കൊച്ചി: സിനിമയിൽ ക്രിമിനലുകൾ ഉള്ളതായി അറിയില്ലെന്നു താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ് എംപി. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പോലീസ് കേസന്വേഷണം അതിന്റെ വഴിക്കു ഭംഗിയായി നടക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അക്രമസംഭവവുമായി ബന്ധപ്പെട്ട് ഇപ്പോൾ ഉയർന്നിട്ടുള്ള വിവാദങ്ങൾ ഇന്നു ചേരാനിരിക്കുന്ന അമ്മ ജനറൽ ബോഡിയുടെ അജൻഡയിലില്ല. എന്നാൽ അംഗങ്ങളാരെങ്കിലും ഇക്കാര്യം ഉന്നയിച്ചാൽ തള്ളിക്കളയില്ല. വിവാദം അമ്മയുടെ യോഗത്തിൽ ചർച്ച ചെയ്യേണ്ട കാര്യമില്ല. അതു കോടതിയിലിരിക്കുന്ന വിഷയമാണ്.
നടിയുടെ പേരു പറഞ്ഞു പരസ്യപ്രതികരണം നടത്തിയവരുടെ പ്രതികരണങ്ങൾക്ക് അമ്മ ഉത്തരവാദിയല്ല. അമ്മ വ്യക്തിപരമായ അഭിപ്രായഭിന്നതകൾ പറഞ്ഞുതീർക്കാനുള്ള വേദിയല്ല. ഇക്കാര്യത്തിൽ ആരുടെയും പക്ഷം ചേരാൻ അമ്മ തയാറല്ല. പക്ഷേ തെറ്റു ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടണം.
ആരൊക്കെയാണു പ്രതികളെന്നും ഗൂഢാലോചനയുണ്ടോയെന്നും ന്യായാന്യായങ്ങളും തീരുമാനിക്കുന്നത് പോലീസും കോടതിയുമാണ്. യഥാർഥപ്രതികൾ താരസംഘടനയിലുള്ളവരായാലും അവരെ ഒരു കാരണവശാലും സംരക്ഷിക്കില്ല. സംഭവത്തിനു പിന്നിൽ ഗൂഢശ്രമം ഉണ്ടോയെന്നു കണ്ടെത്തേണ്ടത് പോലീസാണ്. അമ്മ പുരുഷാധിപത്യ സംഘടനയല്ല. സ്ത്രീകൾ അവർക്കായി സംഘടന ഉണ്ടാക്കിയത് നല്ല കാര്യമാണെന്നും ഇന്നസെന്റ് ചൂണ്ടിക്കാട്ടി.
ഫിലിം ചേംബറിന്റെ യോഗത്തിൽ ചർച്ചാ വിഷയം ജിഎസ്ടി
കൊച്ചി: നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് വിവാദം കത്തി നിൽക്കുന്നതിനിടെ ചേർന്ന കേരള ഫിലിം ചേംബറിന്റെ എക്സിക്യൂട്ടീവ് യോഗത്തിൽ ചർച്ചയായത് ചരക്ക് സേവന നികുതി(ജിഎസ്ടി). ചരക്ക് സേവന നികുതി നിലവിൽ വരുന്നതുമായി ബന്ധപ്പെട്ട് സിനിമ മേഖലക്ക് ഉണ്ടായേക്കാവുന്ന പ്രതിസന്ധികളും ഗുണങ്ങളുമായിരുന്നു യോഗം ചർച്ച ചെയ്ത ഏക അജണ്ടയെന്നാണ് വിവരം. പോലീസ് പരിഗണനയിൽ ഇരിക്കുന്ന കേസായതു കൊണ്ടാണ് നടി