കോട്ടയം: ആഭ്യന്തര റബർ ഉത്പാദനം 2017 മേയിൽ 2016 മേയ് മാസത്തെക്കാൾ 8.7 ശതമാനം വർധിച്ചതായി റബർ ബോർഡ്. ഇക്കൊല്ലം മേയിലെ ഉത്പാദനം 50,000 ടണ്ണാണ്. കഴിഞ്ഞ വർഷം മേയിൽ 46,000 ടണ്ണായിരുന്നു. 2017 ഏപ്രിൽ - മേയ് മാസങ്ങളിലെ മൊത്തം ഉത്പാദനം 98,000 ടണ്‍ ആയിരുന്നു. മുൻവർഷം ഇതേ കാലയളവിൽ ഉത്പാദിപ്പിച്ച 85,000 ടണ്ണിനേക്കാൾ 15.3 ശതമാനം കൂടുതലാണിത്. ഈ വർഷത്തെ ഉത്പാദനലക്ഷ്യം എട്ടുലക്ഷം ടണ്ണാണ്.
അതേസമയം ബോർഡിന്റെ വാദത്തിൽ കഴന്പില്ലെന്നും കഴിഞ്ഞ വർഷത്തെക്കാൾ വേനൽമഴ കുറഞ്ഞു നിന്നതിനാലാണ് ഏപ്രിൽ, മേയ് മാസങ്ങളിൽ ഇക്കൊല്ലം ഉത്പാദനം കൂടിയതെന്നും കർഷക സംഘടനകൾ പറയുന്നു. മുൻ വർഷത്തെക്കാൾ വിലയും കുറവാണ്.
ആഴ്ചയിലൊരിക്കൽ ടാപ്പിംഗ്, നിയന്ത്രിത കമിഴ്ത്തിവെട്ട്, മണ്ണുജല സംരക്ഷണം, ഓണ്‍ലൈൻ വളപ്രയോഗ ശുപാർശ, ഇടവിളക്കൃഷി, ആഴ്ചയിലൊരു ടാപ്പിംഗ്, റെയിൻഗാർഡിംഗ് തുടങ്ങിയവ നടപ്പാക്കിയതായി റബർ ബോർഡ് പറയുന്നു.
ടാപ്പർമാർക്കുള്ള നൈപുണ്യവികസനപദ്ധതിയുടെ രണ്ടാംഘട്ടത്തിൽ കേരളം, ത്രിപുര, അസം, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലായി 22,000 പേർക്കാണു പരിശീലനം നൽകുന്നത്.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ 10,000 പേരാണ് പരിശീലനം നേടിയത്. റബർകൃഷി ധനസഹായപദ്ധതിപ്രകാരം കർഷകർക്ക് കൊടുത്തുതീർക്കാനുണ്ടായിരുന്നതിൽ 60 ലക്ഷം രൂപ കർഷകരുടെ അക്കൗണ്ടിലേക്ക് ഇതിനകം നിക്ഷേപിച്ചു. 40 ലക്ഷം രൂപകൂടി ഉടൻ നിക്ഷേപിക്കും.
അതേസമയം ബോർഡിന്റെ വാദത്തിൽ കഴന്പില്ലെന്നും കഴിഞ്ഞ വർഷത്തെക്കാൾ വേനൽമഴ കുറഞ്ഞു നിന്നതിനാലാണ് ഏപ്രിൽ, മേയ് മാസങ്ങളിൽ ഇക്കൊല്ലം ഉത്പാദനം കൂടിയതെന്നും കർഷക സംഘടനകൾ പറയുന്നു. മുൻ വർഷത്തെക്കാൾ വിലയും കുറവാണ്.
ആഴ്ചയിലൊരിക്കൽ ടാപ്പിംഗ്, നിയന്ത്രിത കമിഴ്ത്തിവെട്ട്, മണ്ണുജല സംരക്ഷണം, ഓണ്‍ലൈൻ വളപ്രയോഗ ശുപാർശ, ഇടവിളക്കൃഷി, ആഴ്ചയിലൊരു ടാപ്പിംഗ്, റെയിൻഗാർഡിംഗ് തുടങ്ങിയവ നടപ്പാക്കിയതായി റബർ ബോർഡ് പറയുന്നു.
ടാപ്പർമാർക്കുള്ള നൈപുണ്യവികസനപദ്ധതിയുടെ രണ്ടാംഘട്ടത്തിൽ കേരളം, ത്രിപുര, അസം, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലായി 22,000 പേർക്കാണു പരിശീലനം നൽകുന്നത്.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ 10,000 പേരാണ് പരിശീലനം നേടിയത്. റബർകൃഷി ധനസഹായപദ്ധതിപ്രകാരം കർഷകർക്ക് കൊടുത്തുതീർക്കാനുണ്ടായിരുന്നതിൽ 60 ലക്ഷം രൂപ കർഷകരുടെ അക്കൗണ്ടിലേക്ക് ഇതിനകം നിക്ഷേപിച്ചു. 40 ലക്ഷം രൂപകൂടി ഉടൻ നിക്ഷേപിക്കും.