തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ജയിലിൽ കഴിയുന്ന പൾസർ സുനി എന്ന മുഖ്യപ്രതി ജയിലിൽനിന്നു കത്തയച്ച സംഭവത്തിൽ അടിയന്തര ഉന്നതതല അന്വേഷണവും നടപടികളും ഉണ്ടാകണമെന്നു പി.സി. ജോർജ് എംഎൽഎ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
മുഖ്യപ്രതി എഴുതിയ ജയിൽ വകുപ്പിന്റെ മുദ്ര പതിഞ്ഞ കത്ത് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. ജയിൽ സൂപ്രണ്ട് അനുവദിച്ചു കൊടുക്കുന്ന കടലാസിൽ എഴുതുന്ന കത്ത് സൂപ്രണ്ട് പരിശോധിച്ചു ബോധ്യപ്പെട്ടെങ്കിൽ മാത്രമേ ജയിലിനു പുറത്തേക്കു കൈമാറാൻ ചട്ടങ്ങൾ അനുവദിക്കുന്നുള്ളു. സൂപ്രണ്ടിനെ അടിയന്തരമായി സസ്പെൻഡ് ചെയ്യാനും അറസ്റ്റ് ചെയ്ത് കേസ് എടുക്കാനും തയാറാകണം. കേസിൽ ഗൂഢാലോചന ഇല്ലെന്ന മുഖ്യമന്ത്രിയുടെ വാദത്തെ ദുർബലപ്പെടുത്താനും അപകീർത്തിപ്പെടുത്താനും ബോധപൂർവം ശ്രമങ്ങളുണ്ടായിട്ടുണ്ടോ എന്ന സംശയവും ഉയരുന്നുണ്ടെന്ന് പി.സി. ജോർജ് കത്തിൽ ചൂണ്ടിക്കാട്ടി.
മുഖ്യപ്രതി എഴുതിയ ജയിൽ വകുപ്പിന്റെ മുദ്ര പതിഞ്ഞ കത്ത് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. ജയിൽ സൂപ്രണ്ട് അനുവദിച്ചു കൊടുക്കുന്ന കടലാസിൽ എഴുതുന്ന കത്ത് സൂപ്രണ്ട് പരിശോധിച്ചു ബോധ്യപ്പെട്ടെങ്കിൽ മാത്രമേ ജയിലിനു പുറത്തേക്കു കൈമാറാൻ ചട്ടങ്ങൾ അനുവദിക്കുന്നുള്ളു. സൂപ്രണ്ടിനെ അടിയന്തരമായി സസ്പെൻഡ് ചെയ്യാനും അറസ്റ്റ് ചെയ്ത് കേസ് എടുക്കാനും തയാറാകണം. കേസിൽ ഗൂഢാലോചന ഇല്ലെന്ന മുഖ്യമന്ത്രിയുടെ വാദത്തെ ദുർബലപ്പെടുത്താനും അപകീർത്തിപ്പെടുത്താനും ബോധപൂർവം ശ്രമങ്ങളുണ്ടായിട്ടുണ്ടോ എന്ന സംശയവും ഉയരുന്നുണ്ടെന്ന് പി.സി. ജോർജ് കത്തിൽ ചൂണ്ടിക്കാട്ടി.