തൃശൂർ: അഡ്മിനിസിട്രേറ്റർ അധികാര ദുർവിനിയോഗവും സാമ്പത്തിക ക്രമക്കേടും നടത്തിയെന്ന് ആരോപിച്ചും നടപടി ആവശ്യപ്പെട്ടും തെക്കൻ മേഖലാ കോഫി ഹൗസുകളുടെ ഉടമകളായ ഇന്ത്യൻ കോഫി ബോർഡ് വർക്കേഴ്സ് സഹകരണ സംഘം വ്യവസായ വകുപ്പു ഡയറക്ടർക്കു പരാതി നല്കി.
സർക്കാർ പിരിച്ചുവിട്ടിരുന്ന ഭരണസമിതിക്കു കോടതിവിധിയനുസരിച്ച് കഴിഞ്ഞയാഴ്ചയാണ് അഡ്മിനിസ്ട്രേറ്റർ എസ്. ബിന്ദു ഭരണച്ചുമതല കൈമാറിയത്. തുടർന്നു രേഖകൾ പരിശോധിച്ചപ്പോഴാണ് സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയത്.
വ്യവസായ വകുപ്പിൽ സീനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടറായ ബിന്ദുവിനെതിരേ നടപടിയെടുത്ത് പണം തിരിച്ചടപ്പിക്കുന്നില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് തീരുമാനം.
അഞ്ചു ലക്ഷം രൂപയുടെ സാമ്പത്തിക ക്രമക്കേടു പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയെന്നു പരാതിയിൽ പറയുന്നു. കോഫി ഹൗസ് ഭരണസമിതിക്കെതിരേ സർക്കാർ അഭിഭാഷകനായ അഡീഷണൽ അഡ്വക്കറ്റ് ജനറലാണു കേസ് നടത്തിയതെങ്കിലും കേസു നടത്തിപ്പിന് എന്ന പേരിൽ 2.15 ലക്ഷം രൂപ കൃത്യമായ രേഖകളില്ലാതെ കൈക്കലാക്കിയെന്നാണ് ആരോപണം. യാത്രാബത്തയായി 38,000 രൂപയും കൈപ്പറ്റി. ജോലിക്കു ഹാജരാകാതിരുന്നയാൾക്ക് 2.42 ലക്ഷം രൂപ ശമ്പള കുടിശിക എന്ന പേരിൽ നൽകിയെന്നും പരാതിയിൽ പറയുന്നു.
കോടതിയിൽ കേസ് നിലനിൽക്കേ, നാനൂറോളം ജീവനക്കാരെ സ്ഥലംമാറ്റി ദ്രോഹിച്ചു, നിരവധിപ്പേരെ ജോലിയിൽനിന്നു മാറ്റിനിർത്തി, ജോലി ചെയ്തിരുന്ന കുറേ പേർക്കു ശമ്പളം നിഷേധിച്ചു, ഒരു കാരണവുമില്ലാതെ ചിലരെ സസ്പെൻഡു ചെയ്തു തുടങ്ങിയവയെല്ലാം അധികാര ദുർവിനിയോഗമാണെന്നു പരാതിയിൽ പറയുന്നു.
സർക്കാർ പിരിച്ചുവിട്ടിരുന്ന ഭരണസമിതിക്കു കോടതിവിധിയനുസരിച്ച് കഴിഞ്ഞയാഴ്ചയാണ് അഡ്മിനിസ്ട്രേറ്റർ എസ്. ബിന്ദു ഭരണച്ചുമതല കൈമാറിയത്. തുടർന്നു രേഖകൾ പരിശോധിച്ചപ്പോഴാണ് സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയത്.
വ്യവസായ വകുപ്പിൽ സീനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടറായ ബിന്ദുവിനെതിരേ നടപടിയെടുത്ത് പണം തിരിച്ചടപ്പിക്കുന്നില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് തീരുമാനം.
അഞ്ചു ലക്ഷം രൂപയുടെ സാമ്പത്തിക ക്രമക്കേടു പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയെന്നു പരാതിയിൽ പറയുന്നു. കോഫി ഹൗസ് ഭരണസമിതിക്കെതിരേ സർക്കാർ അഭിഭാഷകനായ അഡീഷണൽ അഡ്വക്കറ്റ് ജനറലാണു കേസ് നടത്തിയതെങ്കിലും കേസു നടത്തിപ്പിന് എന്ന പേരിൽ 2.15 ലക്ഷം രൂപ കൃത്യമായ രേഖകളില്ലാതെ കൈക്കലാക്കിയെന്നാണ് ആരോപണം. യാത്രാബത്തയായി 38,000 രൂപയും കൈപ്പറ്റി. ജോലിക്കു ഹാജരാകാതിരുന്നയാൾക്ക് 2.42 ലക്ഷം രൂപ ശമ്പള കുടിശിക എന്ന പേരിൽ നൽകിയെന്നും പരാതിയിൽ പറയുന്നു.
കോടതിയിൽ കേസ് നിലനിൽക്കേ, നാനൂറോളം ജീവനക്കാരെ സ്ഥലംമാറ്റി ദ്രോഹിച്ചു, നിരവധിപ്പേരെ ജോലിയിൽനിന്നു മാറ്റിനിർത്തി, ജോലി ചെയ്തിരുന്ന കുറേ പേർക്കു ശമ്പളം നിഷേധിച്ചു, ഒരു കാരണവുമില്ലാതെ ചിലരെ സസ്പെൻഡു ചെയ്തു തുടങ്ങിയവയെല്ലാം അധികാര ദുർവിനിയോഗമാണെന്നു പരാതിയിൽ പറയുന്നു.