കൊച്ചി: കാക്കനാട് ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന കന്പനിയിൽ നിർമിച്ചുകൊണ്ടിരിക്കുന്ന വെബ്സൈറ്റുകൾ ഹാക്ക് ചെയ്ത് നശിപ്പിച്ചു ലക്ഷങ്ങളുടെ നഷ്ടം വരുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. ഐടി ജീവനക്കാരനായ ആലുവ തായിക്കാട്ടുകര എപിഡബ്ല്യു റോഡിൽ നിർമാല്യം വീട്ടിൽ നിർമലിനെ (34) ആണ് ഇൻഫോപാർക്ക് പോലീസ് അറസ്റ്റു ചെയ്തത്.
യൂണിറ്റി ബീസ് എന്ന കന്പനി രണ്ടു വിദേശ കന്പനികളുമായി കരാറടിസ്ഥാനത്തിൽ നിർമിച്ചുകൊണ്ടിരുന്ന വെബ്സൈറ്റുകളാണ് പ്രതി കഴിഞ്ഞ മാർച്ച് രണ്ടിനു ഹാക്ക് ചെയ്ത് നശിപ്പിച്ചത്. കന്പനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് സിറ്റി സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ കൊരട്ടി ഇൻഫോപാർക്കിലുള്ള കംപ്യൂട്ടറിൽനിന്നാണ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നതെന്നു വ്യക്തമായി. കന്പനിയിലെ ഹാക്ക് ചെയ്യപ്പെട്ടിരുന്ന പ്രോജക്ടിന്റെ മാനേജരായി പ്രവർച്ചിരുന്നയാളാണ് പ്രതി.
ഇയാളുടെ പ്രകടനം മോശമായതിന്റെ പേരിൽ കന്പനി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് പ്രതി ജോലിയിൽനിന്ന് അനധികൃതമായി വിട്ടുനിൽക്കുകയായിരുന്നു. ഇയാൾ പിന്നീട് കൊരട്ടി ഇൻഫോപാർക്കിലുള്ള ഒരു കന്പനിയിൽ ജോലിയിൽ പ്രവേശിച്ചു. ഇവിടെ പ്രതിക്ക് അനുവദിച്ച കംപ്യൂട്ടറിൽനിന്നു യൂണിറ്റി ബീസ് കന്പനിയുടെ പ്രോജക്ടിന്റെ യൂസർ നെയിമും പാസ് വേഡും ഉപയോഗിച്ചു സൈറ്റുകൾ ഹാക്ക് ചെയ്ത് നശിപ്പിക്കുകയായിരുന്നു.
യൂണിറ്റി ബീസ് എന്ന കന്പനി രണ്ടു വിദേശ കന്പനികളുമായി കരാറടിസ്ഥാനത്തിൽ നിർമിച്ചുകൊണ്ടിരുന്ന വെബ്സൈറ്റുകളാണ് പ്രതി കഴിഞ്ഞ മാർച്ച് രണ്ടിനു ഹാക്ക് ചെയ്ത് നശിപ്പിച്ചത്. കന്പനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് സിറ്റി സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ കൊരട്ടി ഇൻഫോപാർക്കിലുള്ള കംപ്യൂട്ടറിൽനിന്നാണ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നതെന്നു വ്യക്തമായി. കന്പനിയിലെ ഹാക്ക് ചെയ്യപ്പെട്ടിരുന്ന പ്രോജക്ടിന്റെ മാനേജരായി പ്രവർച്ചിരുന്നയാളാണ് പ്രതി.
ഇയാളുടെ പ്രകടനം മോശമായതിന്റെ പേരിൽ കന്പനി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് പ്രതി ജോലിയിൽനിന്ന് അനധികൃതമായി വിട്ടുനിൽക്കുകയായിരുന്നു. ഇയാൾ പിന്നീട് കൊരട്ടി ഇൻഫോപാർക്കിലുള്ള ഒരു കന്പനിയിൽ ജോലിയിൽ പ്രവേശിച്ചു. ഇവിടെ പ്രതിക്ക് അനുവദിച്ച കംപ്യൂട്ടറിൽനിന്നു യൂണിറ്റി ബീസ് കന്പനിയുടെ പ്രോജക്ടിന്റെ യൂസർ നെയിമും പാസ് വേഡും ഉപയോഗിച്ചു സൈറ്റുകൾ ഹാക്ക് ചെയ്ത് നശിപ്പിക്കുകയായിരുന്നു.