തിരുവനന്തപുരം: സംസ്ഥാനത്തു നാലു പുതിയ ആയുർവേദ ആശുപത്രികൾ കൂടി സ്ഥാപിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം തിരുവനന്തപുരം ജില്ലയിലെ കരുങ്കുളം, ആലപ്പുഴ രാമങ്കരി, ഇടുക്കി പള്ളിവാസൽ, എറണാകുളം ജില്ലയിലെ മഞ്ഞള്ളൂർ എന്നിവിടങ്ങളിലാണു പുതിയ ആയുർവേദ ഡിസ്പൻസറികൾ ആരംഭിക്കുന്നത്. ഇതിനാവശ്യമായ 16 തസ്തികകൾ സൃഷ്ടിക്കും.
ആർദ്രം പദ്ധതിയുടെ ഭാഗമായി ജില്ലാ-ജനറൽ-താലൂക്ക് ആശുപത്രികളിൽ 197 സ്റ്റാഫ് നഴ്സ് (ഗ്രേഡ്-രണ്ട്), 84 ലാബ് ടെക്നിഷൻ ഗ്രേഡ്-രണ്ട് തസ്തികകൾ സൃഷ്ടിക്കും.
സംസ്ഥാന സാമൂഹിക ക്ഷേമ ബോർഡിലെ ജീവനക്കാർക്കു ശമ്പള പരിഷ്കരണം നടപ്പാക്കും. ജയിൽ വകുപ്പിൽ 25 പ്രിസണ്‍ ഓഫീസർ കം ഡ്രൈവർ തസ്തികകൾ സൃഷ്ടിക്കും. കേരള ഹൈക്കോടതി എസ്റ്റാബ്ളിഷ്മെന്റിലേക്ക് 33 തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു.
ആർദ്രം പദ്ധതിയുടെ ഭാഗമായി ജില്ലാ-ജനറൽ-താലൂക്ക് ആശുപത്രികളിൽ 197 സ്റ്റാഫ് നഴ്സ് (ഗ്രേഡ്-രണ്ട്), 84 ലാബ് ടെക്നിഷൻ ഗ്രേഡ്-രണ്ട് തസ്തികകൾ സൃഷ്ടിക്കും.
സംസ്ഥാന സാമൂഹിക ക്ഷേമ ബോർഡിലെ ജീവനക്കാർക്കു ശമ്പള പരിഷ്കരണം നടപ്പാക്കും. ജയിൽ വകുപ്പിൽ 25 പ്രിസണ്‍ ഓഫീസർ കം ഡ്രൈവർ തസ്തികകൾ സൃഷ്ടിക്കും. കേരള ഹൈക്കോടതി എസ്റ്റാബ്ളിഷ്മെന്റിലേക്ക് 33 തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു.