കൊച്ചി: പ്രതിസന്ധിയിലായിരിക്കുന്ന കാർഷികമേഖലയ്ക്ക് വീണ്ടും ആഘാതമാകുന്ന തരത്തിൽ കേന്ദ്രസർക്കാർ ഒപ്പിടാനൊരുങ്ങുന്ന റീജണൽ കോംപ്രിഹെൻസീവ് എക്കണോമിക് പാർട്ട്ണർഷിപ്പ് (ആർസിഇപി) കരാറിൽനിന്ന് ഇന്ത്യ പിൻമാറണമെന്നാവശ്യപ്പെട്ട് ഇൻഫാം പ്രക്ഷോഭം ആരംഭിക്കുമെന്ന് ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ വി.സി.സെബാസ്റ്റ്യൻ. കരാറിനെതിരേയുള്ള ദേശീയ പ്രക്ഷോഭത്തിൽ കർഷകപ്രസ്ഥാനങ്ങൾ സംഘടിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വർഷാവസാനത്തോടെ പുത്തൻ കരാർ ഒപ്പിടാനുള്ള നീക്കമാണ് നടക്കുന്നത്. 16 രാജ്യങ്ങൾ ചേർന്നുള്ള ഒറ്റ വ്യാപാരവിപണി രൂപപ്പെടുന്പോൾ അനിയന്ത്രിതവും നികുതിരഹിതവുമായ കാർഷികോല്പന്ന ഇറക്കുമതിയുണ്ടാകും. വിലത്തകർച്ചയും കടക്കെണിയുംമൂലം കർഷക ആത്മഹത്യകൾ പെരുകുന്ന രാജ്യത്തിന് പുത്തൻ കരാർ വൻ വെല്ലുവിളിയുയർത്തും. 22 മുതൽ 26 വരെ ആർസിഇപി രാജ്യാന്തര സമ്മേളനം നടക്കുന്ന ഹൈദരാബാദിൽ വിവിധ കർഷകപ്രസ്ഥാനങ്ങളുടെ ജനകീയ പ്രതിഷേധസമ്മേളനം വിളിച്ചുചേർത്തിട്ടുണ്ട്. പുത്തൻ കരാറിനെതിരേ ബദൽരേഖയും അവതരിപ്പിക്കും. തുടർന്നുള്ള രാജ്യവ്യാപക പ്രതിഷേധത്തിൽ ഇൻഫാമും പങ്കുചേരും. ഓഗസ്റ്റ് പത്തിനു കേരളത്തിൽ സംയുക്ത കർഷകസമിതിയുടെ ആഭിമുഖ്യത്തിൽ തൃശൂരിൽ നടക്കുന്ന സംസ്ഥാന കണ്‍വൻഷനിൽ തുടർപ്രക്ഷോഭ പരിപാടികൾക്ക് രൂപരേഖ തയാറാക്കും.
ആർസിഇപി കരാറിനെതിരെയും വിവിധ കർഷകവിഷയങ്ങളിലും കേരളത്തിലുടനീളം കർഷകപ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും രാഷ് ട്രീയ പ്രാദേശിക ചിന്തകൾക്കതീതമായി കർഷകാഭിമുഖ്യമുള്ള രാഷ് ട്രീയ പാർട്ടികളും സ്വതന്ത്ര കർഷകപ്രസ്ഥാനങ്ങളും പങ്കുചേരണമെന്നും വി.സി.സെബാസ്റ്റ്യൻ അഭ്യർഥിച്ചു.
വർഷാവസാനത്തോടെ പുത്തൻ കരാർ ഒപ്പിടാനുള്ള നീക്കമാണ് നടക്കുന്നത്. 16 രാജ്യങ്ങൾ ചേർന്നുള്ള ഒറ്റ വ്യാപാരവിപണി രൂപപ്പെടുന്പോൾ അനിയന്ത്രിതവും നികുതിരഹിതവുമായ കാർഷികോല്പന്ന ഇറക്കുമതിയുണ്ടാകും. വിലത്തകർച്ചയും കടക്കെണിയുംമൂലം കർഷക ആത്മഹത്യകൾ പെരുകുന്ന രാജ്യത്തിന് പുത്തൻ കരാർ വൻ വെല്ലുവിളിയുയർത്തും. 22 മുതൽ 26 വരെ ആർസിഇപി രാജ്യാന്തര സമ്മേളനം നടക്കുന്ന ഹൈദരാബാദിൽ വിവിധ കർഷകപ്രസ്ഥാനങ്ങളുടെ ജനകീയ പ്രതിഷേധസമ്മേളനം വിളിച്ചുചേർത്തിട്ടുണ്ട്. പുത്തൻ കരാറിനെതിരേ ബദൽരേഖയും അവതരിപ്പിക്കും. തുടർന്നുള്ള രാജ്യവ്യാപക പ്രതിഷേധത്തിൽ ഇൻഫാമും പങ്കുചേരും. ഓഗസ്റ്റ് പത്തിനു കേരളത്തിൽ സംയുക്ത കർഷകസമിതിയുടെ ആഭിമുഖ്യത്തിൽ തൃശൂരിൽ നടക്കുന്ന സംസ്ഥാന കണ്‍വൻഷനിൽ തുടർപ്രക്ഷോഭ പരിപാടികൾക്ക് രൂപരേഖ തയാറാക്കും.
ആർസിഇപി കരാറിനെതിരെയും വിവിധ കർഷകവിഷയങ്ങളിലും കേരളത്തിലുടനീളം കർഷകപ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും രാഷ് ട്രീയ പ്രാദേശിക ചിന്തകൾക്കതീതമായി കർഷകാഭിമുഖ്യമുള്ള രാഷ് ട്രീയ പാർട്ടികളും സ്വതന്ത്ര കർഷകപ്രസ്ഥാനങ്ങളും പങ്കുചേരണമെന്നും വി.സി.സെബാസ്റ്റ്യൻ അഭ്യർഥിച്ചു.