കോഴിക്കോട്: വിദ്യാഭ്യാസ വായ്പയെടുത്ത് കടക്കെണിയിലായവർക്ക് സർക്കാർ പ്രഖ്യാപിച്ച സഹായ പദ്ധതി എങ്ങുമെത്തിയില്ല. കഴിഞ്ഞ ബജറ്റിൽ 900 കോടി രൂപയാണ് വായ്പയെടുത്തവർക്കായി സർക്കാർ പ്രഖ്യാപിച്ചിരുന്നത്.
മേയിലാണ് പ്രഖ്യാപനമുണ്ടായങ്കിലും സർക്കാർ ഉത്തരവ് തങ്ങൾക്ക് കിട്ടിയിട്ടില്ലെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. ആദ്യം ജൂണ്‍ പകുതിയോടെയും പിന്നീട് ജൂലൈ ആദ്യ വാരത്തോടു കൂടിയും ഉത്തരവ് ബാങ്കുകളില്‍ എത്തുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചതെങ്കിലും കഴിഞ്ഞദിവസം വരെ ഇതുമായി ബന്ധപ്പെട്ട് യാതൊരു ഉത്തരവും ബാങ്കുകളില്‍ എത്തിയിട്ടില്ലെന്ന് എഡ്യുക്കേഷൻ ലോണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ഇ.വി. തോമസ് ദീപികയോട് പറഞ്ഞു. ഇതോടെ വായ്പ കുടിശികയുള്ളവര്‍ക്ക് തിരിച്ചടവ് നോട്ടീസ് അയച്ച് ഏത് വിധേനയും വായ്പ തിരിച്ചു പിടിക്കാനുള്ള നടപടികള്‍ ബാങ്കുകള്‍ ആരംഭിച്ചിട്ടുണ്ട്.
കനറാ ബാങ്കാണ് വിദ്യാഭ്യാസ വായ്പയുടെ നോഡല്‍ ബാങ്കായി പ്രവര്‍ത്തിക്കുന്നത്. ചെറുബാങ്കുകളെ കനറാ ബാങ്കുമായി ലയിപ്പിക്കുന്ന നടപടി പുരോഗമിക്കുന്നതു കൊണ്ട് വിദ്യാഭ്യാസ വായ്പ തിരിച്ചു പിടിക്കാനുള്ള നടപടി കനറാബാങ്കും ശക്തമാക്കിയിട്ടുണ്ട്.
2016 എപ്രിൽ ഒന്നിനുമുമ്പു വിദ്യാഭ്യാസ വായ്പയെടുത്ത് കടക്കെണിയിലായ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് മാത്രമേ പദ്ധതിയുടെ ഗുണം ലഭിക്കുകയുള്ളു. വാർഷിക വരുമാനം ആറു ലക്ഷമുള്ളവരും ഒമ്പത് ലക്ഷമുള്ള ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവരുമാണ് പദ്ധതിയിൽ ഉൾപ്പെടുക. ഇതിൽ മാനേജ്മെന്റ് ക്വോട്ടയിൽ ഉൾപ്പെട്ടവർക്ക് പദ്ധതി പരിരക്ഷ ലഭിക്കില്ല. നഴ്സിംഗ് വിദ്യാർഥികൾക്ക് മാനേജ് മെന്റ് ക്വോട്ടയിൽപെട്ടവർക്കും സഹായം ലഭിക്കും.
രണ്ടുലക്ഷത്തിനാൽപതിനായിരം രൂപയാണ് പദ്ധതി പ്രകാരം നൽകാവുന്ന ഏറ്റവും കൂടിയ തുക. പ്രധാനമായും നാല് ലക്ഷത്തിൽ താഴെ വായ്പയുള്ളവർക്കാണ് പദ്ധതി. ഇതിൽ 60 ശതമാനം സർക്കാരും 40 ശതമാനം ലോണെടുത്തവരും തിരിച്ചടയ്ക്കണം.
സംസ്ഥാനത്താകെ നാലര ലക്ഷത്തോളം പേർ വിദ്യാഭ്യാസ ലോണെടുത്തിട്ടുണ്ട്. ഇതിൽ പകുതിപ്പേർ മാത്രമേ പദ്ധതിപരിരക്ഷയിൽപ്പെടുകയുള്ളു. 14 മുതൽ 16 ശതമാനം വരെയുള്ള പലിശയാണ് വിദ്യാർഥികളെ കടക്കെണിയിൽപെടുത്തുന്നത്. പലിശ അടച്ചില്ലങ്കിൽ കൂട്ടുപലിശ നിരക്കിൽ 18 ശതമാനം വരെ ഉയരുന്നതാണ് വിദ്യാർഥികൾ കടക്കെണിയിലാവാൻ കാരണം.
