പത്തനംതിട്ട: പരിയാരം സഹകരണ മെഡിക്കൽ കോളജ് ഏറ്റെടുക്കുമെന്ന സർക്കാർ പ്രഖ്യാപനം പ്രാവർത്തികമായില്ല. പരിയാരത്ത് പ്രവേശനം നേടുന്ന എംബിബിഎസ്, ബിഡിഎസ് കുട്ടികൾ ഇക്കുറിയും സ്വാശ്രയ കോളജുകൾക്കുള്ള ഫീസ് നിരക്കിൽ പഠിക്കേണ്ടിവരും. കഴിഞ്ഞ തവണ സ്വാശ്രയ മേഖലയിലെ ഫീസ് വർധനയുടെ പേരിൽ പരിയാരം മെഡിക്കൽ കോളജ് സർക്കാർ നിയന്ത്രണത്തിലാക്കി ഫീസ് കുറയ്ക്കുമെന്നു മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ വാഗ്ദാനമാണു ലംഘിക്കപ്പെട്ടത്. പരിയാരത്ത് എംബിബിഎസിന് 100ഉം ബിഡിഎസിന് 60 സീറ്റുകളുമാണുള്ളത്.
ഒൻപതു കോളജുകൾ
സംസ്ഥാനത്തെ ഒന്പത് സർക്കാർ മെഡിക്കൽ കോളജുകളിലേക്കാണ് എംബിബിഎസ് പ്രവേശനത്തിന് ഓപ്ഷൻ ക്ഷണിച്ചിരിക്കുന്നത്. ഇതിൽ കൊല്ലം പാരിപ്പള്ളിയിലെ മെഡിക്കൽ കോളജും ഇക്കുറിയുണ്ട്. പാരിപ്പള്ളി ഇഎസ്ഐ ആശുപത്രിയിലാണ് കൊല്ലം മെഡിക്കൽ കോളജ് എന്ന പേരിൽ വിദ്യാർഥി ്രവേശനത്തിന് അനുമതി ലഭിച്ചിരിക്കുന്നത്. 100 സീറ്റുകളാണു കൊല്ലം മെഡിക്കൽ കോളജിലുള്ളത്. ഇതിൽ 35 സീറ്റുകൾ ഇഎസ്ഐ സംവരണമാണ്.
കോന്നി മെഡിക്കൽ കോളജിൽ വിദ്യാർഥിപ്രവേശനത്തിനു നൽകിയ അപേക്ഷയിൽ അഖിലേന്ത്യാ മെഡിക്കൽ കൗണ്സിൽ പരിശോധന നടത്തിയിരുന്നുവെങ്കിലും നിർമാണം പൂർത്തീകരിച്ചിട്ടു മതി വിദ്യാർഥി പ്രവേശനം എന്ന നിലപാടാണു സർക്കാരിന്റേത്.
കൂടുതൽ മെഡിക്കൽ കോളജ് ഇല്ല
തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കൽ കോളജിനു കഴിഞ്ഞ വർഷം അനുമതി ലഭിച്ചിരുന്നെങ്കിലും എൽഡിഎഫ് സർക്കാരിന് ഇതിനോടു താത്പര്യമില്ലാതിരുന്നതിനാൽ വേണ്ടെന്നുവച്ചു. യുഡിഎഫ് സർക്കാർ പദ്ധതിയിലെ ഹരിപ്പാട് മെഡിക്കൽ കോളജും ഉപേക്ഷിച്ചു. എല്ലാ ജില്ലകളിലും മെഡിക്കൽ കോളജും സർക്കാർ മേഖലയിൽ കൂടുതൽ എംബിബിഎസ് സീറ്റുമെന്ന യുഡിഎഫിന്റെ മെഡിക്കൽ കോളജ് നയം പ്രായോഗികമല്ലെന്ന നിലപാടിലാണ് ഇപ്പോഴത്തെ സർക്കാർ.
ഇടുക്കിയിൽ പ്രവേശനമില്ല
കഴിഞ്ഞ വർഷം മുതൽ പ്രവേശനം നിർത്തിവച്ചിരിക്കുന്ന ഇടുക്കി മെഡിക്കൽ കോളജിലേക്ക് ഇക്കുറിയും ഓപ്ഷൻ നൽകാനാകില്ല. സർക്കാർ മേഖലയിൽ ഇത്തവണ 1300 സീറ്റുകളാണ് മൊത്തമുള്ളതെങ്കിലും കേന്ദ്ര അലോട്ട്മെന്റിലേക്കുള്ള സീറ്റുകൾ ഇതിൽനിന്നു കുറയും.
