തൃശൂർ: ഇന്ത്യൻ കോഫി ഹൗസ് ഭരണസമിതിയെ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയ നടപടി റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെ മറികടക്കാൻ സർക്കാർ കുറുക്കുവഴി പ്രയോഗങ്ങൾ പയറ്റുന്നു. വ്യവസായ വകുപ്പിന്റെ ജോയിന്റ് ഡയറക്ടറെ പുതിയ അഡ്മിനിസ്ട്രേറ്ററായി നിയമിച്ചുകൊണ്ട് ഉത്തരവിറക്കി. മുൻഭരണസമിതി അംഗങ്ങളെ ഫോണിൽ അറിയിച്ചതാണിക്കാര്യം.
തൃശൂരിലെ ആസ്ഥാന കാര്യാലയം ഇന്നലെയും തുറന്നില്ല. കോടതിവിധിയനുസരിച്ചു ചുമതലയേൽക്കാൻ പ്രസിഡന്റ് ജോജിയും സെക്രട്ടറി അനിൽകുമാറും അടക്കമുള്ളവർക്കും, ഓഫീസിലെ അമ്പതോളം ജീവനക്കാർക്കും അകത്തു പ്രവേശിക്കാനായില്ല. മൂന്നുവർഷം പൂർത്തിയാകുന്ന ഭരണസമിതിയുടെ കാലാവധി ഈ മാസത്തോടെ അവസാനിച്ചെന്ന വാദമുന്നയിച്ചാണ് പുതിയ അഡ്മിനിസ്ട്രേറ്റർക്കു ചുമതല കൈമാറാൻ സർക്കാർ ശ്രമിക്കുന്നത്. എന്നാൽ, സഹകരണ സംഘം ഭരണസമിതികളുടെ കാലാവധി അഞ്ചുവർഷമായി വർധിപ്പിച്ചിട്ടുണ്ടെന്നു ഭരണസമിതി കോടതിയെ ബോധ്യപ്പെടുത്തിയിരുന്നു. ചുമതല പഴയ ഭരണസമിതിക്കു കൈമാറണമെന്നു ഹൈക്കോടതി ഉത്തരവിട്ടതിനുശേഷം ഓഫീസ് തുറന്നിട്ടില്ല. അവർ നിയമിച്ച സെക്രട്ടറിയും സ്ഥലത്തെത്തിയിട്ടില്ല. ഹൈക്കോടതി ഉത്തരവിന്റെ പകർപ്പ് ഇന്നാണു ലഭിക്കുക. ഓഫീസ് പൂട്ടിക്കിടക്കുകയാണെന്നു ചൂണ്ടിക്കാട്ടി ജീവനക്കാരും ഭരണസമിതി അംഗങ്ങളും ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർക്കു പരാതി നല്കിയിരുന്നു.
ജനറൽ മാനേജർക്കു താക്കോൽ കൈമാറാമെന്നു ജില്ലാ വ്യവസായ കേന്ദ്രം അധികൃതർ പറഞ്ഞെങ്കിലും കോടതിവിധിയനുസരിച്ചു ചുമതല കൈമാറുകയാണു വേണ്ടതെന്ന നിലപാടിലാണ് ജീവനക്കാർ. ഓഫീസിലെ പല രേഖകളും കഴിഞ്ഞ ദിവസങ്ങളിലായി ചിലർ കടത്തിക്കൊണ്ടുപോയിട്ടുണ്ടെന്നു സംശയിക്കുന്നതായും ജീവനക്കാരും മുൻ ഭരണസമിതി അംഗങ്ങളും പറഞ്ഞു.
തൃശൂരിലെ ആസ്ഥാന കാര്യാലയം ഇന്നലെയും തുറന്നില്ല. കോടതിവിധിയനുസരിച്ചു ചുമതലയേൽക്കാൻ പ്രസിഡന്റ് ജോജിയും സെക്രട്ടറി അനിൽകുമാറും അടക്കമുള്ളവർക്കും, ഓഫീസിലെ അമ്പതോളം ജീവനക്കാർക്കും അകത്തു പ്രവേശിക്കാനായില്ല. മൂന്നുവർഷം പൂർത്തിയാകുന്ന ഭരണസമിതിയുടെ കാലാവധി ഈ മാസത്തോടെ അവസാനിച്ചെന്ന വാദമുന്നയിച്ചാണ് പുതിയ അഡ്മിനിസ്ട്രേറ്റർക്കു ചുമതല കൈമാറാൻ സർക്കാർ ശ്രമിക്കുന്നത്. എന്നാൽ, സഹകരണ സംഘം ഭരണസമിതികളുടെ കാലാവധി അഞ്ചുവർഷമായി വർധിപ്പിച്ചിട്ടുണ്ടെന്നു ഭരണസമിതി കോടതിയെ ബോധ്യപ്പെടുത്തിയിരുന്നു. ചുമതല പഴയ ഭരണസമിതിക്കു കൈമാറണമെന്നു ഹൈക്കോടതി ഉത്തരവിട്ടതിനുശേഷം ഓഫീസ് തുറന്നിട്ടില്ല. അവർ നിയമിച്ച സെക്രട്ടറിയും സ്ഥലത്തെത്തിയിട്ടില്ല. ഹൈക്കോടതി ഉത്തരവിന്റെ പകർപ്പ് ഇന്നാണു ലഭിക്കുക. ഓഫീസ് പൂട്ടിക്കിടക്കുകയാണെന്നു ചൂണ്ടിക്കാട്ടി ജീവനക്കാരും ഭരണസമിതി അംഗങ്ങളും ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർക്കു പരാതി നല്കിയിരുന്നു.
ജനറൽ മാനേജർക്കു താക്കോൽ കൈമാറാമെന്നു ജില്ലാ വ്യവസായ കേന്ദ്രം അധികൃതർ പറഞ്ഞെങ്കിലും കോടതിവിധിയനുസരിച്ചു ചുമതല കൈമാറുകയാണു വേണ്ടതെന്ന നിലപാടിലാണ് ജീവനക്കാർ. ഓഫീസിലെ പല രേഖകളും കഴിഞ്ഞ ദിവസങ്ങളിലായി ചിലർ കടത്തിക്കൊണ്ടുപോയിട്ടുണ്ടെന്നു സംശയിക്കുന്നതായും ജീവനക്കാരും മുൻ ഭരണസമിതി അംഗങ്ങളും പറഞ്ഞു.