വിദ്യാഭ്യാസ വായ്പ പലിശ രഹിതമാക്കുക, കരിനിയമമായ സിവിൽ നിയമം പൂർണമായി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എഡ്യുക്കേഷൻ ലോണേഴ്സ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ ധനമന്ത്രിയെയും, മാനവശേഷി വിഭവ മന്ത്രിയെയും സമീപിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
മേയിലാണ് പ്രഖ്യാപനമുണ്ടായങ്കിലും സർക്കാർ ഉത്തരവ് തങ്ങൾക്ക് കിട്ടിയിട്ടില്ലെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. ആദ്യം ജൂണ്‍ പകുതിയോടെയും പിന്നീട് ജൂലൈ ആദ്യ വാരത്തോടു കൂടിയും ഉത്തരവ് ബാങ്കുകളില്‍ എത്തുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചതെങ്കിലും കഴിഞ്ഞദിവസം വരെ ഇതുമായി ബന്ധപ്പെട്ട് യാതൊരു ഉത്തരവും ബാങ്കുകളില്‍ എത്തിയിട്ടില്ലെന്ന് എഡ്യുക്കേഷൻ ലോണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ഇ.വി. തോമസ് ദീപികയോട് പറഞ്ഞു. ഇതോടെ വായ്പ കുടിശികയുള്ളവര്‍ക്ക് തിരിച്ചടവ് നോട്ടീസ് അയച്ച് ഏത് വിധേനയും വായ്പ തിരിച്ചു പിടിക്കാനുള്ള നടപടികള്‍ ബാങ്കുകള്‍ ആരംഭിച്ചിട്ടുണ്ട്.
കനറാ ബാങ്കാണ് വിദ്യാഭ്യാസ വായ്പയുടെ നോഡല്‍ ബാങ്കായി പ്രവര്‍ത്തിക്കുന്നത്. ചെറുബാങ്കുകളെ കനറാ ബാങ്കുമായി ലയിപ്പിക്കുന്ന നടപടി പുരോഗമിക്കുന്നതു കൊണ്ട് വിദ്യാഭ്യാസ വായ്പ തിരിച്ചു പിടിക്കാനുള്ള നടപടി കനറാബാങ്കും ശക്തമാക്കിയിട്ടുണ്ട്.
2016 എപ്രിൽ ഒന്നിനുമുമ്പു വിദ്യാഭ്യാസ വായ്പയെടുത്ത് കടക്കെണിയിലായ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് മാത്രമേ പദ്ധതിയുടെ ഗുണം ലഭിക്കുകയുള്ളു. വാർഷിക വരുമാനം ആറു ലക്ഷമുള്ളവരും ഒമ്പത് ലക്ഷമുള്ള ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവരുമാണ് പദ്ധതിയിൽ ഉൾപ്പെടുക. ഇതിൽ മാനേജ്മെന്റ് ക്വോട്ടയിൽ ഉൾപ്പെട്ടവർക്ക് പദ്ധതി പരിരക്ഷ ലഭിക്കില്ല. നഴ്സിംഗ് വിദ്യാർഥികൾക്ക് മാനേജ് മെന്റ് ക്വോട്ടയിൽപെട്ടവർക്കും സഹായം ലഭിക്കും.
രണ്ടുലക്ഷത്തിനാൽപതിനായിരം രൂപയാണ് പദ്ധതി പ്രകാരം നൽകാവുന്ന ഏറ്റവും കൂടിയ തുക. പ്രധാനമായും നാല് ലക്ഷത്തിൽ താഴെ വായ്പയുള്ളവർക്കാണ് പദ്ധതി. ഇതിൽ 60 ശതമാനം സർക്കാരും 40 ശതമാനം ലോണെടുത്തവരും തിരിച്ചടയ്ക്കണം.
സംസ്ഥാനത്താകെ നാലര ലക്ഷത്തോളം പേർ വിദ്യാഭ്യാസ ലോണെടുത്തിട്ടുണ്ട്. ഇതിൽ പകുതിപ്പേർ മാത്രമേ പദ്ധതിപരിരക്ഷയിൽപ്പെടുകയുള്ളു. 14 മുതൽ 16 ശതമാനം വരെയുള്ള പലിശയാണ് വിദ്യാർഥികളെ കടക്കെണിയിൽപെടുത്തുന്നത്. പലിശ അടച്ചില്ലങ്കിൽ കൂട്ടുപലിശ നിരക്കിൽ 18 ശതമാനം വരെ ഉയരുന്നതാണ് വിദ്യാർഥികൾ കടക്കെണിയിലാവാൻ കാരണം.
വിദ്യാഭ്യാസ വായ്പ പലിശ രഹിതമാക്കുക, കരിനിയമമായ സിവിൽ നിയമം പൂർണമായി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എഡ്യുക്കേഷൻ ലോണേഴ്സ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ ധനമന്ത്രിയെയും, മാനവശേഷി വിഭവ മന്ത്രിയെയും സമീപിക്കാൻ തീരുമാനിച്ചിട്ടുണ്ട്.