കോഴിക്കോട്: ചെമ്പനോടയിൽ ആത്മഹത്യ ചെയ്ത കർഷകൻ ജോയിയുടെ ഇളയ മകൾ അമലുവിന്റെ പഠനച്ചെലവ് സാമൂഹിക നീതി വകുപ്പിനു കീഴിലുള്ള സാമൂഹിക സുരക്ഷാ മിഷൻ വഹിക്കുമെന്നു സാമൂഹിക നീതി മന്ത്രി കെ. കെ. ശൈലജ അറിയിച്ചു.
സാമ്പത്തിക ബാധ്യത മൂലം വിദ്യാഭ്യാസച്ചെലവു താങ്ങാൻ സാധിക്കാതെ വന്നതോടെ അമലു പഠനം ഉപേക്ഷിക്കാൻ തീരുമാനിച്ചിരുന്നു. മക്കളെ പഠിപ്പിച്ചു നല്ല നിലയിലെത്തിക്കണമെന്നതു ജോയിയുടെ വലിയ സ്വപ്നമായിരുന്നു. വായ്പയെടുത്താണ് ആദ്യ രണ്ടു മക്കളുടെയും നഴ്സിംഗ് പഠനം പൂർത്തിയാക്കിയത്. അമലു ബംഗളൂരുവിൽ എംഎസ്ഡബ്ല്യുവിനു ചേർന്നതും അച്ഛന്റെ ആഗ്രഹപ്രകാരമായിരുന്നു. വലിയ പഠനച്ചെലവുണ്ടെങ്കിലും പഠനം പൂർത്തിയാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയാണു ജോയിയുടെ ആത്മഹത്യയിലൂടെ അവസാനിച്ചത്.
ഒരു വർഷത്തെ പഠനത്തിന് ഹോസ്റ്റൽ ഫീസുൾപ്പെടെ ഏകദേശം 80,000 രൂപ വേണ്ടിവരുമെന്നു ജോയിയുടെ ഭാര്യ മോളി പറഞ്ഞു.
സാമ്പത്തിക ബാധ്യത മൂലം വിദ്യാഭ്യാസച്ചെലവു താങ്ങാൻ സാധിക്കാതെ വന്നതോടെ അമലു പഠനം ഉപേക്ഷിക്കാൻ തീരുമാനിച്ചിരുന്നു. മക്കളെ പഠിപ്പിച്ചു നല്ല നിലയിലെത്തിക്കണമെന്നതു ജോയിയുടെ വലിയ സ്വപ്നമായിരുന്നു. വായ്പയെടുത്താണ് ആദ്യ രണ്ടു മക്കളുടെയും നഴ്സിംഗ് പഠനം പൂർത്തിയാക്കിയത്. അമലു ബംഗളൂരുവിൽ എംഎസ്ഡബ്ല്യുവിനു ചേർന്നതും അച്ഛന്റെ ആഗ്രഹപ്രകാരമായിരുന്നു. വലിയ പഠനച്ചെലവുണ്ടെങ്കിലും പഠനം പൂർത്തിയാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയാണു ജോയിയുടെ ആത്മഹത്യയിലൂടെ അവസാനിച്ചത്.
ഒരു വർഷത്തെ പഠനത്തിന് ഹോസ്റ്റൽ ഫീസുൾപ്പെടെ ഏകദേശം 80,000 രൂപ വേണ്ടിവരുമെന്നു ജോയിയുടെ ഭാര്യ മോളി പറഞ്ഞു.