ആക്രമിക്കപ്പെട്ടതു സംബന്ധിച്ച വിഷയം ചർച്ച ചെയ്യാതിരുന്നതെന്ന് ചേംബറിന്റെ സെക്രട്ടറി അനിൽ വി. തോമസ് പറഞ്ഞു. സംഭവത്തെ കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കാതെ ചർച്ച ചെയ്തിട്ട് കാര്യമില്ല. ഔദ്യോഗികമായി സംഘടന ഇതുവരെ ഈ വിഷയം ചർച്ച ചെയ്തിട്ടില്ല. കേസിനെ കുറിച്ച് വ്യക്തത ലഭിക്കാതെ വിഷയത്തിൽ കൃത്യമായ നിലപാടെടുക്കാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജിഎസ്ടി നിലവിൽ വരുന്പോൾ സാംസ്കാരിക ക്ഷേമനിധിയിലേക്കുള്ള പ്രത്യേക സെസിനും നികുതി ബാധകമാകുമോ എന്ന കാര്യത്തിൽ വ്യക്തത ഇല്ലെന്ന് യോഗം വിലയിരുത്തിയ യോഗം വ്യക്തത ആവശ്യപ്പെട്ട് സർക്കാരിന് ചേംബർ കത്തയച്ചതായും അധികൃതർ അറിയിച്ചു. കൂടാതെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രവർത്തകർ ധനമന്ത്രി തോമസ് ഐസക്കിനെ നേരിട്ടു കണ്ട് സംസാരിച്ചിട്ടുമുണ്ട്.
നടിയുടെ പേര് പറഞ്ഞുള്ള പരാമർശം ശരിയായില്ലെന്നു സിബി മലയിൽ
കൊച്ചി: ആക്രമിക്കപ്പെട്ട നടിക്കെതിരേ നടന്മാരായ ദിലീപും സലീംകുമാറും നടത്തിയ പരാമർശങ്ങൾ ശരിയായില്ലെന്നു സംവിധായകൻ സിബി മലയിൽ. പേരെടുത്തു പറഞ്ഞുള്ള വാക്കുകൾ ഇരുവർക്കും ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. വിഷയത്തിൽ വൈകാരികമായ പ്രതികരണം ആവശ്യമില്ലെന്നും സിബി മലയിൽ പറഞ്ഞു.
അക്രമസംഭവവുമായി ബന്ധപ്പെട്ട് ഇപ്പോൾ ഉയർന്നിട്ടുള്ള വിവാദങ്ങൾ ഇന്നു ചേരാനിരിക്കുന്ന അമ്മ ജനറൽ ബോഡിയുടെ അജൻഡയിലില്ല. എന്നാൽ അംഗങ്ങളാരെങ്കിലും ഇക്കാര്യം ഉന്നയിച്ചാൽ തള്ളിക്കളയില്ല. വിവാദം അമ്മയുടെ യോഗത്തിൽ ചർച്ച ചെയ്യേണ്ട കാര്യമില്ല. അതു കോടതിയിലിരിക്കുന്ന വിഷയമാണ്.
നടിയുടെ പേരു പറഞ്ഞു പരസ്യപ്രതികരണം നടത്തിയവരുടെ പ്രതികരണങ്ങൾക്ക് അമ്മ ഉത്തരവാദിയല്ല. അമ്മ വ്യക്തിപരമായ അഭിപ്രായഭിന്നതകൾ പറഞ്ഞുതീർക്കാനുള്ള വേദിയല്ല. ഇക്കാര്യത്തിൽ ആരുടെയും പക്ഷം ചേരാൻ അമ്മ തയാറല്ല. പക്ഷേ തെറ്റു ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടണം.
