പേരാമ്പ്ര(കോഴിക്കോട്): വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥരുടെ അനാവശ്യ പിടിവാശിമൂലം ഭൂമിയുടെ നികുതിയടയ്ക്കാനാവാതെ മനക്ലേശത്തോടെ കർഷകൻ ജീവനൊടുക്കിയ സംഭവത്തിൽ വില്ലേജ് അസിസ്റ്റന്റ് റിമാൻഡിൽ. ചെമ്പനോട കാട്ടിക്കുളം സ്വദേശി കാവില്‍പുരയിടത്തില്‍ ജോയി(58) വില്ലേജ് ഓഫീസില്‍ ജീവനൊടുക്കിയ കേസിൽ ചെമ്പനോടയിലെ മുന്‍ വില്ലേജ് അസിസ്റ്റന്റ് സിലീഷ് തോമസിനെയാണ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.
പേരാമ്പ്ര സിഐ കെ.പി. സുനില്‍കുമാറിനു മുമ്പാകെയാണ് തിങ്കളാഴ്ച രാത്രി പതിനൊന്നോടെ ബന്ധുക്കള്‍ക്കൊപ്പം എത്തിയ സിലീഷ് തോമസ് കീഴടങ്ങിയത്. പോലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തു. വൈദ്യപരിശോധനയ്ക്കു ശേഷം ഇന്നലെ രാവിലെ പേരാമ്പ്ര ഒന്നാം ക്ളാസ് ചീഫ് ജുഡീഷൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ ഇയാളെ ജൂലൈ 11 വരെ റിമാൻഡ് ചെയ്ത് കൊയിലാണ്ടി സബ് ജയിലിലേക്കയച്ചു.
ആത്മഹത്യാ പ്രേരണ കുറ്റത്തിന് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചതോടെ സിലീഷ് ഒളിവില്‍പോയി. ജോയി ആത്മഹത്യചെയ്ത് തൊട്ടടുത്ത ദിവസം ഇയാളെ ജില്ലാ കളക്ടര്‍ യു.വി. ജോസ് സസ്പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സിലീഷിന്റെ ഭാഗത്തുനിന്നു ഗുരുതരമായ കൃത്യവിലോപം ഉണ്ടായതായി വ്യക്തമാകുകയും, ജോയിയുടെ കത്തിലെ പരാമർശമനുസരിച്ച് ആത്മഹത്യാ പ്രേരണകുറ്റത്തിന് കേസെടുക്കുകയും ചെയ്തു. സിലീഷിനൊപ്പം ചെമ്പനോട വില്ലേജ് ഓഫീസര്‍ സി.എ. സണ്ണിയെയും അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു.
വീട്ടില്‍ നിന്നു കണ്ടെടുത്ത ജോയിയുടെ ആത്മഹത്യാക്കുറിപ്പ് ഭാര്യ മോളി പേരാമ്പ്ര സിഐക്കു കൈമാറിയതോടെയാണു സിലീഷിനെ ഒന്നാം പ്രതിയാക്കി കേസെടുത്തത്.
ജോയിയുടെ ഭാര്യ, കുടുംബാംഗങ്ങൾ, ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരിൽനിന്നു മൊഴിയെടുത്തു കഴിഞ്ഞാൽ ചിലർകൂടി പ്രതിപ്പട്ടികയിൽ ഉൾപ്പെടാൻ സാധ്യതയുണ്ടെന്ന് പോലീസ് സൂചന നൽകി. പത്തുവർഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന ഐപിസി 306-ാം വകുപ്പനുസരിച്ചാണ് സിലീഷിനെതിരേ കേസ്. ആത്മഹത്യാക്കുറിപ്പ് മാത്രം തെളിവായി സ്വീകരിച്ചാൽപോലും സിലീഷിനെതിരായ പ്രേരണാക്കുറ്റം നിലനിൽക്കുമെന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞു.
പേരാമ്പ്ര സിഐ കെ.പി. സുനില്‍കുമാറിനു മുമ്പാകെയാണ് തിങ്കളാഴ്ച രാത്രി പതിനൊന്നോടെ ബന്ധുക്കള്‍ക്കൊപ്പം എത്തിയ സിലീഷ് തോമസ് കീഴടങ്ങിയത്. പോലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തു. വൈദ്യപരിശോധനയ്ക്കു ശേഷം ഇന്നലെ രാവിലെ പേരാമ്പ്ര ഒന്നാം ക്ളാസ് ചീഫ് ജുഡീഷൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ ഇയാളെ ജൂലൈ 11 വരെ റിമാൻഡ് ചെയ്ത് കൊയിലാണ്ടി സബ് ജയിലിലേക്കയച്ചു.
ആത്മഹത്യാ പ്രേരണ കുറ്റത്തിന് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചതോടെ സിലീഷ് ഒളിവില്‍പോയി. ജോയി ആത്മഹത്യചെയ്ത് തൊട്ടടുത്ത ദിവസം ഇയാളെ ജില്ലാ കളക്ടര്‍ യു.വി. ജോസ് സസ്പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സിലീഷിന്റെ ഭാഗത്തുനിന്നു ഗുരുതരമായ കൃത്യവിലോപം ഉണ്ടായതായി വ്യക്തമാകുകയും, ജോയിയുടെ കത്തിലെ പരാമർശമനുസരിച്ച് ആത്മഹത്യാ പ്രേരണകുറ്റത്തിന് കേസെടുക്കുകയും ചെയ്തു. സിലീഷിനൊപ്പം ചെമ്പനോട വില്ലേജ് ഓഫീസര്‍ സി.എ. സണ്ണിയെയും അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു.
വീട്ടില്‍ നിന്നു കണ്ടെടുത്ത ജോയിയുടെ ആത്മഹത്യാക്കുറിപ്പ് ഭാര്യ മോളി പേരാമ്പ്ര സിഐക്കു കൈമാറിയതോടെയാണു സിലീഷിനെ ഒന്നാം പ്രതിയാക്കി കേസെടുത്തത്.
ജോയിയുടെ ഭാര്യ, കുടുംബാംഗങ്ങൾ, ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരിൽനിന്നു മൊഴിയെടുത്തു കഴിഞ്ഞാൽ ചിലർകൂടി പ്രതിപ്പട്ടികയിൽ ഉൾപ്പെടാൻ സാധ്യതയുണ്ടെന്ന് പോലീസ് സൂചന നൽകി. പത്തുവർഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന ഐപിസി 306-ാം വകുപ്പനുസരിച്ചാണ് സിലീഷിനെതിരേ കേസ്. ആത്മഹത്യാക്കുറിപ്പ് മാത്രം തെളിവായി സ്വീകരിച്ചാൽപോലും സിലീഷിനെതിരായ പ്രേരണാക്കുറ്റം നിലനിൽക്കുമെന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞു.