തൃശൂർ: പൾസർ സുനിയും താനും സുഹൃത്തുക്കളായിരുന്നുവെന്ന് ഒരു നടൻ പറഞ്ഞത് വല്ലാതെ വിഷമിപ്പിക്കുന്നുവെന്ന് കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയുടെ പത്രക്കുറിപ്പ്. ഇത്തരം കാര്യങ്ങളിൽ വേണ്ടിവന്നാൽ നിയമ നടപടികൾ കൈക്കൊള്ളുമെന്നും നടി വ്യക്തമാക്കി. അന്വേഷണം തൃപ്തികരമായാണ് മുന്നോട്ടുപോകുന്നത്. കേസുമായി ബന്ധപ്പെട്ടു പലരുടെയും പേരുകൾ പുറത്തുവരുന്നുണ്ട്. ഇവരിൽ ചിലരാണ് ആക്രമണത്തിനു പിന്നിലെന്നു പറയാൻ തെളിവുകൾ കൈവശമില്ല. എന്നാൽ, അവരല്ലെന്നു പറയാനുള്ള തെളിവുകളും ഇല്ല.
ഇതെല്ലാം അറിയുന്നതു മാധ്യമങ്ങൾ വഴി മാത്രമാണ്. സംഭവവുമായി ബന്ധപ്പെട്ട എല്ലാ വിവരവും സത്യസന്ധമായി പോലീസ് ഉദ്യോഗസ്ഥരോടു പറഞ്ഞിട്ടുണ്ട്. ആരെയും ശിക്ഷിക്കാനോ രക്ഷിക്കാനോ വേണ്ടി ഞാൻ പോലീസ് ഉദ്യോഗസ്ഥരോട് ഒന്നും പങ്കുവച്ചിട്ടില്ല. പരസ്യമായി കാര്യങ്ങൾ ചർച്ച ചെയ്യുന്നതു കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നു പോലീസ് പറഞ്ഞിരുന്നു. അതുകൊണ്ടാണ് ഇതുവരെ മാധ്യമങ്ങൾക്കു മുന്നിൽ വരാതിരുന്നത്.
ഇടക്കാലത്ത് ഈ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവരാതിരുന്നപ്പോൾ കേസ് ഒതുക്കിത്തീർത്തു എന്നു പ്രചാരണമുണ്ടായിരുന്നു. അതു സത്യമല്ല എന്ന് ഇപ്പോൾ വ്യക്തമായല്ലോ. കേസുമായി ശക്തമായി മുന്നോട്ടു പോകുകതന്നെ ചെയ്യും-നടി പറഞ്ഞു.
ഇതെല്ലാം അറിയുന്നതു മാധ്യമങ്ങൾ വഴി മാത്രമാണ്. സംഭവവുമായി ബന്ധപ്പെട്ട എല്ലാ വിവരവും സത്യസന്ധമായി പോലീസ് ഉദ്യോഗസ്ഥരോടു പറഞ്ഞിട്ടുണ്ട്. ആരെയും ശിക്ഷിക്കാനോ രക്ഷിക്കാനോ വേണ്ടി ഞാൻ പോലീസ് ഉദ്യോഗസ്ഥരോട് ഒന്നും പങ്കുവച്ചിട്ടില്ല. പരസ്യമായി കാര്യങ്ങൾ ചർച്ച ചെയ്യുന്നതു കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നു പോലീസ് പറഞ്ഞിരുന്നു. അതുകൊണ്ടാണ് ഇതുവരെ മാധ്യമങ്ങൾക്കു മുന്നിൽ വരാതിരുന്നത്.
ഇടക്കാലത്ത് ഈ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവരാതിരുന്നപ്പോൾ കേസ് ഒതുക്കിത്തീർത്തു എന്നു പ്രചാരണമുണ്ടായിരുന്നു. അതു സത്യമല്ല എന്ന് ഇപ്പോൾ വ്യക്തമായല്ലോ. കേസുമായി ശക്തമായി മുന്നോട്ടു പോകുകതന്നെ ചെയ്യും-നടി പറഞ്ഞു.