കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യ പ്രതിയായ പൾസർ സുനിയുടെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും. കഴിഞ്ഞ നാലിന് അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ സുനിയടക്കം, നടിയെ ആക്രമിച്ച കേസിലെ അഞ്ചു പ്രതികളെ രണ്ടാഴ്ചത്തേക്കായിരുന്നു റിമാൻഡ് ചെയ്തത്. വിജീഷ്, മണികണ്ഠൻ, മാർട്ടിൻ, വടിവാൾ സലി, പ്രദീപ് എന്നിവരാണ് റിമാൻഡിൽ മറ്റു പ്രതികൾ.
കേസിലെ മറ്റൊരു പ്രതിയായ ചാർളിക്കു നേരത്തെ ജാമ്യം ലഭിച്ചിരുന്നു. പൾസർ സുനിക്കായി അഭിഭാഷകൻ ബി.എ. ആളൂരാണ് ഹാജരാകുന്നത്. ജാമ്യം ലഭിച്ചാൽ സുരക്ഷാ ഭീഷണിയുള്ളതിനാൽ ജാമ്യാപേക്ഷ സമർപ്പിക്കേണ്ടെന്നായിരുന്നു കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ സുനി അഭിഭാഷകനോടു പറഞ്ഞിരുന്നത്. എന്നാൽ, ദിലീപ് ജയിലിലായ പുതിയ സാഹചര്യത്തിൽ സുനി ആവശ്യപ്പെട്ടാൽ ജാമ്യാഹർജി സമർപ്പിക്കുമെന്നു ബി.എ. ആളൂർ പറഞ്ഞു.
ജാമ്യാപേക്ഷ നൽകാനുള്ള എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ടെന്നും സുനി അനുവദിച്ചാൽ സമർപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേസിലെ മറ്റൊരു പ്രതിയായ ചാർളിക്കു നേരത്തെ ജാമ്യം ലഭിച്ചിരുന്നു. പൾസർ സുനിക്കായി അഭിഭാഷകൻ ബി.എ. ആളൂരാണ് ഹാജരാകുന്നത്. ജാമ്യം ലഭിച്ചാൽ സുരക്ഷാ ഭീഷണിയുള്ളതിനാൽ ജാമ്യാപേക്ഷ സമർപ്പിക്കേണ്ടെന്നായിരുന്നു കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ സുനി അഭിഭാഷകനോടു പറഞ്ഞിരുന്നത്. എന്നാൽ, ദിലീപ് ജയിലിലായ പുതിയ സാഹചര്യത്തിൽ സുനി ആവശ്യപ്പെട്ടാൽ ജാമ്യാഹർജി സമർപ്പിക്കുമെന്നു ബി.എ. ആളൂർ പറഞ്ഞു.
ജാമ്യാപേക്ഷ നൽകാനുള്ള എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ടെന്നും സുനി അനുവദിച്ചാൽ സമർപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.