കൊച്ചി: ആക്രമണത്തിനിരയായ നടിയെ അപകീർത്തിപ്പെടുത്തും വിധം വിവാദപരാമർശം നടത്തിയ നടന്മാർക്കെതിരേ സംസ്ഥാന വനിതാ കമ്മീഷൻ രംഗത്ത്.
നടിയുടെ പേര് വ്യക്തമാക്കി പരാമർശം നടത്തിയത് ആരായാലും അവർക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നു വനിതാ കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ ആവശ്യപ്പെട്ടു. ദിലീപും സലീംകുമാറും നടിക്കെതിരേ നടത്തിയ പരാമർശങ്ങൾ അവരെ വീണ്ടും ആക്രമിക്കുന്നതിനു തുല്യമാണെന്നും ജോസ ഫൈൻ പറഞ്ഞു.
ആക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ പേര് പരാമർശിക്കുന്നതു കുറ്റകരമാണെന്നു മനസിലാക്കിയിട്ടും ഇവർ നടിയുടെ പേരെടുത്തു പറഞ്ഞു നടത്തിയ പരാമർശങ്ങൾ സംശയകരമാണ്. കേസിന്റെ നിർണായഘട്ടത്തിൽ നടിക്കു പ്രതിയുമായി ബന്ധമുണ്ടായിരുന്നുവെന്നു ദിലീപ് പറഞ്ഞതിനു പിന്നിൽ നിഗൂഢതയുണ്ടെന്നും ആക്രമണത്തിനിരയായ നടിയെക്കുറിച്ച് അങ്ങനെ പറയാൻ പാടില്ലായിരുന്നുവെന്നും ജോസഫൈൻ പറഞ്ഞു.
നടിയുടെ പേര് വ്യക്തമാക്കി പരാമർശം നടത്തിയത് ആരായാലും അവർക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നു വനിതാ കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ ആവശ്യപ്പെട്ടു. ദിലീപും സലീംകുമാറും നടിക്കെതിരേ നടത്തിയ പരാമർശങ്ങൾ അവരെ വീണ്ടും ആക്രമിക്കുന്നതിനു തുല്യമാണെന്നും ജോസ ഫൈൻ പറഞ്ഞു.
ആക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ പേര് പരാമർശിക്കുന്നതു കുറ്റകരമാണെന്നു മനസിലാക്കിയിട്ടും ഇവർ നടിയുടെ പേരെടുത്തു പറഞ്ഞു നടത്തിയ പരാമർശങ്ങൾ സംശയകരമാണ്. കേസിന്റെ നിർണായഘട്ടത്തിൽ നടിക്കു പ്രതിയുമായി ബന്ധമുണ്ടായിരുന്നുവെന്നു ദിലീപ് പറഞ്ഞതിനു പിന്നിൽ നിഗൂഢതയുണ്ടെന്നും ആക്രമണത്തിനിരയായ നടിയെക്കുറിച്ച് അങ്ങനെ പറയാൻ പാടില്ലായിരുന്നുവെന്നും ജോസഫൈൻ പറഞ്ഞു.