റാന്നി: എരുമേലി - പന്പ പാതയിലെ കണമല പാലത്തിന്റെ കോൺക്രീറ്റ് സ്ലാബിൽ കഴിഞ്ഞദിവസം വിള്ളൽ കണ്ടതിനെത്തുടർന്ന് പൊതുമരാമത്ത് (റോഡ്സ്, ബ്രിഡ്ജസ്) ചീഫ് എൻജിനിയർ എം.എന്. ജീവരാജിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ഇന്നലെ പരിശോധന നടത്തി. പാലത്തിന്റെ ഉപരിതലത്തിലെ കോൺക്രീറ്റ് ഇളകി മാറിയതു ഗുരുതരവിഷയമല്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. പാലത്തിന് ഏതെങ്കിലും തരത്തിലുള്ള തകരാറോ ബലക്ഷയമോ ഇതുമൂലം ഉണ്ടായിട്ടില്ലെന്നും ഉദ്യോഗസ്ഥസംഘം പറഞ്ഞു.
പാലത്തിന്റെ മധ്യഭാഗം പിന്നിട്ട് ഇലവുങ്കൽ ഭാഗത്തേക്കുള്ള വശത്താണ് കോൺക്രീറ്റ് ഇളകി ചെറിയ കുഴി രൂപപ്പെടുകയും കന്പി തെളിയുകയും ചെയ്തത്. തുടർന്ന് പരിശോധന നടത്താൻ പൊതുമരാമത്ത് വകുപ്പിനോട് ജില്ലാ കളക്ടർ നിർദേശിച്ചു. കോൺക്രീറ്റിനു മുകളിലെ പാളിക്കു മാത്രമാണ് തകരാറെന്നും ഇതുമൂലം പാലത്തിന് എന്തെങ്കിലും ബലക്ഷയമുണ്ടായിട്ടില്ലെന്നും ചീഫ് എൻജിനിയർ പറഞ്ഞു.
പാലത്തിലൂടെയുള്ള ഗതാഗതം തടയേണ്ട ആവശ്യമില്ല. സൂപ്രണ്ടിംഗ് എൻജിനിയർ വി.വി. ബിനു, എക്സിക്യൂട്ടീവ് എൻജിനിയർ ജി. അനിൽ കുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
പാലത്തിന്റെ മധ്യഭാഗം പിന്നിട്ട് ഇലവുങ്കൽ ഭാഗത്തേക്കുള്ള വശത്താണ് കോൺക്രീറ്റ് ഇളകി ചെറിയ കുഴി രൂപപ്പെടുകയും കന്പി തെളിയുകയും ചെയ്തത്. തുടർന്ന് പരിശോധന നടത്താൻ പൊതുമരാമത്ത് വകുപ്പിനോട് ജില്ലാ കളക്ടർ നിർദേശിച്ചു. കോൺക്രീറ്റിനു മുകളിലെ പാളിക്കു മാത്രമാണ് തകരാറെന്നും ഇതുമൂലം പാലത്തിന് എന്തെങ്കിലും ബലക്ഷയമുണ്ടായിട്ടില്ലെന്നും ചീഫ് എൻജിനിയർ പറഞ്ഞു.
പാലത്തിലൂടെയുള്ള ഗതാഗതം തടയേണ്ട ആവശ്യമില്ല. സൂപ്രണ്ടിംഗ് എൻജിനിയർ വി.വി. ബിനു, എക്സിക്യൂട്ടീവ് എൻജിനിയർ ജി. അനിൽ കുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.