കൊച്ചി: യുവനടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ടുണ്ടായ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ അന്വേഷണസംഘം നടൻ ദിലീപ്, സംവിധായകനും നടനുമായ നാദിർഷ, ദിലീപിന്റെ മാനേജർ അപ്പുണ്ണി എന്നിവരെ ചോദ്യം ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് 12.40ഓടെ ആരംഭിച്ച മൊഴിയെടുക്കൽ രാത്രി വൈകിയും തുടർന്നു.
ആലുവ പോലീസ് ക്ലബിൽ വിളിച്ചവരുത്തിയശേഷമാണു മൂവരുടെയും മൊഴി രേഖപ്പെടുത്തിയത്. എഡിജിപി ബി. സന്ധ്യ, ആലുവ റൂറൽ എസ്പി എ.വി. ജോർജ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായ പെരുന്പാവൂർ സിഐ ബിജു പൗലോസാണു മൊഴിയെടുക്കുന്നത്. മൂന്നു പേരെയും വെവ്വേറെ മുറികളിൽ ഇരുത്തി ഒറ്റയ്ക്കും പിന്നീട് ഒരുമിച്ചിരുത്തിയും മൊഴി രേഖപ്പെടുത്തി.
നടിയെ ആക്രമിച്ച കേസിൽ കുടുക്കുമെന്നു ഭീഷണിപ്പെടുത്തി ഒന്നരക്കോടി രൂപ തട്ടാൻ ശ്രമിച്ചുവെന്ന തന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മൊഴി നൽകാൻ പോകുന്നുവെന്നാണു പോലീസ് ക്ലബിലേക്ക് പുറപ്പെടും മുൻപു നടൻ ദിലീപ് മാധ്യമങ്ങളോടു പറഞ്ഞത്. എന്നാൽ ഭീഷണിപ്പെടുത്തിയ സംഭവത്തിനു പുറമെ നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ടുയർന്ന ഗൂഢാലോചന സംബന്ധിച്ചും മൂവരിൽനിന്നും വിശദമായി വിവരങ്ങൾ ചോദിച്ചറിഞ്ഞെന്നാണു സൂചന.
ആക്രമണക്കേസിലെ മുഖ്യപ്രതി പൾസർ സുനി ഒന്നരക്കോടി ആവശ്യപ്പെട്ടു ഭീഷണിക്കത്ത് എഴുതിയതായി കാണിച്ച് കഴിഞ്ഞ ഏപ്രിൽ 21ന് അന്നത്തെ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കാണു ദിലീപ് പരാതി നൽകിയത്. പണം തന്നില്ലെങ്കിൽ ദിലീപിന്റെ പേര് വെളിപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി ദിലീപിന്റെ മാനേജർ അപ്പുണ്ണിയേയും നാദിർഷായേയും ആണു പൾസർ സുനി ഫോണിൽ ബന്ധപ്പെട്ടത്.
ദിലീപിന്റെ പരാതിയിൽ ഇതുവരെ കേസെടുക്കാതിരുന്ന പോലീസ്, ഭീഷണിക്കാര്യം പരസ്യമാകുകയും ജയിലിൽനിന്നു പൾസർ സുനി ദിലീപിന് അയച്ച കത്ത് പുറത്താകുകയും ചെയ്ത സാഹചര്യത്തിലാണു മൊഴിയെടുത്തത്.
സിനിമാരംഗത്തെ തന്റെ ഇമേജ് തകർക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും അവർ ആരൊക്കെയാണെന്നും ദിലീപ് അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയതായി അറിയുന്നു.
മൊഴിയെടുക്കലുമായി മൂവരും സഹകരിച്ചെന്നു പോലീസ് സൂചിപ്പിച്ചു. തങ്ങൾ ആരാഞ്ഞ കാര്യങ്ങൾക്കു പുറമെ അവർ അധികമായി നൽകിയ വിവരങ്ങളും മറ്റും രേഖപ്പെടുത്തേണ്ടി വന്നതിനാലാണ് മൊഴിയെടുക്കൽ നീണ്ടുപോകുന്നതെന്ന സൂചനയും പോലീസ് നൽകി. സുനിയുമായി ദിലീപിനുള്ള മുൻ പരിചയം സംബന്ധിച്ചും ചോദ്യങ്ങളുണ്ടായെന്നും വിവരമുണ്ട്. മൂവരുടെയും മൊഴികൾ തമ്മിൽ വൈരുധ്യമുണ്ടോയെന്നും പോലീസ് പരിശോധിക്കും.
മൊഴിയടുക്കലിനുശേഷം ദിലീപിന്റെ പരാതിയിലും വേണ്ടിവന്നാൽ ഗൂഢാലോചനയുമായി ബന്ധപ്പെട്ടും കേസുകൾ രജിസ്റ്റർ ചെയ്തേക്കുമെന്നു പറയുന്നുണ്ടെങ്കിലും ഇതടക്കം ഒരു കാര്യത്തിലും അന്വേഷണസംഘം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഒരു കേസ് മാത്രമാണ് നിലവിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്.
എന്നാൽ നേരത്തെ അറസ്റ്റിലായ പ്രതികൾക്കെതിരേ നൽകിയ കുറ്റപത്രത്തിൽ സംഭവത്തിനു പിന്നിലുള്ളതായി കരുതുന്ന ഗൂഢാലോചനയിലും സുനിയുടെ മൊബൈൽഫോണ് കണ്ടെടുക്കാനാകാത്തതിലും കൂടുതൽ അന്വേഷണം വേണ്ടിവരുമെന്നു പറഞ്ഞിരുന്നു. കഴിഞ്ഞ ഫെബ്രുവരി 17നാണു നടിക്കു നേരേ ആക്രമണമുണ്ടായത്.
