കോട്ടയം: എംജി യൂണിവേഴ്സിറ്റിയിൽ സിലബസ് പരിഷ്കരണത്തിന്റെ പേരിലുള്ള പോര് തുടരുന്നു. ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങൾ രണ്ടു വർഷം അധ്വാനിച്ചു രൂപപ്പെടുത്തിയ സിലബസ് എംജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് റദ്ദാക്കിയതോടെയാണു വിവാദമുയർന്നത്. ഇതോടെ ബോർഡ് ഒാഫ് സ്റ്റഡീസിലെ അംഗങ്ങൾ രാജിവച്ചു. എൽഡിഎഫ് സർക്കാർ നിയോഗിച്ച പുതിയ സിൻഡിക്കറ്റ്, ബോർഡ് ഒാഫ് സ്റ്റഡീസിനു പകരം ഫാക്കൽറ്റികളെ രൂപീകരിച്ച് പുതിയ സിലബസ് തയാറാക്കിയതാണ് പ്രശ്നങ്ങൾക്കു കാരണം.
കഴിഞ്ഞ സിൻഡിക്കറ്റ് നിയമിച്ച ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങൾ സിലബസ് പരിഷ്കരണം 2016 മേയിൽ പൂർത്തികരിച്ചിരുന്നു. സർക്കാർ മാറിയതോടെ ചുമതലയേറ്റ പുതിയ സിൻഡിക്കറ്റ് പഴയ ബോർഡ് ഓഫ് സ്റ്റഡിസിനെ നിലനിർത്തിക്കൊണ്ടുതന്നെ പുതിയ ഫാക്കൽറ്റിയെ നിയമിച്ചു സിലബസ് പരിഷ്കരിക്കുകയായിരുന്നു. ഇതോടെ വിവിധ വിഷയങ്ങളിലായി ബോർഡ് ഓഫ് സ്റ്റഡീസിലെ 46 അംഗങ്ങളാണു ചാൻസലർ കൂടിയായ ഗവർണർക്കു രാജിക്കത്ത് കൈമാറുന്നത്.
ഫാക്കൽറ്റികൾ തയാറാക്കിയ വികലമായ സിലബസ് നടപ്പാക്കുന്നതിൽ പ്രതിഷേധിച്ചാണു ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങൾ രാജിവയ്ക്കുന്നതെന്നു കെപിസിടിഎ സെക്രട്ടറി ഡോ. കെ.എം. ബെന്നി പറഞ്ഞു. ഒരു കോടിയോളം രൂപ മുടക്കി ബോർഡ് ഓഫ് സ്റ്റഡീസ് തയാറാക്കിയ സിലബസ് 2016 മേയിൽ വൈസ് ചാൻസലർ അംഗീകരിച്ചു സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. പുതിയ സിലബസിന്റെ അടിസ്ഥാനത്തിൽ പല വിഷയങ്ങളുടെ പുസ്തകങ്ങളുടെ പ്രിന്റിംഗ് ആരംഭിച്ചതിനു പിന്നാലെ പുതിയ സിൻഡിക്കേറ്റ് അധികാരമേൽക്കുകയും സിലബസ് റദ്ദാക്കുകയുമായിരുന്നു. പിന്നാലെയാണു രജിസ്ട്രാർ രൂപീകരിച്ച ഫാക്കൽറ്റി നിലവിൽ വരികയും മൂന്നു മാസം കൊണ്ടു പുതിയ ഡിഗ്രി സിലബസ് ഉണ്ടാക്കുകയും ചെയ്തത്. നേരത്തെ കൊമേഴ്സിന്റെ ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങൾ ഇതേ കാരണത്താൽ രാജിവച്ചിരുന്നു.
സിലബസിൽ മാർക്സിസ്റ്റ് പ്രത്യയശാസ്ത്രം: കെപിസിടിഎ
കോട്ടയം: പുതിയ സിലബസിനു ബോർഡ് ഓഫ് സ്റ്റഡീസിനു യാതൊരു ബന്ധവുമില്ലെന്നു കെപിസിടിഎ. പല വിഷയങ്ങളിലും മാർക്സിസ്റ്റ് പ്രത്യയശാസ്ത്രം കുത്തിത്തിരുകിയിരിക്കുകയാണെന്നും കെപിസിടിഎ ഭാരവാഹികൾ ആരോപിച്ചു.
അഞ്ചു വർഷം പോലും അധ്യാപന പരിചയമില്ലാത്തവരാണു പുസ്തകം തയാറാക്കിയിരിക്കുന്നത്. ഫിസിക്സിന്റെ സിലബസ് തയാറാക്കിയത് ഇലക്ട്രോണിക്സ് അധ്യാപകനാണ്. മറ്റു സർവകലാശാലകളുമായി താരതമ്യപ്പെടുത്തുന്പോൾ നിലവാരമില്ലാത്തതാണു പുതിയ സിലബസെന്നും കെപിസിടിഎ റീജണൽ കമ്മിറ്റി ഭാരവാഹികൾ ആരോപിച്ചു.
ഇതോടകം 30 ശതമാനം അംഗങ്ങളും രാജിവച്ചുകഴിഞ്ഞു. നാളെ വൈകുന്നേരത്തിനകം മുഴുവൻ അംഗങ്ങളും രാജി ഗവർണർക്കു സമർപ്പിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. ഇടതുപക്ഷം തീരുമാനിക്കുന്നതിനു മുന്പ് അവർ ആഗ്രഹിക്കുന്നതുപോലെയുള്ള നടപടി വാഴ്സിറ്റി അധികൃതർ കൈക്കൊള്ളുകയാണെന്നും സെക്രട്ടറി പ്രഫ.പി.ജെ. തോമസ്, റീജണൽ സെക്രട്ടറി ഡോ.കെ.എം. ബെന്നി, ലേസണ് ഓഫീസർ ഡോ.ജോർജ് ജയിംസ്, ജില്ലാ പ്രസിഡന്റ് പ്രഫ. റോണി തോമസ്, ഡോ.എ.യു.വർഗീസ് എന്നിവർ പറഞ്ഞു.
