ശബരിമല: പത്തുദിവസം നീണ്ടു നില്ക്കുന്ന ഉത്സവത്തിനുശബരിമലയില് കൊടിയേറി. ഇന്നലെ രാവിലെ 9.50 നും 10.10നുമുള്ള മുഹൂര്‍ത്തത്തില്‍ നടന്ന കൊടിയേറ്റിനു ക്ഷേത്രം തന്ത്രി കണ്ഠര് മുഖ്യകാർമികത്വം വഹിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്, മെംബര്‍ കെ. രാഘവന്, ബോര്‍ഡിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
ഉത്സവബലി ഇന്നാരംഭിക്കും. ജൂലൈ ആറിനു രാത്രി പള്ളിവേട്ടയും
ഏഴിനു രാവിലെ 11 ന് പമ്പയില്‍ ആറാട്ടും നടക്കും. തുടര്‍ന്ന് രാത്രി 10 ന് ഹരിവരാസനത്തോടുകൂടി ക്ഷേത്ര നട അടയ്ക്കും. പുതിയ സ്വർണകൊടി മരം പ്രതിഷ്ഠിച്ചതിനു ശേഷം നടക്കുന്ന ഉത്സവമെന്ന പ്രത്യേകതയും ഇക്കുറിയുണ്ട്.
ഉത്സവബലി ഇന്നാരംഭിക്കും. ജൂലൈ ആറിനു രാത്രി പള്ളിവേട്ടയും
ഏഴിനു രാവിലെ 11 ന് പമ്പയില്‍ ആറാട്ടും നടക്കും. തുടര്‍ന്ന് രാത്രി 10 ന് ഹരിവരാസനത്തോടുകൂടി ക്ഷേത്ര നട അടയ്ക്കും. പുതിയ സ്വർണകൊടി മരം പ്രതിഷ്ഠിച്ചതിനു ശേഷം നടക്കുന്ന ഉത്സവമെന്ന പ്രത്യേകതയും ഇക്കുറിയുണ്ട്.