പിന്നാലെ സംവരണ സീറ്റുകൾ കൂടി ഒഴിച്ചാൽ ജനറൽ വിഭാഗത്തിൽ ഉയർന്ന റാങ്കുള്ളവരിൽ പോലും വളരെ കുറച്ചുപേർക്കു മാത്രമേ സർക്കാർ മെഡിക്കൽ കോളജ് എംബിബിഎസ് സീറ്റുകളിലേക്ക് ആദ്യഘട്ടത്തിൽ പ്രവേശനം ഉറപ്പാക്കാനാകൂ. 45,363 പേരുടെ റാങ്ക് പട്ടികയാണ് എംബിബിഎസ്, ബിഡിഎസ് അനുബന്ധ പ്രവേശനത്തിനായി സംസ്ഥാന പ്രവേശന പരീക്ഷ കമ്മീഷണർ തയാറാക്കിയിരിക്കുന്നത്. അഞ്ച് സർക്കാർ ദന്തൽ കോളജുകൾ, മൂന്ന് ഗവണ്മെന്റ് ആയുർവേദ കോളജുകൾ, രണ്ട് എയ്ഡഡ് ആയുർവേദ കോളജുകൾ, മൂന്ന് അഗ്രിക്കൾച്ചർ കോളജുകൾ, ഒരു ഫോറസ്ട്രി കോളജ്, രണ്ട് വെറ്ററിനറി സയൻസ് കോളജുകൾ, ഒരു ഫിഷറീസ് കോളജ് എന്നിവിടങ്ങളിലേക്കാണ് ഈ ഘട്ടത്തിൽ ഓപ്ഷൻ ക്ഷണിച്ചിരിക്കുന്നത്. ഇതിൽ ബിഡിഎസിന് 240 സീറ്റുകളാണ് ഗവണ്മെന്റ് മേഖലയിലുള്ളത്. ആയുർവേദ കോളജുകളിൽ സർക്കാർ മേഖലയിൽ 160 സീറ്റുകളും എയ്ഡഡ് മേഖലയിൽ 100 സീറ്റുകളുമാണുള്ളത്. അഗ്രിക്കൾച്ചറിന് 208, ഫോറസ്ട്രിക്ക് 31, വെറ്ററിനറിക്ക് 260, ഫിഷറീസിന് 80 സീറ്റുകളുമാണുള്ളത്.
ബിജു കുര്യൻ
ഒൻപതു കോളജുകൾ
സംസ്ഥാനത്തെ ഒന്പത് സർക്കാർ മെഡിക്കൽ കോളജുകളിലേക്കാണ് എംബിബിഎസ് പ്രവേശനത്തിന് ഓപ്ഷൻ ക്ഷണിച്ചിരിക്കുന്നത്. ഇതിൽ കൊല്ലം പാരിപ്പള്ളിയിലെ മെഡിക്കൽ കോളജും ഇക്കുറിയുണ്ട്. പാരിപ്പള്ളി ഇഎസ്ഐ ആശുപത്രിയിലാണ് കൊല്ലം മെഡിക്കൽ കോളജ് എന്ന പേരിൽ വിദ്യാർഥി ്രവേശനത്തിന് അനുമതി ലഭിച്ചിരിക്കുന്നത്. 100 സീറ്റുകളാണു കൊല്ലം മെഡിക്കൽ കോളജിലുള്ളത്. ഇതിൽ 35 സീറ്റുകൾ ഇഎസ്ഐ സംവരണമാണ്.
കോന്നി മെഡിക്കൽ കോളജിൽ വിദ്യാർഥിപ്രവേശനത്തിനു നൽകിയ അപേക്ഷയിൽ അഖിലേന്ത്യാ മെഡിക്കൽ കൗണ്സിൽ പരിശോധന നടത്തിയിരുന്നുവെങ്കിലും നിർമാണം പൂർത്തീകരിച്ചിട്ടു മതി വിദ്യാർഥി പ്രവേശനം എന്ന നിലപാടാണു സർക്കാരിന്റേത്.
കൂടുതൽ മെഡിക്കൽ കോളജ് ഇല്ല
തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കൽ കോളജിനു കഴിഞ്ഞ വർഷം അനുമതി ലഭിച്ചിരുന്നെങ്കിലും എൽഡിഎഫ് സർക്കാരിന് ഇതിനോടു താത്പര്യമില്ലാതിരുന്നതിനാൽ വേണ്ടെന്നുവച്ചു. യുഡിഎഫ് സർക്കാർ പദ്ധതിയിലെ ഹരിപ്പാട് മെഡിക്കൽ കോളജും ഉപേക്ഷിച്ചു. എല്ലാ ജില്ലകളിലും മെഡിക്കൽ കോളജും സർക്കാർ മേഖലയിൽ കൂടുതൽ എംബിബിഎസ് സീറ്റുമെന്ന യുഡിഎഫിന്റെ മെഡിക്കൽ കോളജ് നയം പ്രായോഗികമല്ലെന്ന നിലപാടിലാണ് ഇപ്പോഴത്തെ സർക്കാർ.
ഇടുക്കിയിൽ പ്രവേശനമില്ല
കഴിഞ്ഞ വർഷം മുതൽ പ്രവേശനം നിർത്തിവച്ചിരിക്കുന്ന ഇടുക്കി മെഡിക്കൽ കോളജിലേക്ക് ഇക്കുറിയും ഓപ്ഷൻ നൽകാനാകില്ല. സർക്കാർ മേഖലയിൽ ഇത്തവണ 1300 സീറ്റുകളാണ് മൊത്തമുള്ളതെങ്കിലും കേന്ദ്ര അലോട്ട്മെന്റിലേക്കുള്ള സീറ്റുകൾ ഇതിൽനിന്നു കുറയും.
പിന്നാലെ സംവരണ സീറ്റുകൾ കൂടി ഒഴിച്ചാൽ ജനറൽ വിഭാഗത്തിൽ ഉയർന്ന റാങ്കുള്ളവരിൽ പോലും വളരെ കുറച്ചുപേർക്കു മാത്രമേ സർക്കാർ മെഡിക്കൽ കോളജ് എംബിബിഎസ് സീറ്റുകളിലേക്ക് ആദ്യഘട്ടത്തിൽ പ്രവേശനം ഉറപ്പാക്കാനാകൂ. 45,363 പേരുടെ റാങ്ക് പട്ടികയാണ് എംബിബിഎസ്, ബിഡിഎസ് അനുബന്ധ പ്രവേശനത്തിനായി സംസ്ഥാന പ്രവേശന പരീക്ഷ കമ്മീഷണർ തയാറാക്കിയിരിക്കുന്നത്. അഞ്ച് സർക്കാർ ദന്തൽ കോളജുകൾ, മൂന്ന് ഗവണ്മെന്റ് ആയുർവേദ കോളജുകൾ, രണ്ട് എയ്ഡഡ് ആയുർവേദ കോളജുകൾ, മൂന്ന് അഗ്രിക്കൾച്ചർ കോളജുകൾ, ഒരു ഫോറസ്ട്രി കോളജ്, രണ്ട് വെറ്ററിനറി സയൻസ് കോളജുകൾ, ഒരു ഫിഷറീസ് കോളജ് എന്നിവിടങ്ങളിലേക്കാണ് ഈ ഘട്ടത്തിൽ ഓപ്ഷൻ ക്ഷണിച്ചിരിക്കുന്നത്. ഇതിൽ ബിഡിഎസിന് 240 സീറ്റുകളാണ് ഗവണ്മെന്റ് മേഖലയിലുള്ളത്. ആയുർവേദ കോളജുകളിൽ സർക്കാർ മേഖലയിൽ 160 സീറ്റുകളും എയ്ഡഡ് മേഖലയിൽ 100 സീറ്റുകളുമാണുള്ളത്. അഗ്രിക്കൾച്ചറിന് 208, ഫോറസ്ട്രിക്ക് 31, വെറ്ററിനറിക്ക് 260, ഫിഷറീസിന് 80 സീറ്റുകളുമാണുള്ളത്.
ബിജു കുര്യൻ