ആലുവ പോലീസ് ക്ലബിൽ വിളിച്ചവരുത്തിയശേഷമാണു മൂവരുടെയും മൊഴി രേഖപ്പെടുത്തിയത്. എഡിജിപി ബി. സന്ധ്യ, ആലുവ റൂറൽ എസ്പി എ.വി. ജോർജ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായ പെരുന്പാവൂർ സിഐ ബിജു പൗലോസാണു മൊഴിയെടുക്കുന്നത്. മൂന്നു പേരെയും വെവ്വേറെ മുറികളിൽ ഇരുത്തി ഒറ്റയ്ക്കും പിന്നീട് ഒരുമിച്ചിരുത്തിയും മൊഴി രേഖപ്പെടുത്തി.
നടിയെ ആക്രമിച്ച കേസിൽ കുടുക്കുമെന്നു ഭീഷണിപ്പെടുത്തി ഒന്നരക്കോടി രൂപ തട്ടാൻ ശ്രമിച്ചുവെന്ന തന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മൊഴി നൽകാൻ പോകുന്നുവെന്നാണു പോലീസ് ക്ലബിലേക്ക് പുറപ്പെടും മുൻപു നടൻ ദിലീപ് മാധ്യമങ്ങളോടു പറഞ്ഞത്. എന്നാൽ ഭീഷണിപ്പെടുത്തിയ സംഭവത്തിനു പുറമെ നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ടുയർന്ന ഗൂഢാലോചന സംബന്ധിച്ചും മൂവരിൽനിന്നും വിശദമായി വിവരങ്ങൾ ചോദിച്ചറിഞ്ഞെന്നാണു സൂചന.
ആക്രമണക്കേസിലെ മുഖ്യപ്രതി പൾസർ സുനി ഒന്നരക്കോടി ആവശ്യപ്പെട്ടു ഭീഷണിക്കത്ത് എഴുതിയതായി കാണിച്ച് കഴിഞ്ഞ ഏപ്രിൽ 21ന് അന്നത്തെ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കാണു ദിലീപ് പരാതി നൽകിയത്. പണം തന്നില്ലെങ്കിൽ ദിലീപിന്റെ പേര് വെളിപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി ദിലീപിന്റെ മാനേജർ അപ്പുണ്ണിയേയും നാദിർഷായേയും ആണു പൾസർ സുനി ഫോണിൽ ബന്ധപ്പെട്ടത്.
ദിലീപിന്റെ പരാതിയിൽ ഇതുവരെ കേസെടുക്കാതിരുന്ന പോലീസ്, ഭീഷണിക്കാര്യം പരസ്യമാകുകയും ജയിലിൽനിന്നു പൾസർ സുനി ദിലീപിന് അയച്ച കത്ത് പുറത്താകുകയും ചെയ്ത സാഹചര്യത്തിലാണു മൊഴിയെടുത്തത്.
സിനിമാരംഗത്തെ തന്റെ ഇമേജ് തകർക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും അവർ ആരൊക്കെയാണെന്നും ദിലീപ് അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയതായി അറിയുന്നു.
മൊഴിയെടുക്കലുമായി മൂവരും സഹകരിച്ചെന്നു പോലീസ് സൂചിപ്പിച്ചു. തങ്ങൾ ആരാഞ്ഞ കാര്യങ്ങൾക്കു പുറമെ അവർ അധികമായി നൽകിയ വിവരങ്ങളും മറ്റും രേഖപ്പെടുത്തേണ്ടി വന്നതിനാലാണ് മൊഴിയെടുക്കൽ നീണ്ടുപോകുന്നതെന്ന സൂചനയും പോലീസ് നൽകി. സുനിയുമായി ദിലീപിനുള്ള മുൻ പരിചയം സംബന്ധിച്ചും ചോദ്യങ്ങളുണ്ടായെന്നും വിവരമുണ്ട്. മൂവരുടെയും മൊഴികൾ തമ്മിൽ വൈരുധ്യമുണ്ടോയെന്നും പോലീസ് പരിശോധിക്കും.
മൊഴിയടുക്കലിനുശേഷം ദിലീപിന്റെ പരാതിയിലും വേണ്ടിവന്നാൽ ഗൂഢാലോചനയുമായി ബന്ധപ്പെട്ടും കേസുകൾ രജിസ്റ്റർ ചെയ്തേക്കുമെന്നു പറയുന്നുണ്ടെങ്കിലും ഇതടക്കം ഒരു കാര്യത്തിലും അന്വേഷണസംഘം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഒരു കേസ് മാത്രമാണ് നിലവിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്.
എന്നാൽ നേരത്തെ അറസ്റ്റിലായ പ്രതികൾക്കെതിരേ നൽകിയ കുറ്റപത്രത്തിൽ സംഭവത്തിനു പിന്നിലുള്ളതായി കരുതുന്ന ഗൂഢാലോചനയിലും സുനിയുടെ മൊബൈൽഫോണ് കണ്ടെടുക്കാനാകാത്തതിലും കൂടുതൽ അന്വേഷണം വേണ്ടിവരുമെന്നു പറഞ്ഞിരുന്നു. കഴിഞ്ഞ ഫെബ്രുവരി 17നാണു നടിക്കു നേരേ ആക്രമണമുണ്ടായത്.