ആരൊക്കെയാണു പ്രതികളെന്നും ഗൂഢാലോചനയുണ്ടോയെന്നും ന്യായാന്യായങ്ങളും തീരുമാനിക്കുന്നത് പോലീസും കോടതിയുമാണ്. യഥാർഥപ്രതികൾ താരസംഘടനയിലുള്ളവരായാലും അവരെ ഒരു കാരണവശാലും സംരക്ഷിക്കില്ല. സംഭവത്തിനു പിന്നിൽ ഗൂഢശ്രമം ഉണ്ടോയെന്നു കണ്ടെത്തേണ്ടത് പോലീസാണ്. അമ്മ പുരുഷാധിപത്യ സംഘടനയല്ല. സ്ത്രീകൾ അവർക്കായി സംഘടന ഉണ്ടാക്കിയത് നല്ല കാര്യമാണെന്നും ഇന്നസെന്റ് ചൂണ്ടിക്കാട്ടി.
ഫിലിം ചേംബറിന്റെ യോഗത്തിൽ ചർച്ചാ വിഷയം ജിഎസ്ടി
കൊച്ചി: നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് വിവാദം കത്തി നിൽക്കുന്നതിനിടെ ചേർന്ന കേരള ഫിലിം ചേംബറിന്റെ എക്സിക്യൂട്ടീവ് യോഗത്തിൽ ചർച്ചയായത് ചരക്ക് സേവന നികുതി(ജിഎസ്ടി). ചരക്ക് സേവന നികുതി നിലവിൽ വരുന്നതുമായി ബന്ധപ്പെട്ട് സിനിമ മേഖലക്ക് ഉണ്ടായേക്കാവുന്ന പ്രതിസന്ധികളും ഗുണങ്ങളുമായിരുന്നു യോഗം ചർച്ച ചെയ്ത ഏക അജണ്ടയെന്നാണ് വിവരം. പോലീസ് പരിഗണനയിൽ ഇരിക്കുന്ന കേസായതു കൊണ്ടാണ് നടി ആക്രമിക്കപ്പെട്ടതു സംബന്ധിച്ച വിഷയം ചർച്ച ചെയ്യാതിരുന്നതെന്ന് ചേംബറിന്റെ സെക്രട്ടറി അനിൽ വി. തോമസ് പറഞ്ഞു. സംഭവത്തെ കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കാതെ ചർച്ച ചെയ്തിട്ട് കാര്യമില്ല. ഔദ്യോഗികമായി സംഘടന ഇതുവരെ ഈ വിഷയം ചർച്ച ചെയ്തിട്ടില്ല. കേസിനെ കുറിച്ച് വ്യക്തത ലഭിക്കാതെ വിഷയത്തിൽ കൃത്യമായ നിലപാടെടുക്കാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജിഎസ്ടി നിലവിൽ വരുന്പോൾ സാംസ്കാരിക ക്ഷേമനിധിയിലേക്കുള്ള പ്രത്യേക സെസിനും നികുതി ബാധകമാകുമോ എന്ന കാര്യത്തിൽ വ്യക്തത ഇല്ലെന്ന് യോഗം വിലയിരുത്തിയ യോഗം വ്യക്തത ആവശ്യപ്പെട്ട് സർക്കാരിന് ചേംബർ കത്തയച്ചതായും അധികൃതർ അറിയിച്ചു. കൂടാതെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രവർത്തകർ ധനമന്ത്രി തോമസ് ഐസക്കിനെ നേരിട്ടു കണ്ട് സംസാരിച്ചിട്ടുമുണ്ട്.
നടിയുടെ പേര് പറഞ്ഞുള്ള പരാമർശം ശരിയായില്ലെന്നു സിബി മലയിൽ
കൊച്ചി: ആക്രമിക്കപ്പെട്ട നടിക്കെതിരേ നടന്മാരായ ദിലീപും സലീംകുമാറും നടത്തിയ പരാമർശങ്ങൾ ശരിയായില്ലെന്നു സംവിധായകൻ സിബി മലയിൽ. പേരെടുത്തു പറഞ്ഞുള്ള വാക്കുകൾ ഇരുവർക്കും ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. വിഷയത്തിൽ വൈകാരികമായ പ്രതികരണം ആവശ്യമില്ലെന്നും സിബി മലയിൽ പറഞ്ഞു.