കൊച്ചി: തടവുകാരെ ശിക്ഷായിളവു നൽകി വിട്ടയക്കാനുള്ള നടപടി ക്രമങ്ങൾ തുടരാമെന്നും എന്നാൽ ഇവരെ മോചിപ്പിക്കുന്നത് കോടതിയുടെ അനുമതിയോടെ വേണമെന്നും ഹൈക്കോടതി നിർദേശിച്ചു. രാഷ്ട്രീയ കൊലക്കേസിലെ പ്രതികളടക്കമുള്ളവരെ ശിക്ഷായിളവു നൽകി വിട്ടയയ്ക്കാൻ സർക്കാർ നടപടിയെടുക്കുന്നുവെന്നാരോപിച്ച് തൃശൂർ സ്വദേശി പി.ഡി. ജോസഫ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
മഞ്ചേരി സെഷൻസ് കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ച് കണ്ണൂർ സെൻട്രൽ ജയിലിലായിരുന്ന സൈനുദ്ദീന്റെ ആരോഗ്യനില ഏറെ വഷളായ സാഹചര്യത്തിൽ ഇയാളെ മോചിപ്പിക്കുന്നതിനുള്ള നടപടി തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കാൻസർ ബാധിതനായ സൈനുദ്ദീൻ കോഴിക്കോട് മെഡിക്കൽ കോളജിലെ പാലിയേറ്റീവ് - കീമോ തെറാപ്പി വിഭാഗത്തിൽ അവശനിലയിലാണ്.
മഞ്ചേരി സെഷൻസ് കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ച് കണ്ണൂർ സെൻട്രൽ ജയിലിലായിരുന്ന സൈനുദ്ദീന്റെ ആരോഗ്യനില ഏറെ വഷളായ സാഹചര്യത്തിൽ ഇയാളെ മോചിപ്പിക്കുന്നതിനുള്ള നടപടി തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കാൻസർ ബാധിതനായ സൈനുദ്ദീൻ കോഴിക്കോട് മെഡിക്കൽ കോളജിലെ പാലിയേറ്റീവ് - കീമോ തെറാപ്പി വിഭാഗത്തിൽ അവശനിലയിലാണ്.