കൊച്ചി: ആക്രമണത്തിന് ഇരയായ നടിയുടെ പേര് വെളിപ്പെടുത്തിയതിലൂടെ വിവാദത്തിൽ അകപ്പെട്ട യുവനടൻ അജു വർഗീസ് മാപ്പ് പറഞ്ഞു. നടിയുടെ പേര് പോസ്റ്റിൽ ഉപയോഗിച്ചത് തെറ്റാണെന്നും തെറ്റു താൻ തന്നെ തിരുത്തുന്നുവെന്നും അജു ഫേസ്ബുക്കിൽ കുറിച്ചു. നടിയോടും കുടുംബാംഗങ്ങളോടും അതോടൊപ്പം തന്നെ പൊതുജനങ്ങളോടും മാപ്പു ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നടിയെ ആക്രമിച്ച കേസിൽ പ്രതിയായ പൾസർ സുനിയുമായി ചേർത്ത് വിവാദത്തിലായ നടൻ ദിലീപിനെ പിന്തുണച്ചു കഴിഞ്ഞദിവസം നടന്റെ ഒഫീഷൽ പേജിൽ വന്ന കുറിപ്പിലാണ് നടിയുടെ പേര് പരാമർശിച്ചത്. കേസിൽ പ്രതിയെ കണ്ടുപിടിക്കുക തന്നെ വേണമെന്നും എന്നാൽ ദിലീപിനെ നിർബന്ധിതമായി പ്രതിയാക്കാൻ ശ്രമം നടക്കുന്നുവെന്നുമാണ് അജു വർഗീസ് ഫേസ്ബുക്കിൽ കുറിച്ചത്. നടിയുടെ പേര് പരാമർശിച്ചതിൽ പ്രതിഷേധിച്ച് അജുവിനെതിരേ കളമശേരി സ്വദേശി ഗിരീഷ് ബാബു ഡിജിപിക്കു പരാതി നൽകിയിരുന്നു. എന്റെ സഹപ്രവത്തകയുടെ പേര് ഫേസ്ബുക്ക് പോസ്റ്റിൽ ഉപയോഗിച്ചത് തെറ്റാണെന്നു വൈകി മനസിലാക്കിയ താൻ അതു തിരുത്തുന്നുവെന്നും നടിയോട് മാപ്പ് ചോദിക്കുന്നുവെന്നുമാണ് ഫേസ് ബുക്ക് കുറിപ്പ്.
ഇരയായ നടിയെ നുണപരിശോധനയ്ക്കു വിധേയയാക്കണമെന്നു പറഞ്ഞ നടൻ സലിംകുമാറും മാപ്പ് പറഞ്ഞു രംഗത്തെത്തി. ഫേസ്ബുക്കിൽ ഇട്ടിരുന്ന ഒരു പോസ്റ്റിൽ ഇരയായ നടിയെ നുണ പരിശോധനയ്ക്കു വിധേയയാക്കണമെന്നുള്ള എന്റെ പരാമർശം പിന്നീട് ആലോചിച്ചപ്പോൾ അപരാധവും സ്ത്രീവിരുദ്ധവുമാണെന്നു മനസിലാക്കിയതുകൊണ്ടു നടിയോടും കുടുംബാംഗങ്ങളോടും അതോടൊപ്പംതന്നെ പൊതുജനങ്ങളോടും മാപ്പു ചോദിക്കുന്നുവെന്നു സലിം കുമാർ ഫേസ്ബുക്കിൽ കുറിച്ചു.
നടിയെ ആക്രമിച്ച കേസിൽ പ്രതിയായ പൾസർ സുനിയുമായി ചേർത്ത് വിവാദത്തിലായ നടൻ ദിലീപിനെ പിന്തുണച്ചു കഴിഞ്ഞദിവസം നടന്റെ ഒഫീഷൽ പേജിൽ വന്ന കുറിപ്പിലാണ് നടിയുടെ പേര് പരാമർശിച്ചത്. കേസിൽ പ്രതിയെ കണ്ടുപിടിക്കുക തന്നെ വേണമെന്നും എന്നാൽ ദിലീപിനെ നിർബന്ധിതമായി പ്രതിയാക്കാൻ ശ്രമം നടക്കുന്നുവെന്നുമാണ് അജു വർഗീസ് ഫേസ്ബുക്കിൽ കുറിച്ചത്. നടിയുടെ പേര് പരാമർശിച്ചതിൽ പ്രതിഷേധിച്ച് അജുവിനെതിരേ കളമശേരി സ്വദേശി ഗിരീഷ് ബാബു ഡിജിപിക്കു പരാതി നൽകിയിരുന്നു. എന്റെ സഹപ്രവത്തകയുടെ പേര് ഫേസ്ബുക്ക് പോസ്റ്റിൽ ഉപയോഗിച്ചത് തെറ്റാണെന്നു വൈകി മനസിലാക്കിയ താൻ അതു തിരുത്തുന്നുവെന്നും നടിയോട് മാപ്പ് ചോദിക്കുന്നുവെന്നുമാണ് ഫേസ് ബുക്ക് കുറിപ്പ്.
ഇരയായ നടിയെ നുണപരിശോധനയ്ക്കു വിധേയയാക്കണമെന്നു പറഞ്ഞ നടൻ സലിംകുമാറും മാപ്പ് പറഞ്ഞു രംഗത്തെത്തി. ഫേസ്ബുക്കിൽ ഇട്ടിരുന്ന ഒരു പോസ്റ്റിൽ ഇരയായ നടിയെ നുണ പരിശോധനയ്ക്കു വിധേയയാക്കണമെന്നുള്ള എന്റെ പരാമർശം പിന്നീട് ആലോചിച്ചപ്പോൾ അപരാധവും സ്ത്രീവിരുദ്ധവുമാണെന്നു മനസിലാക്കിയതുകൊണ്ടു നടിയോടും കുടുംബാംഗങ്ങളോടും അതോടൊപ്പംതന്നെ പൊതുജനങ്ങളോടും മാപ്പു ചോദിക്കുന്നുവെന്നു സലിം കുമാർ ഫേസ്ബുക്കിൽ കുറിച്ചു.