ജോമി കുര്യാക്കോസ്
കഴിഞ്ഞ സിൻഡിക്കറ്റ് നിയമിച്ച ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങൾ സിലബസ് പരിഷ്കരണം 2016 മേയിൽ പൂർത്തികരിച്ചിരുന്നു. സർക്കാർ മാറിയതോടെ ചുമതലയേറ്റ പുതിയ സിൻഡിക്കറ്റ് പഴയ ബോർഡ് ഓഫ് സ്റ്റഡിസിനെ നിലനിർത്തിക്കൊണ്ടുതന്നെ പുതിയ ഫാക്കൽറ്റിയെ നിയമിച്ചു സിലബസ് പരിഷ്കരിക്കുകയായിരുന്നു. ഇതോടെ വിവിധ വിഷയങ്ങളിലായി ബോർഡ് ഓഫ് സ്റ്റഡീസിലെ 46 അംഗങ്ങളാണു ചാൻസലർ കൂടിയായ ഗവർണർക്കു രാജിക്കത്ത് കൈമാറുന്നത്.
ഫാക്കൽറ്റികൾ തയാറാക്കിയ വികലമായ സിലബസ് നടപ്പാക്കുന്നതിൽ പ്രതിഷേധിച്ചാണു ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങൾ രാജിവയ്ക്കുന്നതെന്നു കെപിസിടിഎ സെക്രട്ടറി ഡോ. കെ.എം. ബെന്നി പറഞ്ഞു. ഒരു കോടിയോളം രൂപ മുടക്കി ബോർഡ് ഓഫ് സ്റ്റഡീസ് തയാറാക്കിയ സിലബസ് 2016 മേയിൽ വൈസ് ചാൻസലർ അംഗീകരിച്ചു സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. പുതിയ സിലബസിന്റെ അടിസ്ഥാനത്തിൽ പല വിഷയങ്ങളുടെ പുസ്തകങ്ങളുടെ പ്രിന്റിംഗ് ആരംഭിച്ചതിനു പിന്നാലെ പുതിയ സിൻഡിക്കേറ്റ് അധികാരമേൽക്കുകയും സിലബസ് റദ്ദാക്കുകയുമായിരുന്നു. പിന്നാലെയാണു രജിസ്ട്രാർ രൂപീകരിച്ച ഫാക്കൽറ്റി നിലവിൽ വരികയും മൂന്നു മാസം കൊണ്ടു പുതിയ ഡിഗ്രി സിലബസ് ഉണ്ടാക്കുകയും ചെയ്തത്. നേരത്തെ കൊമേഴ്സിന്റെ ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങൾ ഇതേ കാരണത്താൽ രാജിവച്ചിരുന്നു.
സിലബസിൽ മാർക്സിസ്റ്റ് പ്രത്യയശാസ്ത്രം: കെപിസിടിഎ
കോട്ടയം: പുതിയ സിലബസിനു ബോർഡ് ഓഫ് സ്റ്റഡീസിനു യാതൊരു ബന്ധവുമില്ലെന്നു കെപിസിടിഎ. പല വിഷയങ്ങളിലും മാർക്സിസ്റ്റ് പ്രത്യയശാസ്ത്രം കുത്തിത്തിരുകിയിരിക്കുകയാണെന്നും കെപിസിടിഎ ഭാരവാഹികൾ ആരോപിച്ചു.
അഞ്ചു വർഷം പോലും അധ്യാപന പരിചയമില്ലാത്തവരാണു പുസ്തകം തയാറാക്കിയിരിക്കുന്നത്. ഫിസിക്സിന്റെ സിലബസ് തയാറാക്കിയത് ഇലക്ട്രോണിക്സ് അധ്യാപകനാണ്. മറ്റു സർവകലാശാലകളുമായി താരതമ്യപ്പെടുത്തുന്പോൾ നിലവാരമില്ലാത്തതാണു പുതിയ സിലബസെന്നും കെപിസിടിഎ റീജണൽ കമ്മിറ്റി ഭാരവാഹികൾ ആരോപിച്ചു.
ഇതോടകം 30 ശതമാനം അംഗങ്ങളും രാജിവച്ചുകഴിഞ്ഞു. നാളെ വൈകുന്നേരത്തിനകം മുഴുവൻ അംഗങ്ങളും രാജി ഗവർണർക്കു സമർപ്പിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. ഇടതുപക്ഷം തീരുമാനിക്കുന്നതിനു മുന്പ് അവർ ആഗ്രഹിക്കുന്നതുപോലെയുള്ള നടപടി വാഴ്സിറ്റി അധികൃതർ കൈക്കൊള്ളുകയാണെന്നും സെക്രട്ടറി പ്രഫ.പി.ജെ. തോമസ്, റീജണൽ സെക്രട്ടറി ഡോ.കെ.എം. ബെന്നി, ലേസണ് ഓഫീസർ ഡോ.ജോർജ് ജയിംസ്, ജില്ലാ പ്രസിഡന്റ് പ്രഫ. റോണി തോമസ്, ഡോ.എ.യു.വർഗീസ് എന്നിവർ പറഞ്ഞു.
ജോമി കുര്യാക്കോസ്