈ ഭാഗങ്ങളിൽ കാട്ടാനകൾ ഒറ്റ തിരിഞ്ഞും കൂട്ടമായും ജനങ്ങളെ ഭീതിയിലാക്കിയിരിക്കുകയാണ്. തേയില തോട്ടങ്ങളിലും കുറ്റികാട്ടിലും പതുങ്ങിനിൽക്കുന്ന പിടിയാനയാണ് നിരന്തരം ഭീഷണി ഉയർത്തുന്നതെന്നു വാഗുവരൈ സ്വദേശി ജോണ്, പളനിനിസ്വാമി എന്നിവർ പറയുന്നു.
ഒറ്റതിരിഞ്ഞ് നടക്കുന്ന പിടിയാനയാണ് തലയാർ ഭാഗത്തെ ജനജീവിതത്തിനു ഭീഷണിയായിരിക്കുന്നത്. രാത്രി എസ്റ്റേറ്റ് ലയങ്ങൾക്കു സമീപം ചുറ്റിത്തിരിഞ്ഞ കാട്ടാന തിരികെ പോയെന്നാണു പ്രദേശവാസികൾ കരുതിയിരുന്നത്. ഇന്നലെ രാവിലെ എട്ടോടെ സ്കൂളിലേക്കുള്ള വഴിയിൽ നിലയുറപ്പിച്ചിരിക്കുന്ന കട്ടാനയെ സമീപവാസികൾ തുരത്താൻ ശ്രമിച്ചപ്പോൾ സ്കൂൾ കോന്പൗണ്ടിലേക്കു കയറുകയാ യിരുന്നു.
പിന്നീടു പ്രദേശവാസികൾ തുരത്തി ഓടിക്കുകയായിരുന്നു. തലയാർ, വാഗുവരൈ ഭാഗങ്ങളിൽ കാട്ടാനകൾ ഒറ്റ തിരിഞ്ഞും കൂട്ടമായും ജനങ്ങളെ ഭീതിയിലാക്കിയിരിക്കുകയാണ്. തേയില തോട്ടങ്ങളിലും കുറ്റികാട്ടിലും പതുങ്ങിനിൽക്കുന്ന പിടിയാനയാണ് നിരന്തരം ഭീഷണി ഉയർത്തുന്നതെന്നു വാഗുവരൈ സ്വദേശി ജോണ്, പളനിനിസ്വാമി എന്നിവർ പറയുന്നു.