നെടുമ്പാശേരി: സ്ത്രീ പീഡനക്കേസില്‍ അറസ്റ്റിലായ ചാനൽ ഡിസ്ട്രിബ്യൂഷന്‍ മേധാവിയെ 14 ദിവസത്തേക്ക് റിമാൻഡു ചെയ്തു.നെടുമ്പാശേരി പോലീസ് അറസ്റ്റുചെയ്ത അത്താണി തുരുത്തിശേരി സ്വദേശി ശ്രീകുമാറിനെ(42)യാണ് അങ്കമാലി കോടതി റിമാൻഡ് ചെയ്തത്.
വിമാനത്താവളത്തിനടുത്ത ഫ്ലാറ്റിലെ താമസക്കാരനായിരുന്ന ഇയാള്‍ ഈ ഫ്ലാറ്റിലെ ജീവനക്കാരിയായിരുന്ന പാലക്കാട് സ്വദേശിനിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
പീഡനത്തിരയായ യുവതി രേഖാമൂലം പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഒളിവില്‍ പോയ ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ഇത് നിരസിച്ചതോടെ കഴിഞ്ഞ ദിവസം പോലീസിനു മുന്നില്‍ കീഴടങ്ങുകയായിരുന്നു.അങ്കമാലി കോടതി യുവതിയുടെ രഹസ്യ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.
ചാനല്‍ സി.ഇ.ഒ എന്ന വ്യാജേനയാണ് ഇയാള്‍ വിലസിയിരുന്നത്. മുന്‍പ് രണ്ട് തവണ പീഡനശ്രമം യുവതി ചെറുത്തിരുന്നു. ഇതിനു ശേഷമാണ് ഫ്ലാറ്റിലെ മുറിയില്‍ ശുചീകരണം നടത്തിക്കൊണ്ടിരിക്കവേ ഇയാള്‍ പെട്ടെന്ന് മുറിയില്‍ കയറി വാതിലടച്ചശേഷം കടന്നു പിടിച്ചെന്നാണ് യുവതി പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നത്. ശ്രമം വീണ്ടും പരാജയപ്പെട്ടതോടെ സംഭവം പുറത്ത് പറഞ്ഞാല്‍ അപായപ്പെടുത്തുമെന്ന് ശ്രീകുമാര്‍ യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു.ഇതേതുടര്‍ന്ന് നാട്ടിലേക്ക് പോയ യുവതി അമ്മയ്ക്കൊപ്പം മടങ്ങിയെത്തിയാണ് നെടുമ്പാശേരി പോലീസില്‍ പരാതി നല്‍കിയത്.
വിമാനത്താവളത്തിനടുത്ത ഫ്ലാറ്റിലെ താമസക്കാരനായിരുന്ന ഇയാള്‍ ഈ ഫ്ലാറ്റിലെ ജീവനക്കാരിയായിരുന്ന പാലക്കാട് സ്വദേശിനിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
പീഡനത്തിരയായ യുവതി രേഖാമൂലം പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഒളിവില്‍ പോയ ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ഇത് നിരസിച്ചതോടെ കഴിഞ്ഞ ദിവസം പോലീസിനു മുന്നില്‍ കീഴടങ്ങുകയായിരുന്നു.അങ്കമാലി കോടതി യുവതിയുടെ രഹസ്യ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.
ചാനല്‍ സി.ഇ.ഒ എന്ന വ്യാജേനയാണ് ഇയാള്‍ വിലസിയിരുന്നത്. മുന്‍പ് രണ്ട് തവണ പീഡനശ്രമം യുവതി ചെറുത്തിരുന്നു. ഇതിനു ശേഷമാണ് ഫ്ലാറ്റിലെ മുറിയില്‍ ശുചീകരണം നടത്തിക്കൊണ്ടിരിക്കവേ ഇയാള്‍ പെട്ടെന്ന് മുറിയില്‍ കയറി വാതിലടച്ചശേഷം കടന്നു പിടിച്ചെന്നാണ് യുവതി പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നത്. ശ്രമം വീണ്ടും പരാജയപ്പെട്ടതോടെ സംഭവം പുറത്ത് പറഞ്ഞാല്‍ അപായപ്പെടുത്തുമെന്ന് ശ്രീകുമാര്‍ യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു.ഇതേതുടര്‍ന്ന് നാട്ടിലേക്ക് പോയ യുവതി അമ്മയ്ക്കൊപ്പം മടങ്ങിയെത്തിയാണ് നെടുമ്പാശേരി പോലീസില്‍ പരാതി നല്‍കിയത്.